Just In
- 1 hr ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 2 hrs ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 3 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 4 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Movies ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
ഈയൊരു എയർപോർടിനെ ലോകത്തിൽ വച്ച് വിചിത്രവും അത്യാപ്തകരവുമാക്കി തീർക്കുന്നതെന്ത്?
ബീച്ചിന് സമീപത്തായി സ്ഥിതിചെയ്യുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർടാണ് ശ്രദ്ധാകേന്ദ്രം
തലയ്ക്ക് മുകളിൽ കൂടി വിമാനം പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന മാസ്മരിക കാഴ്ചയ്ക്കെന്നും സാക്ഷ്യവഹിക്കുന്നൊരു ബീച്ചാണ് സെയിന്റ് മാർടിനിലെ മാഹോ ബീച്ച്. വെള്ള വിരിച്ച മണൽത്തിട്ടകളും നീലതിരമാലകളും കൊണ്ട് മനോഹരമായ ബീച്ച് കരീബിയയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ
മാഹോ
ബീച്ചിന്റെ
സൗന്ദര്യത്തിലുപരി
മനുഷ്യനിർമിത
അദ്ഭുതത്തിന്റെ
സാന്നിദ്ധ്യംകൂടി
ഈ
ബീച്ചിനെ
കൂടുതൽ
ആകർഷണീയമാക്കുന്നു.
ബീച്ചിന്
സമീപത്തായി
സ്ഥിതിചെയ്യുന്ന
പ്രിൻസസ്
ജൂലിയാന
ഇന്റർനാഷണൽ
എയർപോർടാണ്
ഈ
ശ്രദ്ധാകേന്ദ്രം.
ബിച്ചിന് സമീപത്തായി റൺവെ സ്ഥിതിചെയ്യുന്നതിനാൽ വളരെ താഴ്ന്ന ഓൾറ്റിട്യൂഡിലായിരിക്കും വിമാനങ്ങൾ പറക്കുന്നത്. ഇതാണ് ബീച്ചിൽ നിന്നുള്ള വിമാനങ്ങളുടെ അമ്പരിപ്പിക്കുന്ന കാഴ്ച.
പഞ്ചാരമണൽത്തിട്ടയേയും വിനോദസഞ്ചാരികളെയും തൊട്ടുതൊട്ടില്ലെന്നമട്ടിൽ താഴ്ന്നുപറക്കുന്ന വിമാനക്കാഴ്ചയാണ് കാണികളെ ഈ ബീച്ചിലേക്ക് കൂടുതലായും ആകർഷിക്കുന്നത്.
ബീച്ചിൽ നിന്നു എഴുന്നേറ്റ് നിന്ന് കൈപ്പൊക്കിയാൽ വിരൽതുമ്പിലുരസുന്ന തരത്തലാണ് വിമാനങ്ങൾ സഞ്ചരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കിതൊരു കൗതുക കാഴ്ചതന്നെയാണിത്.
ഇത്തരത്തിൽ തലയ്ക്ക് മുകളിൽ കൂടി തൊട്ടുതൊട്ടില്ല എന്ന രീതിയിൽ വിമാനങ്ങളുടെ അത്യഅപൂർവ്വ കാഴ്ച സമ്മാനിക്കുന്ന ലോകത്തിലെ ഒരേയൊരു ബീച്ച് എന്ന പ്രത്യേകതയാണ് മാഹോ ബീച്ചിനുള്ളത്.
റൺവെ ബീച്ചിന് സമീപത്ത് സ്ഥിതിചെയ്യുന്നതിനാൽ ഭൂപരപ്പിൽ നിന്ന് നൂറ് അടി ഉയരത്തിലായിരിക്കും വിമാനങ്ങളുടെ സഞ്ചാരപഥം. അത്യപൂർവ്വമായ കാഴ്ചയായിരുന്നാൽ കൂടി വളരെ അപകടമേറിയത് കൂടിയാണിത്.
വിമാനങ്ങൾ പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും ജെറ്റ് ബ്ലാസ്റ്റെന്നൊരു (എൻജിനിൽ നിന്നും പ്രവഹിക്കുന്ന ശക്തമായ വായുപ്രവാഹം) പ്രതിഭാസമുണ്ടാവുന്നതിനാൽ ആളുകൾ ദൂരേക്ക് തെറിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
2,300 മീറ്റർ നീളമുള്ള പത്താം നമ്പർ റൺവെയിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നുണ്ടാകുന്ന ജെറ്റ് ബ്ലാസ്റ്റുമൂലം നിരവധിയാളുകൾ അപകടത്തിൽ പെടുകയും മരണപ്പെടുകയും ചെയ്തതിനാൽ വലിയ മതിലും ഇവിടെ പണിതിട്ടുണ്ട്.
1942ൽ മിലിട്ടറി എയർസ്ട്രിപ്പായിട്ടാണ് ഈ എയർപോർടിന്റെ പ്രവർത്തനമാരംഭിച്ചത്. പിന്നീടിത് സിവില്യൻ എയർപോർടായി മാറുകയും രണ്ടായിരത്തിലൊന്നിൽ എയർപോർട് കൂടുതൽ വിപുലമാക്കുകയുമുണ്ടായി.
വിനോദസഞ്ചാരസാധ്യതകൾ വർധിച്ചപ്പോൾ പുതിയ ടെർമിനലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വിപൂലീകരിച്ച് ഇന്നു കാണുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർടായി പരിണമിക്കുകയായിരുന്നു.