റോഡ് നന്നായാൽ അപകടം കൂടുമോ, അടൽ സേതു പാലത്തിലെ അപകടത്തിൻ്റെ വീഡിയോ കണ്ടോ
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12 നാണ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് പാലം ഉദ്ഘാടനം ചെയ്തു കൊടുത്തത്. 21.8 കിലോമീറ്റർ നീളമുള്ള പാലം അടുത്ത ദിവസം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അവിടെ ആദ്യത്തെ ഞെട്ടിക്കുന്ന അപകടം ഉണ്ടായിരിക്കുകയാണ്.
അമിതവേഗതയിൽ വന്ന ഒരു കാർ പെട്ടെന്ന് ദിശ മാറ്റിയതിന് ശേഷം പലതവണ മറിഞ്ഞിരിക്കുകയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കാന മറക്കരുതേ.
ഓടുന്ന മറ്റൊരു കാറിന്റെ ഡാഷ് ക്യാമറയിൽ സംഭവം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ കാണുന്നത് പോലെ, രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലത്തിൽ മാരുതി സുസുക്കി ഇഗ്നിസ് കാർ അപ്രതീക്ഷിതമായി തെന്നിമാറുകയായിരുന്നു. ഉയർന്ന വേഗതയിൽ നിയന്ത്രണം നിലനിർത്താൻ കഴിയാത്തതായി തോന്നുന്ന ഡ്രൈവർ, സംരക്ഷിത റെയിലിംഗിൽ ശക്തമായി കൂട്ടിയിടിച്ചു, ഒടുവിൽ നിർത്തുന്നതിന് മുമ്പ് വാഹനം പലതവണ മറിഞ്ഞു.

അടൽ സേതു എന്നറിയപ്പെടുന്ന പാലം ഉദ്ഘാടനം ചെയ്തത് ഒമ്പത് ദിവസം മുൻപാണ്. മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ ഇരുവശത്തുമുള്ള കാറുകൾക്ക് 100 കി.മീ/മണിക്കൂർ വേഗ പരിധി നിശ്ചയിച്ചിട്ടുണ്ട്. 21.8 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി അടുത്തിടെ തുറന്നതും സ്റ്റൈലിഷ് ആയതുമായ ലിങ്ക്, ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും അടുത്ത ദിവസം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ 22 കിലോമീറ്റർ നീളമുളള പാലം സഹായിക്കുന്നു. വാട്ടർ പ്രൂഫിങ്ങും, വഴിവിളക്കുകളും, സിസിടിവി സ്ഥാപിക്കുന്നതിൻ്റെ അവസാന പണിയിലാണ് ഇപ്പോൾ. 16.5 കിലോമീറ്റർ ദൂരം കടലിന് മുകളിലൂടെയാണ് പോകുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

പാലത്തിന്റെ നിര്‍മാണച്ചുമതല മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു . ഒരു ദിവസം 70,000 വാഹനങ്ങൾ പാലത്തിലൂടെ പോകുമെന്നാണ് സർക്കാർ കണക്ക് പ്രകാരം ലഭിക്കുന്ന റിപ്പോർട്ടുകൾ. നഗരത്തിലെ തിരക്ക് ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമല്ല, സാമ്പത്തികപരമായിട്ടുളള വികസനം കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
30.1 മീറ്ററാണ് ആറുവരിപ്പാലത്തിൻ്റെ വീതി. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 2018 ഏപ്രിലിലാണ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. 4.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും അതിന് സാധിച്ചില്ല.കാരണം കോവിഡ് മഹാമാരി മൂലം നിര്‍മാണം എട്ടുമാസത്തോളം വൈകി. ഓപ്പൺ റോഡ് ടോളിംഗ് (ORT) സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരിക്കും എം.ടി.എച്ച്. എല്‍.

ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.

ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.


Click it and Unblock the Notifications








