സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്; കാര്‍ 9 മിനിറ്റില്‍ പിന്നിട്ടത് 20 കി.മീ
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും ഞായറാഴ്ചയാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇന്ത്യയിലെ റോഡ് സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് അപകടത്തിന് പിന്നാലെ ഉയര്‍ന്ന് വന്നത്. മുംബൈയ്ക്ക് സമീപം പാല്‍ഘറിലാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റുകളില്‍ യാത്രചെയ്ത രണ്ടുപേര്‍ രക്ഷപെട്ടപ്പോള്‍ പിന്‍സീറ്റ് യാത്രക്കാരാണ് മരിച്ചത്. എന്നാല്‍ അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

അപകടം നടക്കുമ്പോള്‍ സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. വെറും 9 മിനിറ്റ് കൊണ്ട് 20 കിലോമീറ്റര്‍ ദൂരം മെർസിഡീസ് ബെൻസ് കാര്‍ പിന്നിട്ടതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 9 മിനിറ്റിനുള്ളില്‍ 20 കിലോമീറ്റര്‍ പിന്നിട്ടുവെന്നത് സൂചിപ്പിക്കുന്നത് കാറിന്റെ ശരാശരി വേഗത മണിക്കൂറില്‍ 130 കിലോമീറ്ററില്‍ കൂടുതലായിരുന്നുവെന്നാണ്. ഇത് വേഗത പരിധിയേക്കാള്‍ കൂടുതലാണ്.

എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റുകളും കൈകോര്‍ത്തിരിക്കുന്നു
മിക്കവാറും എല്ലാ മോഡേണ്‍ കാറുകളിലും, സീറ്റ് ബെല്‍റ്റ് ധരിക്കുമ്പോള്‍ മാത്രമേ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കൂ. അപകടസമയത്ത് യാത്രക്കാരന്‍ കാറില്‍ തെറിച്ചുവീഴുന്നത് സീറ്റ് ബെല്‍റ്റുകള്‍ തടയുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനഭാഗങ്ങളില്‍ തലയും മറ്റ് ശരീരഭാഗങ്ങളും ഇടിച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ നിന്ന് തടയുന്നതും സീറ്റ് ബെല്‍ട്ടാണ്. അതുകൊണ്ടാണ് കാറിലുള്ള എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന് വലിയ പ്രാധാന്യം കൈവരുന്നത്.

വാഹനങ്ങള്‍ക്കുള്ളിലെ എയര്‍ബാഗുകള്‍ വിന്യസിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഒരു യാത്രക്കാരനെ എയര്‍ബാഗ് തട്ടിയാല്‍, അത് യാത്രക്കാരന് ഗുരുതരമായി പൊള്ളലേറ്റുകയോ പരിക്കേല്‍ക്കുകയോ ചെയ്യാം.

സൈറസ് മിസ്ത്രിയും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും ഗുജറാത്തിലെ ഉദ്വാഡയിലെ ഇറാന്‍ഷാ അഗ്‌നി ക്ഷേത്രം സന്ദര്‍ശിച്ച് മുംബൈയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. സൈറസും സുഹൃത്തുക്കളും അവരുടെ മതപരമായ ആചാര പ്രകാരമാണ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നത്.

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയെ കൂടാതെ, ടാറ്റ ഗ്ലോബല്‍ ബിവറേജസിന്റെ മുന്‍ ഇന്‍ഡിപെന്‍ഡെന്റ് ഡയറക്ടര്‍ അനാഹിത, ജെഎം ഫിനാന്‍ഷ്യലിന്റെ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ് മാനേജിംഗ് ഡയറക്ടര്‍ ഡാരിയസ്, കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെ ഗ്ലോബല്‍ സ്ട്രാറ്റജിയില്‍ ഡയറക്ടറായിരുന്ന ജഹാംഗീര്‍ എന്നിവര്‍ ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഉദ്വാഡയില്‍ നിന്ന് ഒരു സുഹൃത്തിന്റെ ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് ശേഷമാണ് സൈറസ് മിസ്ത്രിയും സുഹൃത്തുക്കളും യാത്ര പുറപ്പെട്ടത്.

പാല്‍ഘര്‍ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീലും ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു. അനാഹിതയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് നിലവില്‍ ലഭ്യമായ വിവരം. സൂര്യ നദിക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെ വാഹനം ഓടിക്കുന്നതിനിടെ അവര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. നദിക്ക് കുറുകെ രണ്ട് പാലങ്ങളുണ്ട്. ചരോട്ടി ടോള്‍ കഴിഞ്ഞ് കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടിരുന്നു.

പാലം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അപകടസ്ഥലം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏത് പാലം വഴി പോകണമെന്ന് അവള്‍ക്ക് ഉറപ്പില്ലായിരിക്കാം. പരിക്കേറ്റവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ജഹാംഗീര്‍ ഡ്രൈവറുടെ പിന്നിലും സൈറസ് മിസ്ത്രി സഹയാത്രക്കാരുടെ സീറ്റിന് പിന്നിലുമാണ് ഇരുന്നത്.

സൈറസിനെയും ജഹാംഗീറിനെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പ്രദീപ് ധോഡി പറഞ്ഞു. തലക്കേറ്റ ഗുരുതര പരിക്കാണ് ഇരുവരുടെയും മരണ കാരണം.

മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സിയിലാണ് സൈറസും മറ്റ് മൂന്ന് പേരും യാത്ര ചെയ്തിരുന്നത്. കര്‍ട്ടന്‍ എയര്‍ബാഗുകള്‍ അടക്കം ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള കാര്‍ ആണത്. അപകടമുണ്ടായാല്‍ പിന്നില്‍ ഇരിക്കുന്ന യാത്രക്കാരെ സംരക്ഷിക്കുന്നതിനാണ് ഇത്. എയര്‍ബാഗുകള്‍ തുറന്നിരുന്നുവെങ്കിലും വളരെ വൈകിപ്പോയിരുന്നു.

സൈറസും ജഹാംഗീറും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ എയര്‍ബാഗുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ തലകള്‍ മുന്‍ സീറ്റില്‍ ഇടിച്ചിരുന്നു. വാഹനം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. വാഹനത്തിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. ചെറിയ വളവുള്ള റോഡില്‍ ഡ്രൈവര്‍ ഇടതുവശത്ത് കൂടി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി.

അപകടത്തില്‍ അനാഹിതയും ദാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും താടിയെല്ലിനും ഇടുപ്പിനും പൊട്ടലുണ്ട്.

അപകടത്തില്‍ പെട്ട Mercedes-Benz GLC ലക്ഷ്വറി എസ്യുവി പിന്നില്‍ നിന്ന് നോക്കുമ്പോള്‍ കേടുപാടുകള്‍ ഒന്നും പറ്റിയില്ലെന്ന് തോന്നാം. എന്നാല്‍ എഞ്ചിന്‍ പൂര്‍ണ്ണമായും മുന്‍ ചക്രങ്ങള്‍ക്ക് പിന്നിലേക്ക് തള്ളിയിരിക്കുന്നു. ഇതുവഴി കടന്നുപോവുകയായിരുന്ന വാഹനയാത്രക്കാരാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. അപകടം നടന്ന സ്ഥലത്ത് വീടുകളോ കടകളോ ഇല്ല. അപകടം നടന്ന സ്ഥലത്ത് സിസിടിവികള്‍ സ്ഥാപിച്ചിരുന്നു.

മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നാണ് ജിഎല്‍സി എസ്‌യുവി. ക്രാഷ് ടെസ്റ്റ് റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമായ മോഡലുകളില്‍ ഒന്നും കൂടിയാണിത്. ഏറ്റവും കഠിനമായ യൂറോ എന്‍സിഎപി ടെസ്റ്റില്‍ കാര്‍ 5 സ്റ്റാര്‍ റേറ്റ് സ്വന്തമാക്കിയിരുന്നു.

നിരവധി സുരക്ഷാ ഫീച്ചറുകളാണ് ഇത് സാധ്യമാക്കിയത്. ഒന്നിലധികം എയര്‍ബാഗുകള്‍, കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ബോണറ്റ് സിസ്റ്റം എന്നിവയാണ് ഇതിന് കാരണം. കൂട്ടിയിടി മുന്‍കൂട്ടി അറിയുകയും സീറ്റ് ബെല്‍റ്റുകള്‍ ടൈറ്റാക്കുകയും ഹെഡ്റെസ്റ്റ് ക്രമീകരിക്കുകയും മറ്റും ചെയ്യുന്ന ഒരു പ്രീ-സേഫ് സംവിധാനവും കാറിലുണ്ട്. എയര്‍ബാഗുകള്‍ക്കൊപ്പം തന്നെ GLC-യില്‍ ഒരു Knee (മുട്ട)് ബാഗും ഉണ്ട്. അത് അപകടമുണ്ടായാല്‍ സ്റ്റിയറിംഗ് കോളവുമായി സമ്പര്‍ക്കത്തില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നു. മൊത്തം ഏഴ് എയര്‍ബാഗുകളാണ് ജിഎല്‍സിക്കുള്ളത്.

54 വയസുകാരനായ സൈറസ് മിസ്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 10 മണിക്ക് മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ നടക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


Click it and Unblock the Notifications








