വണ്ടിഭ്രാന്തന്മാർ ഈ വർക്ക് ഫ്രം ഹോം കാലയളവിൽ കാണേണ്ട അഞ്ച് മോട്ടോർസൈക്ലിംഗ്-തീം സിനിമകൾ
നിഷേധിക്കാൻ ഒന്നുമില്ല, കോവിഡ്-19 വൈറസ് ബാധ ഇപ്പോൾ ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളെയും ഭീഷണിപ്പെടുത്തുന്ന ഒരു മഹാമാരിയായിരിക്കുകയാണ്. ഇത്രയും നാൾ വളരെ തിരക്കിട്ട് ഓടിയിരുന്ന ലോകം ഇപ്പോൾ കുറച്ചു ദിവസങ്ങളായി വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്.

ഈ കാലയളവിൽ ദൈനംദിനം ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിയാത്തതിനാൽ നമുക്ക് പലർക്കും വിരസത അനുഭവപ്പെടാം.

ഇപ്പോൾ ഭൂരിഭാഗം കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിരിക്കുകയാണ്. വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുകയും ജോലി തീർത്തതിന് ശേഷം അതേ വീട്ടിൽ തന്നെയിരിക്കാൻ നിർബന്ധിതരാവുകയാണ് പലരും. നമ്മിൽ പലർക്കും പല പല താൽപര്യങ്ങളും ഇഷ്ടങ്ങളുമാണുള്ളത്.

ജീവിതത്തിൽ അത്യപൂർവ്വമായി ലഭിക്കുന്ന ഈ അവസരങ്ങളെ നന്നായി വിനിയോഗിക്കുക. ഒരു വണ്ടിഭ്രാന്തൻ എന്ന നിലയിൽ എന്റെ ഒഴിവു സമയങ്ങൾ ഞാൻ വാഹനങ്ങളുമായി സംഭന്ധിച്ച കാര്യങ്ങൾക്കാണ് ചെലവഴിക്കാറുള്ളത്. എന്നാൽ ഇപ്പോൾ വണ്ടിയും എടുത്ത് ഒരു കിടിലൻ ട്രിപ്പ് ഒന്നും പ്ലാൻ ചെയ്യാൻ പറ്റാത്ത സാഹചര്യമായതിനാൽ മറ്റൊരു പ്ലാനാണ് ഞാൻ ഇട്ടിരിക്കുന്നത്.

നിങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ എന്നോടൊപ്പം കൂടാം കേട്ടോ. ഒരു മോട്ടോർസൈക്കിൾ പ്രേമി പരിശോധിക്കേണ്ട മികച്ച മോട്ടോർസൈക്ലിംഗ്-തീം സിനിമകൾ കണ്ടു തീർക്കാനാണ് എന്റെ ആദ്യത്തെ പ്ലാൻ. ഇതാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ഹളും അവയുടെ ചെറു വിവരണവും ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്:

1. ദി വേൾഡ്സ് ഫാസ്റ്റസ് ഇന്ത്യൻ
ലാൻഡ് സ്പീഡ് റെക്കോർഡുകൾ സ്ഥാപിക്കുന്നത് തമാശയല്ല. ഇതിന് ബൈക്കിലെ ഏറ്റവും ചെറിയ നട്ട് മുതൽ അത് ഓടിക്കുന്ന ആളുടെ നട്ട് വരെ എല്ലാം ശരിയാക്കേണ്ടതുണ്ട്. എന്നിരുന്നാലും, 1967 ൽ, ഒരു കിവി തന്റെ 1920 മോഡൽ ഇന്ത്യൻ സ്കൗട്ടിനെ അടിസ്ഥാനമാക്കി ഗാരേജിൽ നിർമ്മിച്ച സ്ട്രീംലൈനറിൽ ബോൺവില്ലെ സാൾട്ട് ഫ്ലാറ്റിൽ വന്നിറങ്ങി.
ന്യൂസിലാന്റിലെ ഇൻവെർകാഗിലിൽ നിന്ന് പസഫിക്ക് കടന്ന് യൂട്ടയിലെ സോൾട്ട് ഫ്ളാറ്റുകളിലേക്ക് പോകുന്ന ബർട്ട് മൻറോയുടെ യാത്രയും അദ്ദേഹത്തിന്റെ സാഹസങ്ങളുമാണ് ചിത്രത്തിലുടനീളം. മൻറോ എന്ന മനുഷ്യന്റെ ലക്ഷ്യവും, ദൃഢനിശ്ചയവും, കഠിനാധ്വാനവുമാണ് ചിത്രത്തിന്റെ പ്രമേയം.

വയോധികനായ നായകൻ, ബ്രേക്ക്, പാരച്യൂട്ട് എന്നിങ്ങനെ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെ താൻ നിർമ്മിച്ചെടുത്ത മോട്ടോർസൈക്കിളിൽ ഒരു ലാൻഡ് സ്പീഡ് റെക്കോർഡ് സ്ഥാപിക്കാൻ പരിശ്രമിക്കുന്നു. അയാളുടെ പ്രയത്നം സഫലമായോ എന്ന് നമുക്ക് ചിത്രത്തിൽ കണ്ടറിയാം.

2. ഹിറ്റിംഗ് ദി അപക്സ്
2019 വലൻസിയ ജിപി വളരെക്കാലം മുമ്പായിരുന്നു എന്ന തോന്നുന്നു. ഇപ്പോൾ, ഖത്തറിലെ ആകാശത്തിൻ കീഴിൽ രാത്രി മോട്ടോജിപി സീസൺ നടക്കേണ്ടതായിരുന്നു, ഈ വാരാന്ത്യത്തിൽ തായ് ജിപിയും ഉണ്ടായിരുന്നതാണ്. മോട്ടോർസ്പോർട്ട് ഇവന്റുകളുടെ ശൂന്യത എങ്ങനെ നികത്താമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ?
ഹിറ്റിംഗ് ദി അപക്സ് എന്ന ചിത്രം കണ്ടു നോക്കൂ. മോട്ടോ ജിപി ഡോക്യുമെന്ററികളുടെ ഏറ്റവും പുതിയതാണിത്, ഹിറ്റിംഗ് ദി അപെക്സ് ആറ് റൈഡർമാരുടെ ജീവിതത്തെ പിന്തുടരുന്നതാണ്. വാലന്റീനോ റോസി, കേസി സ്റ്റോണർ, ജോർജ്ജ് ലോറെൻസോ, ഡാനി പെഡ്രോസ, മാർക്ക് മാർക്വേസ്, പരേതനായ മാർക്കോ സൈമൺസെല്ലി എന്നിവരുടെ ട്രാക്കിലേയും പുറത്തേയും ജീവിതങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.

സൈമൺസെല്ലിക്ക് ജീവൻ നഷ്ടപ്പെട്ട ഇരുണ്ട ദിനങ്ങൾ ഉൾപ്പെടെ 2013, 2014 സീസണുകളാണ് ചിത്രത്തിന്റെ പ്രമേയം. മോട്ടോജിപി കമന്റേറ്റർ മാർക്ക് നീൽ ക്യൂറേറ്റ് ചെയ്യുകയും ബ്രാഡ് പിറ്റ് ശബ്ദം നൽകുകയും ചെയ്ത ഹിറ്റിംഗ് ദി അപെക്സ് ഒരു മോട്ടോജിപി സീസണിലൂടെ കടന്നുപോകുന്ന ഈ അമാനുഷിക മനുഷ്യരും അവരുടെ കുടുംബാംഗങ്ങളും കടന്നുപോകുന്ന എല്ലാ വികാരങ്ങളെയും നാടകങ്ങളെയും ഉൾക്കൊള്ളുന്നു.

3. ഓൺ എനി സൺഡേ
"ഏറ്റവും നല്ല ആളുകളെ നിങ്ങൾ ഹോണ്ടയിൽ കണ്ടുമുട്ടുന്നു," ഹോണ്ട അമേരിക്കയിലെ തങ്ങളുടെ മോട്ടോർസൈക്കിൾ വിൽപ്പനയേ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിച്ച സാമൂഹിക പ്രചാരണ വാക്യമായിരുന്നു ഇത്. ആ ദിവസങ്ങളിൽ ഒരു മോട്ടോർ സൈക്കിൾ റൈഡർ എന്നത് എത്രത്തോളം കഠിനമായിരുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
1971 -ലാണ് ഓൺ എനി സൺഡേ പുറത്തിറങ്ങിയത്, ഒരു കാലഘട്ടത്തിൽ ബൈക്ക് റൈഡർമാരെ സോഷ്യൽ ഔട്ട്‌കാസ്റ്റുകളിൽ ഉൾപ്പെടുത്തുകയും ബൈക്കിംഗിന് പൊതുവേ മോശം അഭിപ്രായങ്ങളുമാണ് ഉണ്ടായിരുന്നത്. അക്കാലത്ത് റേസിംഗ് കമ്മ്യൂണിറ്റിയുടെ ഭാഗമായിരിക്കെ ചിത്രം നിർമ്മിച്ച ഇതിഹാസ നടൻ സ്റ്റീവ് മക്വീൻ എന്ന ഡൈ-ഹാർഡ് മോട്ടോർസൈക്കിൾ റൈഡറിനാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നൽകേണ്ടത്.

ഗൊപ്രോ കണ്ടുപിടിക്കുന്നതിന് 40 വർഷങ്ങൾക്ക് മുമ്പ് ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറ-ഷോട്ടുകൾ ആദ്യമായി ഉപയോഗിച്ച സിനിമയാണിത്. അക്കാലത്തെ വലിയ ക്യാമറ ഉപകരണങ്ങൾ ഉപയോഗിച്ച് റൈഡർമാർ യഥാർഥ ചെളി നിറഞ്ഞ ട്രാക്കുകളിലാണ് ഓടിച്ചത്.

4. അവർ ഗൈ ഇൻ ഇന്ത്യ
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ഓടിച്ചാണ് ഗൈ മാർട്ടിൻ ഇന്ത്യയിലെത്തിയത്, അതിന് ശേഷം റൈഡർമാനിയയിലേക്ക് പോയി, ഡേർട്ട് ട്രാക്ക് മൽസരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ?

2014 ൽ ഇത് ഞങ്ങൾക്കും അറിയില്ലായിരുന്നു. എന്നിരുന്നാലും, ട്രക്ക്-മെക്കാനിക്കിൽ നിന്നും TT-റേസറായി മാറിയ അദ്ദേഹം മുകളിൽ പറഞ്ഞ നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
ഗൈയുടെ ഇതിഹാസ യാത്രാ പരമ്പരയുടെ ഭാഗമായ 'അവർ ഗൈ ഇൻ ഇന്ത്യ', ഇന്ത്യൻ ആചാരങ്ങളിലും പാരമ്പര്യത്തിലും ഏർപ്പെടുന്ന രണ്ട് ഭാഗങ്ങളുള്ള സവിശേഷതകളുടെ പ്രതഭലനമാണിത്.

5. ബരിബരി ഡെൻസെറ്റ്സു
ഉപരിതലത്തിൽ, ഹൈസ്കൂൾ എതിരാളികൾ, ഓവർ-ദി-ടോപ്പ് മാച്ചിസ്മോ, പ്രായപൂർത്തിയാകാത്ത കാമുകിമാർ എന്നിവയടങ്ങുന്ന ബരിബരി ഡെൻസെറ്റ്സു നിങ്ങൾക്ക് ഒരു സാധാരണ ജാപ്പനീസ് ആനിമേഷൻ നിരക്ക് ആയി തോന്നാം.
എന്നാൽ ഹോണ്ട CB 750, സുസുക്കി കറ്റാന എന്നിവയിൽ തങ്ങളുടെ നായകന്മാർ തമ്മിൽ മലയിടുക്കുകളിലൂടെയുള്ള മത്സരയോട്ടം അവതരിപ്പിക്കുന്ന ആദ്യ കുറച്ച് മിനിറ്റുകൾ മതിയാകും, ഇത് ഒരു സാധാരണ ജാപ്പനീസ് സിനിമയല്ലെന്ന് നിങ്ങൾക്കക്ക് ബോധ്യപ്പെടാൻ സാധിക്കും.


Click it and Unblock the Notifications








