ലൈസൻസ് ഉടമകളുടെ ശ്രദ്ധയ്ക്ക്...നിങ്ങൾക്ക് ഇനി 7.5 ടൺ ഭാരം വരെയുളള വാഹനങ്ങളോടിക്കാം, പക്ഷേ ഒരു ട്വിസ്റ്റുണ്ടേ
പതിനെട്ട് വയസ് തികയാൻ കാത്തിരിക്കുകയാണ് ചെറുപ്പക്കാരെല്ലാം ലൈസൻസ് എടുക്കാൻ വേണ്ടി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് സ്വന്തമാക്കിയവർക്ക് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണമായിരുന്നു. എന്നാൽ 2017 ലാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് വേണ്ടി ബാഡ്ജ് വേണ്ട എന്ന ഉത്തരവ് വന്നത്. ആ ഉത്തരവിനെ ശരിവച്ച് കൊണ്ട് ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാം എന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവ് പുറത്ത് വന്നിരിക്കുകയാണ്. 7500 കിലോയില്‍ ഭാരം കുറഞ്ഞ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ആണ് ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മറ്റ് രേഖകള്‍ കൂടാതെ ഓടിക്കാന്‍ സാധിക്കുക.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസെന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്‍.എം.വികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മതിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

എന്നാൽ 7500 കിലോഗ്രാം ഭാരത്തിൽ കൂടുതലുളള വാഹനങ്ങൾ ഓടിക്കുന്നതിന് മാത്രം മതി അധിക രേഖകൾ എന്നാണ് ഉത്തരവിൽ പറയുന്നത്. മോട്ടോർ വാഹന വകുപ്പ് ലൈസൻസ് അച്ചടിച്ച് വകയിൽ കുടിശ്ശിക നൽകാത്തത് കൊണ്ട് പ്രിൻ്റിങ്ങ് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ കുടിശ്ശിക എല്ലാം വകുപ്പ് അടച്ച് തീർത്തിരിക്കുകയാണ്. ഇനി ഡ്രൈവിങ്ങ് ലൈസൻസ് പ്രിൻ്റിങ്ങ് വേഗത്തിലാകുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാൽ നാലരലക്ഷം വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി) വിതരണം ചെയ്യാനുണ്ട്. ആർ സി ബുക്കുകൾ തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന് അച്ചടിക്കൂലി കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് നിര്‍ത്തിവെച്ചത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം.

ഇനി കൃത്യമായി വാഹനങ്ങൾ പൊളിക്കാനുള്ള അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണം എന്നും പൊളിച്ചതിനു ശേഷം AMVI പരിശോധിച്ച് മുമ്പ് ചുമത്തിയിട്ടുള്ള പിഴയടക്കമുള്ളവ അടച്ചു തീര്‍ത്ത് വാഹനത്തിന്റെ RC റദ്ദാക്കി എന്ന് ഉറപ്പാക്കണം എന്നുമാണ് പുതിയ നിര്‍ദേശം. പൊളിക്കാനായി വാഹനങ്ങൾ കൈമാറുകയും എന്നാല്‍, RC റദ്ദാക്കാത്തതുമായ സാഹചര്യം കൂടി വരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ കാര്യമായ ബോധവത്കരണം നടത്തുന്നത്.
സ്ക്രാപ്പ് ചെയ്യാൻ അല്ലെങ്കിൽ പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാന്‍ കൂടിയാണിത്. വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കിൽ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്പോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തിൽ വാഹനം കൈമാറുമ്പോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. പൊളിക്കാൻ നൽകുന്ന വാഹനങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിൽ വാഹനം പൊളിറിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം.
ഇത്തരം വാഹനം ഉടമകൾ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തൽ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്പോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








