ഇതാരാ കത്തുന്ന മിന്നാമിനുങ്ങോ; ഇരുട്ടിൽ തിളങ്ങുന്ന പെയിൻ്റുമായി മഹീന്ദ്രയുടെ ഓഫ്റോഡർ
പലതരം മോഡിഫിക്കേഷനുകൾ നമ്മൾ നേരിട്ടും അല്ലാതെയും ഓൺലൈനിലൂടേയും കാണാറുണ്ട്, എന്നാൽ രാത്രിയിൽ തിളങ്ങുന്ന പെയിൻ്റ് ചെയ്ത മഹീന്ദ്ര ഥാർ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാ വണ്ടി പ്രാന്തൻമാരുടേയും ഉറക്കം കെടുത്തിയിരിക്കുകയാണ് ഈ മിന്നാമിനുങ്ങ് പോലെയുളള മഹീന്ദ്ര ഥാർ. വാഹനത്തിൻ്റെ കൂടുതൽ മോഡിഫിക്കേഷൻ വിശേഷങ്ങൾ അറിയാൻ തുടർന്നു വായിക്കുക.
എക്‌സ്‌പ്ലോർ ദി അൺസീൻ 2.0 ആണ് അവരുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ, വ്ലോഗർ തന്റെ എസ്‌യുവി മോഡിഫിക്കേഷനായി ഒരു വർക്ക്‌ഷോപ്പിൽ നൽകിയിരിക്കുകയാണ്. രാത്രിയിൽ തിളങ്ങുന്ന പെയിന്റ് വാഹനത്തിൽ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വീഡിയോകളാണ് അദ്ദേഹത്തിന് പ്രചോദനമായത്. ഈ പ്രത്യേക സാങ്കേതികവിദ്യയെ ലുമിലർ എന്ന് വിളിക്കുന്നു, ആളുകൾ അവരുടെ റൈഡിംഗ് ഹെൽമെറ്റുകൾ ഈ പെയിന്റ് ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടായിരിക്കാം.

പക്ഷേ ഒരു ഹെൽമറ്റ് ചെയ്യുന്നത് പോലെ എളുപ്പമല്ലല്ലോ ഒരു എസ്‌യുവി ചെയ്യുന്നത്. യഥാർത്ഥത്തിൽ വിമാനങ്ങളിൽ പോലും ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്. സ്റ്റോക്ക് ഗ്രില്ലിന് പകരം റാംഗ്ലർ-ടൈപ്പ് യൂണിറ്റ് നൽകി, വെർട്ടിക്കൽ സ്ലാറ്റുകൾക്ക് ലുമിലർ പെയിന്റ് ഫിനിഷ് നൽകി. ഫ്രണ്ട് കാലിപ്പറിലും ലൈറ്റ് ഉള്ള സമാനമായ ഒരു ഭാഗം ലഭിച്ചു. എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിന് ഓഫ്-റോഡ് ട്രാക്കുകൾ പോലെ തോന്നിക്കുന്ന വൈൽഡ്-ലുക്ക് പാറ്റേൺ ലഭിച്ചു.
പാറ്റേണും ഡിസൈനും തീരുമാനിച്ചതോടെ വണ്ടിയുടെ പണി തുടങ്ങി. ഒറിജിനൽ പെയിന്റിലെ ഗ്ലോസ് ഫിനിഷ് സാൻഡ് ഓഫ് ചെയ്തതിനാൽ പുതുതായി പ്രയോഗിച്ച പെയിന്റ് ശരിയായി പറ്റിനിൽക്കാൻ കഴിയും. ഈ പെയിന്റിൽ ഉപരിതലത്തെ പൂർണ്ണമായും പ്രകാശമാക്കി മാറ്റുന്ന ഒന്നിലധികം പാളികൾ അടങ്ങിയിരിക്കുന്നു. ബാക്ക്‌പ്ലെയ്ൻ എന്ന് വിളിക്കുന്ന ഒരു പാളി പ്രയോഗിക്കുന്നു, ഇത് കാറിൽ പ്രകാശം പുറപ്പെടുവിക്കുന്ന സ്ഥലം എടുത്തുകാണിക്കുന്നു.
ഈ ജോലിക്കുള്ള വയറിംഗ് ശ്രദ്ധാപൂർവം വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട് അത് പുറത്ത് വ്യക്തമല്ല, അതാണ് അതിനെ കൂടുതൽ മനോഹരമാക്കുന്നതും. ക്യാബിനിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബട്ടണുകൾ ഉപയോഗിച്ചാണ് ലൈറ്റുകൾ നിയന്ത്രിക്കുന്നത്. ഇത്തരത്തിൽ പെയിന്റ് വർക്ക് നടത്തിയിരിക്കുന്ന രാജ്യത്തെ ആദ്യത്തെ മഹീന്ദ്ര ഥാറാണിത്. ഇത് കൂടാതെ, ഉടമസ്ഥൻ റൂഫിലും ക്ലാഡിംഗുകൾക്കും ഗ്ലോസ് ബ്ലാക്ക് പെയിന്റ് ചെയ്തിട്ടുണ്ട്. ബമ്പർ പുതിയത് ഘടിപ്പിച്ചു, കൂടാതെ ORVM-കൾക്ക് കാർബൺ ഫൈബർ ഫിനിഷും ലഭിക്കുന്നുണ്ട്.
ഇത്തരം മോഡിഫിക്കേഷൻ ചെയ്ത ഥാർ രാത്രി റോഡിലൂടെ പോകുമ്പോൾ ആരായാലും ഒന്ന് നോക്കി പോകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല പക്ഷേ കേരളത്തഇന്റെ അതിർത്തി കടന്ന് ഇങ്ങോട്ട് എത്തുമ്പോഴുളള അവസ്ഥ എന്തായിരിക്കുമെന്ന് കണ്ട് തന്നെ അറിയണം.എംവിഡി മാമൻമാരെ ഒരാള കിട്ടാൻ കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്ന കാലമാണ്. അത് കൊണ്ട് നിങ്ങൾ നിയമപരമായ മോഡിഫിക്കേഷനുകൾ മാത്രമേ നടത്താവു എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

നിലവിൽ മഹീന്ദ്ര ഭരിക്കുന്ന സെഗ്മെന്റിൽ മാരുതി ജിംനിയും ഫോഴ്‌സ് ഗൂർഖയുമാണ് എതിരാളികൾ. ഥാറിന്റെ RWD മോഡലുകളിൽ 117 bhp പവറിൽ പരമാവധി 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. അതുകൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഇതേ വേരിയന്റിൽ കമ്പനി പുറത്തിറക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇനി 4WD വേരിയന്റുകളിലേക്ക് നോക്കിയാൽ 2.2 ലിറ്റർ ഡീസൽ എഞ്ചിന് 128 bhp കരുത്തിൽ 300 Nm torque വരെ നൽകാനാവും. അല്ലെങ്കിൽ 150 bhp പവറിൽ 320 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും മഹീന്ദ്ര ഥാറിൽ ലഭ്യമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണുള്ളത്.
അടുത്ത വർഷം ആദ്യം വിപണിയിൽ അഞ്ച് ഡോർ ഥാറിന്റെ വരവോടെ കഥയാകെ മാറും. നിലവിൽ ജിംനി വന്നതോടെ മത്സരം മുറുകിയിട്ടുണ്ട്. കൂടുതൽ പ്രായോഗികത തേടുന്നവരെല്ലാം മാരുതി സുസുക്കി ഷോറൂമുകളിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. ഈ മാസം വില വർധിപ്പിക്കുന്ന ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് ഥാർ. സ്‌കോർപിയോ N, XUV700, സ്‌കോർപിയോ ക്ലാസിക് എന്നിവയ്ക്ക് പിന്നാലെ 2-ഡോർ ലൈഫ്-സ്‌റ്റൈൽ എസ്‌യുവിയുടെ വില 43,500 രൂപയോളം ഉയർത്തിയിരിക്കുകയാണ് മഹീന്ദ്ര.


Click it and Unblock the Notifications








