നികുതി തട്ടിപ്പ് ; ധോനിയുടെ ഹമ്മർ വിവാദത്തിൽ
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനി ഒരു കടുത്ത വാഹനപ്രേമിയാണെന്നുള്ള കാര്യം ഏവർക്കുമറിയാവുന്നതാണ്. ധോനി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഹമ്മർ ഇപ്പോൾ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.
സ്വന്തമായി ഓടിക്കാൻ ഹേമമാലിനിക്കൊരു നാനോ
കാരണം എന്തെന്നു വെച്ചാൽ അഞ്ച് വർഷം മുൻപ് വാങ്ങിയ ആഡംബര കാറായ ഹമ്മറിന് ഇതുവരെ ശരിയായ നികുതി അടച്ചില്ലെന്നും കൂടാതെ ഹമ്മര്‍ രജിസ്‌റ്റര്‍ ചെയ്‌തത് സ്‌കോര്‍പിയോയുടെ പേരിലാണെന്നും ആരോപിച്ചാണ് വിവാദമുണ്ടായിരിക്കുന്നത്.

2009ൽ ഹമ്മർ എന്ന പേരിലായിരുന്നു ധോനിയുടെ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2012ല്‍ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ ഹമ്മറിന്റെ സ്ഥാനത്ത് സ്കോർപ്പിയോ എന്ന് ചേർക്കപ്പെട്ടതാണെന്നും ഇത് ജീവനക്കാരൻ വരുത്തിയ കൈപ്പിഴയാണെന്നുമാണ് റാഞ്ചി ട്രാൻസ്പോർട് ഓഫീസർ പറഞ്ഞത്.

ഈ കണ്ടെത്തലിനെ തുടർന്ന് ധോനിയോടിപ്പോൾ നികുതിയും പിഴയും ഒരുമിച്ചടയ്ക്കാനാണ് ആർടിഒ നിർദേശിച്ചിരിക്കുന്നത്.

വിദേശ വാഹനമായ ഹമ്മറിന് ചുമത്തേണ്ട നികുതി വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ ഇല്ലാത്തത് കാരണം വിവരങ്ങൾ ചേർത്തയാൾ ഇന്ത്യൻ സ്കോർപ്പിയോയുടെ നികുതിയാണ് ഹമ്മറിന് പകരമായി രേഖപ്പെടുത്തിയത്.

അതുകൊണ്ട് വിദേശ ആഡംബര കാറിന് അടയ്ക്കേണ്ട വലിയ നികുതിയുടെ സ്ഥാനത്ത് കുറഞ്ഞ നികുതിയാണ് ആദ്യത്തെ രണ്ട് വർഷം ധോനി ഹമ്മറിന് അടച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി നികുതി അടച്ചിട്ടുമില്ല.

വിദേശക്കാറായ ഹമ്മറിന്റെ ഇറക്കുമതി ചുങ്കമടക്കം ഒരു കോടിരൂപയാണ് ഇന്ത്യയിലെ വില അതിനാൽ പിഴയടക്കം നാല് ലക്ഷം രൂപയടക്കാനാണ് ആർടിഒ ആവശ്യപ്പെടുന്നത്. സ്കോർപ്പിയോയുടെ ടാക്സ് ഏകദേശം 53,000രൂപയാണ്.

2011ലെ മോട്ടോർ വാഹന ആക്ടിന് മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് എല്ലാ വർഷവും റോഡ് ടാക്സ് അടക്കണമായിരുന്നു. എന്നാലിപ്പോൾ വൺ ടൈം പെയിമെന്റാക്കി മാറ്റിയിരിക്കുകയാണ്.

2010 വരെ നികുതി അടച്ചിതിനാൽ നിയമ പ്രകാരം വൺ ടൈം ടാക്സിനോപ്പം പിഴകൂടി അടക്കേണ്ടതുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിന്റെ നായകനായ ധോനി തികഞ്ഞോരു ബൈക്ക് ആരാധകനാണ് കൂടാതെ വിദേശ കാറുകളുടെ വൻ ശേഖരം തന്നെയുണ്ട് ഇദ്ദേഹത്തിന്റെ പക്കൽ.

2015 ലെ ഫോബ്സ് പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള കായികതാരത്തിൽ ധോനിക്ക് ഇരുപത്തിമൂന്നാമത്തെ റാങ്കാണുള്ളത്.

മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ
ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ


Click it and Unblock the Notifications








