ഹൈവേയിൽ മാത്രമല്ലടാ എയർപോർട്ടിലുമുണ്ടേ ഫാസ്ടാഗ്

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് (CSMIA) മൾട്ടി ലെവൽ കാർ പാർക്കിംഗിൽ (MLCP) പുതുതായി ഫാസ്ടാഗ് സൊല്യൂഷൻ അവതരിപ്പിച്ചു. എല്ലാ യാത്രക്കാർക്കും ടെർമിനൽ 2 ൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും ഈ സൗകര്യം ലഭ്യമാകുമെന്നാണ് എയർപോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

പാർക്കിംഗ് ഏരിയയിൽ ഫാസ്ടാഗ് ഉപയോഗിച്ച് വാഹനങ്ങളുടെ സഞ്ചാരം എളുപ്പമാക്കുന്നതിന് CSMIA യാത്രക്കാർക്കായി പ്രവേശന സമയത്ത് ഒരു പാതയും പുറത്തുകടക്കുമ്പോൾ മറ്റൊരു പാതയുമാണ് നിശ്ചയിച്ചിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ വാഹനങ്ങളുടെ അതിവേഗ സഞ്ചാരത്തിനും ടെർമിനലിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ കാത്തിരിക്കുന്ന യാത്രക്കാരുടെ താമസ സമയം കുറയ്ക്കാനും സമയവും ഇന്ധനവും ലാഭിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പണമിടപാടുകളുടെ ആവശ്യകത ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ് എന്ന് എല്ലാവർക്കും അറിയാമല്ലോ.

ഹൈവേയിൽ മാത്രമല്ലടാ എയർപോർട്ടിലുമുണ്ടേ ഫാസ്ടാഗ്

ഇത് എല്ലാവർക്കും വേഗത്തിലുള്ള പാർക്കിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യം നിലവിൽ വരുന്നതോടെ, ഇപ്പോൾ, എയർപോർട്ടിലെ യാത്രക്കാർക്ക് ഒരു പാർക്കിംഗ് രസീതിനായി കാത്തിരിക്കുകയോ പ്രവേശന കവാടത്തിലോ പുറത്തുകടക്കുമ്പോഴോ പണമോ ക്രെഡിറ്റ് പേയ്‌മെന്റുകളോ നടത്തുകയോ പോലുള്ള സ്വമേധയാലുള്ള ഇടപെടലില്ലാതെ വാഹനം പാർക്ക് ചെയ്യാൻ കഴിയും. ഈ സൗകര്യം ഉപയോഗിക്കുന്നതിന്, യാത്രക്കാർ തങ്ങളുടെ ഫാസ്‌ടാഗ് സജീവമാണെന്നും ആവശ്യത്തിനുളള പണം അതിൽ ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

നിയുക്ത ഫാസ്ടാഗ് പാതയിലൂടെ പ്രവേശിക്കുന്ന യാത്രക്കാർ പുറത്തുകടക്കുന്നതിനും ഇതേ പാത പിന്തുടരേണ്ടതുണ്ട്. ഫാസ്ടാഗ് സംവിധാനം നിലവിൽ വരുന്നതിന് മുമ്പുള്ള സ്റ്റാൻഡേർഡ് പാർക്കിംഗ് നിരക്ക് തന്നെയായിരിക്കും പാർക്കിങ്ങ് ഫീസായി ഈടാക്കുക എന്നാണ് കരുതുന്നത്. സജീവമായ ഫാസ്ടാഗ് ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക്, സിഎസ്എംഐഎ മ്യൂവൽ പാർക്കിംഗ് പ്രക്രിയ പിന്തുടരും. ഫാസ്ടാഗ് സൗകര്യമില്ലാത്ത പാതകളിലൂടെയാണ് ഈ യാത്രക്കാർ കടന്നുപോകേണ്ടത്. ഫാസ്ടാഗ് രാജ്യത്തുടനീളം ജനപ്രിയമാവുകയാണ്, ഈ മാസം ആദ്യം, ജമ്മു കശ്മീരിന് ആദ്യത്തെ ഫാസ്ടാഗ് പ്രാപ്തമാക്കിയ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം ലഭിച്ചു.

എന്നാൽ ഹൈവേകളിലും, എക്സ്പ്രസ്സ് ഹൈവേകളിലും ഇപ്പോൾ ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഫാസ്ടാഗിന് പകരം പുതിയ ഒരു സംവിധാനം നിലവിൽ കൊണ്ടുവരാനാണ് ഗവൺമെൻ്റ് ആലോചിക്കുന്നത്. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്കും നീണ്ട ക്യൂവും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നേരത്തെ ഫാസ്ടാഗ് സംവിധാനം കൊണ്ട് വന്നത്. ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടും ഇല്ലാത്തവർക്ക് വൻതുക ഫൈൻ ഏർപ്പെടുത്തിയിട്ടും ഗതാഗതക്കുരുക്കിന് മാത്രം പരിഹാരം ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. ദേശീയ പാതകളിലും മറ്റ് ടോൾ റോഡുകളിലുമെല്ലാം ടോൾ പ്ലാസകൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് നിർബാധം തുടരുന്നു.

ടോൾ പ്ലാസകൾക്കും ഫാസ്ടാഗിനും പകരമായി പുതിയ ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. പൂർണമായും ഓട്ടോമേറ്റഡ് ആയി വരുന്ന പുതിയ ടോൾ പിരിവിന് ടോൾ പ്ലാസകളും ഫാസ്ടാഗും ആവശ്യമില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (ANPR) എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. എഎൻപിആർ ക്യാമറകൾ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താണ് ടോൾ ഈടാക്കുന്നത്. സ്കാൻ ചെയ്യുന്ന നമ്പർ പ്ലേറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്നും നേരിട്ടാണ് ടോൾ തുക ഈടാക്കുന്നത്. ഇതോടെ ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഇല്ലാതാകുമെന്നാണ് സർക്കാർ കരുതുന്നത്.

ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലും മാറ്റങ്ങൾ വരുത്തും. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലും പുതിയ സംവിധാനം കൊണ്ട് വരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ രീതി വിജയിച്ചാൽ ഫാസ്ടാഗ് മാത്രമല്ല, ടോൾ പ്ലാസകൾ തന്നെ ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യത്തെ 97 ശതമാനം ടോൾ പ്ലാസകളിലും ടോൾ പിരിക്കാൻ ഫാസ്ടാഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. എഎൻപിആർ സിസ്റ്റം വരുന്നതോടെ ഇവയെല്ലാം കാലഹരണപ്പെടും. ടോൾ പ്ലാസകൾ തന്നെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഇവ സ്ഥാപിക്കുന്നതിനും മറ്റും ആവശ്യമായി വരുന്ന ഉയർന്ന പണച്ചിലവും ഇല്ലാതെ വരും. വാഹന ഉടമകൾക്ക് ഫാസ്ടാഗുകൾ റീചാർജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാകും.

നിലവിൽ ടോൾ പിരിവിനുള്ള ഏറ്റവും മെച്ചപ്പെട്ട രീതിയാണ് ഫാസ്ടാഗ്. ടോളിൽ പണം നൽകി ബില്ല് വാങ്ങുന്ന പഴയ രീതി മാറിയപ്പോൾ തന്നെ ഗതാഗതക്കുരുക്കിൽ വലിയ കുറവ് വന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലേക്കെത്തിയതാണ് ഫാസ്ടാഗും മതിയാകാതെ വരാനുള്ള കാരണം. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ചുള്ള ടോൾ പിരിവ് എത്ര മാത്രം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണാം.

ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിക്കുന്നതിൽ ചില പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ചും നമ്പർ പ്ലേറ്റിൽ രജിസ്ട്രേഷൻ നമ്പറിനൊപ്പം ചിത്രങ്ങളും സ്റ്റിക്കറുകളും ഒക്കെ പതിക്കുന്ന നമ്മുടെ നാട്ടിൽ. രജിസ്ട്രേഷൻ നമ്പറിനൊപ്പം മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടുള്ള നമ്പർ പ്ലേറ്റ്, സ്കാൻ ചെയ്യാൻ ക്യാമറകൾക്ക് സാധിച്ചേക്കില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

More from DriveSpark

Article Published On: Monday, December 19, 2022, 20:18 [IST]
English summary
Mumbai airport fasttag implemented
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X