Just In
- 3 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 6 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 6 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 7 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Movies കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സ്പീഡ് കുറച്ചോ മക്കളേ; എട്ടിൻ്റെ പണി വരുന്നുണ്ടേ
സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ മിഴി തുറക്കുന്നത് എണ്ണൂറോളം ക്യാമറകള്‍. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം.
കെല്‍ട്രോണ്‍വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു. പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്.
പദ്ധതി നടപ്പാക്കി സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത കാലാവധിക്കുശേഷം സര്‍ക്കാരിന് കൈമാറുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെല്‍ട്രോണിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും.
ഇതും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്രചെയ്യുന്നതെങ്കില്‍ അവരെ കുടുക്കാനായിമാത്രം 100 ക്യാമറകളുണ്ടാകും. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 60 മൊബൈല്‍ ക്യാമറകളുമുണ്ട്. കൂടാതെ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 400 ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിക്കും. എല്ലാവർക്കും സ്പീഡ് ക്യാമറ എന്നത് ചെറിയ പേടിയുളള കാര്യമാണല്ലോ. അത് കൊണ്ട് തന്നെ ഇനിയുളള യാത്രകൾ അൽപ്പം സൂക്ഷിച്ച് പോകുന്നതാണ് നല്ലത്.
കാരണം
എംവിഡി
മാമൻമാർ
എപ്പോഴും
ജാഗരൂകരാണ്.
അത്
മാത്രമല്ല
എന്തിനാണ്
അമിതവേഗതയിൽ
പോകുന്നതിൻ്റെ
ആവശ്യകത.
നിങ്ങളെ
നിരീക്ഷിക്കാൻ
ക്യാമറ
കണ്ണുകൾ
എപ്പോഴും
ഉണ്ട്.
ഹെൽമെറ്റ്,
സീറ്റ്
ബെൽറ്റ്,
മൊബൈൽ
ഫോണുകൾ
എന്നിവ
നിർബന്ധമാക്കാൻ
AI-
പ്രാപ്തമാക്കിയ
ക്യാമറകൾ
ആദ്യം
ഉപയോഗിക്കും.
ആദ്യ
തവണ
നിയമം
ലംഘിക്കുകയോ,
ക്യാമറ
കണ്ണുകളിൽ
പെട്ടാൽ
വാഹനത്തിൻ്റെ
ഉടമയ്ക്ക്
ഫോണിൽ
ഒരു
മെസേജ്
വരുമെന്നാണ്
മോട്ടോർ
വാഹന
വകുപ്പ്
നൽകുന്ന
നിർദേശം.
കേരളത്തിലെ ഹൈവേകളിൽ ബൈക്കുകളിലും കാറുകളിലും ചീറിപാഞ്ഞ് നടക്കുന്ന റൈഡർ ബോയ്സ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.കാരണം ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകാം എന്ന് വിചാരിക്കേണ്ട. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതിൽ 769 സംഭവങ്ങൾ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളിൽ 201 പേർ മരിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു!
ബോധവൽക്കരണത്തിനും ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമായി കേരള പോലീസ് പ്രത്യേക ഡ്രൈവുകൾ നടത്തും. കൊറോണ വൈറസ് പാൻഡെമിക് സമയത്ത് മാത്രമാണ് ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറച്ചത്. എന്നാൽ, ഇപ്പോൾ സംസ്ഥാനങ്ങളിൽ വീണ്ടും അപകടങ്ങളുടെ എണ്ണവും വർധിച്ചു.ക്യാമറയ്ക്ക് 800 മീറ്റർ റേഞ്ച് ഉണ്ട്, അത് വളരെ കൂടുതലാണ്. ഇത് വാഹനത്തിന്റെ വിൻഡ്‌ഷീൽഡിലൂടെ പിടിച്ചെടുക്കുന്നതിനാൽ യാത്രക്കാർക്കും ദൃശ്യമാകും. ക്യാമറയിൽ പകർത്തുന്ന നമ്പർ പ്ലേറ്റിന്റെ ചിത്രവും ഉണ്ടാകും. വാഹനം ട്രാക്ക് ചെയ്യാനും ചലാൻ നൽകാനും നമ്പർ പ്ലേറ്റ് സഹായിക്കും.
മാത്രമല്ല, ക്യാമറകൾ AI- പ്രവർത്തനക്ഷമമാക്കിയതിനാൽ, നിങ്ങൾ ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും ധരിക്കുന്നുണ്ടോ എന്ന് അവയ്ക്ക് കണ്ടെത്താനാകും. അത് കൊണ്ട് വേറെ തട്ടിപ്പും വെട്ടിപ്പും ഒന്ന് കാണിക്കാതെ മര്യാദയോടെ വാഹനമോടിച്ച് പോയാൽ ഒരു കുഴപ്പവുമില്ല. വെറുതേ നിയമം ലംഘിക്കാൻ നിൽക്കരുതേ. മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലുളള നിയമങ്ങളും പുതിയ സംവിധാനങ്ങളും നിലവിൽ വരുത്തുന്നത് ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ്. അത് മറക്കരുത്. അത് കൊണ്ട് നിയമങ്ങൾ പാലിക്കുക. വഴിയിൽ ജീവനുകൾ പൊലിയാതിരിക്കട്ടെ