ഫൈറ്റർ ജെറ്റ് കണ്ടവരുണ്ടോ; എയറിൽ കയറി യുഎസ് എയർ ഫോഴ്സ്, 800 കോടിയുടെ വിമാനം കണ്ടെത്തി
ഒരു വസ്തു കാണാതായാൽ സാധാരണ നമ്മൾ എന്താണ് ചെയ്യാറുളളത്. ഒന്നുങ്കിൽ പത്രത്തിൽ പരസ്യം കൊടുക്കും, എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ കൊടുക്കുന്നതാണല്ലോ പതിവ്. അമേരിക്ക കഴിഞ്ഞ ദിവസം മരത്തിൽ ഒരു പോസ്റ്റർ പതിപ്പിച്ചത് വമ്പൻ ട്രോളുകൾക്ക് വഴി വച്ചിരുന്നു. സൗത്ത് കരോളിനയിൽ യുഎസ് മറീൻ കോറിന്റെ എഫ് 35 എന്ന 800 കോടിയുടെ ഫൈറ്റർ ജെറ്റായിരുന്നു കാണാതെ പോയത്.
കാണാതായ വിമാനത്തെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർത്ഥനയുമായി മരത്തിൽ പതിച്ച നിലയിലുള്ള പോസ്റ്ററുകളും വൈറലായി. അതേസമയം ഇതൊരു ഏലിയന്റെ ആക്രമണമാണ് എന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എന്നാൽ മറ്റൊരു പ്രധാന വിഷയം എന്താണെന്ന് വച്ചാൽ സര്‍വ സജ്ജമായി ഉണർന്നിരിക്കുന്ന സൈന്യവും റഡാറുകളും മറ്റു നിരവധി സുരക്ഷാ മുൻകരുതലുകളുടെയുമിടയിൽ എവിടെയാണെന്നറിയാതെ വിമാനം 24 മണിക്കൂർ അപ്രത്യക്ഷമായത് സുരക്ഷാ വീഴ്ചയാണെന്നാണ് ആരോപണങ്ങളുയരുന്നുണ്ട്.

മറൈൻ ബേസിന് ഏകദേശം രണ്ട് മണിക്കൂർ വടക്ക് കിഴക്ക് ഭാഗത്തു നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്, പ്രദേശവാസികളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നോർത്ത് ചാൾസ്‌റ്റൺ പരിസരത്ത് സുരക്ഷിതമായി പാരച്യൂട്ടിൽ ഇറങ്ങിയ പൈലറ്റിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല, നീണ്ട തിരച്ചിലിനൊടുവിൽ പൈലറ്റിനെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
ഏകദേശം 80 മില്യൺ ഡോളർ വിലയുള്ള വിമാനം കണ്ടെത്തുന്നതിന് പൊതുജനങ്ങളിൽ നിന്ന് എന്തെങ്കിലും സഹായത്തിനായി സൈനിക ഉദ്യോഗസ്ഥർ പിന്നീട് ഓൺലൈൻ പോസ്റ്റുകളിൽ അഭ്യർത്ഥിച്ചതാണ് വൈറലായത്. യുഎസ് സൈന്യത്തിന് ഇത്രയും വിപുലമായ ഒരു യുദ്ധവിമാനം നഷ്ടപ്പെട്ടുവെന്നത് തങ്ങൾക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല എന്നാണ് കമൻ്റുകൾ വരുന്നത്.

ഇന്നലെ പൈലറ്റ് സ്വയം ഇജക്റ്റ് ചെയ്ത രക്ഷപ്പെടുകയും ജെറ്റ് പറന്നുയരുകയും ചെയ്തതിനെത്തുടർന്ന് യുഎസ് സൈന്യം സൗത്ത് കരോലിനയിൽ കാണാതായ F-35B തിരയുകയാണ്. നിങ്ങൾ കാട്ടിൽ ഒരു F-35 കണ്ടിട്ടുണ്ടെങ്കിൽ, ദയവായി യുഎസ് നാവികരെ ബന്ധപ്പെടുക. ഇതായിരുന്നു പരസ്യം. എല്ലാ മറൈൻ കോർപ്‌സ് ഏവിയേഷൻ യൂണിറ്റുകൾക്കും രണ്ട് ദിവസത്തേക്ക് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.
എഫ് -35 നഷ്‌ടപ്പെടാൻ കാരണമായ കൃത്യമായി എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലാണ്. അമേരിക്കയുടെ ഭാഗത്ത് നിന്ന് വന്ന ഇത്തരത്തിലുളള വീഴ്ചകളുടെ കാരണങ്ങൾ പുറത്തു അറിയാൻ കഴിയില്ലല്ലോ.വാഹനങ്ങളുടെ ടയറുകളേക്കാൾ വ്യത്യസ്തമാണ് വിമാന ടയറുകളിലെ ട്രെഡ്. കാറ്റുള്ള സാഹചര്യങ്ങളിൽ സ്ഥിരത വർധിപ്പിക്കുന്നതിനായി നിർമാതാക്കൾ വിമാന ടയറുകളിൽ ഒരു പ്രത്യേക ട്രെഡ് പാറ്റേണാണ് ഉപയോഗിക്കുന്നത്. ട്രെഡ് പാറ്റേൺ ടയറുകൾക്കും റൺവേയ്ക്കും ഇടയിൽ ട്രാക്ഷൻ സൃഷ്ടിക്കാൻ ഇവ സഹായിക്കുന്നുവെന്നു വേണം പറയാൻ.
അതുവഴി കാറ്റുള്ള സാഹചര്യങ്ങളിൽ വിമാനത്തിന്റെ ചലനം കുറയ്ക്കുന്നു. ഈ സ്റ്റെബിലൈസിംഗ് ട്രെഡ് പാറ്റേൺ നനഞ്ഞ റൺവേകളിലെ ഹൈഡ്രോപ്ലാനിംഗിന്റെ അപകടസാധ്യത കുറയ്ക്കുന്നു. വിപണിയിൽ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വ്യത്യസ്ത വിമാന ടയറുകൾ ലഭ്യമാണ്. ഗുഡ്‌ഇയർ, മിഷെലിൻ, ബ്രിഡ്ജ്‌സ്റ്റോൺ, ഡൺലോപ്പ് എയർക്രാഫ്റ്റ് ടയറുകൾ എന്നീ നാല് ബ്രാൻഡുകളിലൊന്നാണ് അവയിൽ മിക്കതും നിർമിക്കുന്നത് എന്നതാണ് അതിൽ ശ്രദ്ധേയമായ കാര്യം.
ടയർ പൊട്ടിത്തെറിക്കുന്നത് വ്യോമയാന വ്യവസായത്തിൽ ഏറെക്കുറെ കേട്ടുകേൾവിയില്ലാത്തതാണ്. ഓടുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ പോലെ പറന്നിറങ്ങുമ്പോള്‍ വിമാനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയില്ലേയെന്ന സംശയം പലര്‍ക്കുമുണ്ടാകും.ഒട്ടേറെ പാളികള്‍ കൊണ്ടാണ് വിമാന ടയറുകള്‍ നിര്‍മ്മിക്കുന്നത്. സാധാരണയായി നൈലോണാണ് വിമാന ടയറുകളില്‍ കണ്ടു വരുന്ന പ്രധാന ഘടകം. അരാമിഡ് എന്നറിയപ്പെടുന്ന ഘടകവും വിമാന ടയറുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഒരു ടയറിന്റെ ആന്തരിക ഭിത്തികളിൽ അമിതമായ ബലം പ്രയോഗിക്കുമ്പോൾ തീർച്ചയായും ബ്ലോഔട്ടുകൾ സംഭവിക്കുന്നു.
പ്രായോഗികമായി ബ്ലോഔട്ട് പ്രൂഫ് ആണെങ്കിലും വിമാനങ്ങളുടെ ടയറുകൾ ചൂടിൽ സമ്പർക്കം പുലർത്തുമ്പോൾ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അടിയന്തര ഘട്ടത്തിൽ റൺവേയിൽ പെട്ടെന്ന് ബ്രേക്ക് ഇടാൻ പൈലറ്റ് നിർബന്ധിതനായാൽ അമിതമായി ചൂടാകാം. പെട്ടെന്നുള്ള ബ്രേക്കിംഗ് ടയറുകളും റൺവേയും തമ്മിൽ ഘർഷണം സൃഷ്ടിക്കുന്നു. അമിതമായി ചൂടാക്കുന്നത് ഒരു സാധാരണ സംഭവമല്ല. പകരം അടിയന്തരാവസ്ഥയിൽ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ നിർബന്ധിതനാകുമ്പോൾ മാത്രമേ വിമാന ടയറുകൾ സാധാരണയായി അമിതമായി ചൂടാകൂ.


Click it and Unblock the Notifications








