Royal Enfield ഇഷ്ടമല്ലെന്ന് രാഹുല്‍ ഗാന്ധി; പ്രിയം ആ പഴയ പടക്കുതിരയോട്

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര കശ്മീരിലാണ് അവസാനിക്കുന്നത്. പലര്‍ക്കും രാഹുല്‍ ഗാന്ധിയിലെ രാഷ്ട്രീയ നേതാവിനെ നന്നായി അറിയാമെങ്കിലും അദ്ദേഹത്തിലെ വാഹനപ്രേമിലെ പ്രത്യേകിച്ച് മോട്ടോര്‍സൈക്കിള്‍ പ്രേമിയെ പലര്‍ക്കും അറിയാന്‍ വഴിയില്ല.

ഭാരത് ജോഡോ യാത്രയുടെ തിരക്കിനിടയില്‍ രാഹുല്‍ ഗാന്ധി മാഷബിള്‍ ഇന്ത്യയുമായി നടത്തിയ സംഭാഷണം അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തു. പഴയകാലത്തെ സ്‌കൂട്ടറുകളെക്കുറിച്ചും മോട്ടോര്‍സൈക്കിളുകളെക്കുറിച്ചും സംസാരിച്ച രാഹുല്‍ ആധുനിക ഫോര്‍-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളേക്കാള്‍ ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഈ വീഡിയോയില്‍ വ്യക്തമാക്കുന്നു. പൊതുവെ ഇരുചക്രവാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയും മാഷബ്ള്‍ ഇന്ത്യ അവതാരകനും തമ്മിലുള്ള സൗഹൃദ സംഭാഷണമാണ് നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

Royal Enfield ഇഷ്ടമല്ലെന്ന് രാഹുല്‍ ഗാന്ധി; പ്രിയം ആ പഴയ പടക്കുതിരയോട്

ഓള്‍ഡ് സ്‌കൂള്‍ ഇരുചക്രവാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മുന്‍കാലങ്ങളില്‍ താന്‍ എങ്ങനെയാണ് ഇവ ഓടിച്ച് വളര്‍ന്നതെന്നും രാഹുല്‍ ഗാന്ധി സംഭാഷണത്തിനിടെ ഓര്‍ത്തെടുക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ കൂടുതലും ഉപയോഗിച്ചിരുന്ന പഴയ കാലത്തെ ലാംബ്രട്ട സ്‌കൂട്ടര്‍ ഓടിച്ച കാലം രാഹുല്‍ ഗാന്ധി ഓര്‍ക്കുന്നു. ഇക്കാലത്ത് കണ്ടുകിട്ടാന്‍ പ്രയാസമുള്ള ലാംബ്രട്ട സ്‌കൂട്ടറിന്റെ റെട്രോ സ്റ്റൈലിങ്ങിലും ഈസി റൈഡബിലിറ്റിയിലും താന്‍ ഇപ്പോഴും വിസ്മയിക്കുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പരാമര്‍ശിക്കുന്നു.വീഡിയോയില്‍ രാഹുല്‍ ഗാന്ധി മറ്റ് ചില രസകരമായ കാര്യങ്ങളും പറയുന്നുണ്ട്.

ഇന്നത്തെ യുവതലമുറയില്‍ നിന്ന് വ്യത്യസ്തമായി താന്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകനല്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍ പഴയ ടു-സ്‌ട്രോക്ക് യമഹ RD350 താന്‍ തെരഞ്ഞെടുക്കുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. യമഹ RD350-യുടെ പവര്‍ ഡെലിവറി തികച്ചും ആസക്തി ഉളവാക്കുന്ന ഒന്നായി തനിക്ക് തോന്നിയതായും അതേസമയം ചില സമയങ്ങളില്‍ യമഹ RD350-യുടെ അതേ പ്രോഗ്രസീവ് പവര്‍ ഡെലിവറി അപകടകരമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

കോളേജ് പഠനകാലത്ത് താന്‍ ഓടിച്ചിരുന്ന അപ്രീലിയ RS250 ടു-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളിനെ കുറിച്ചും രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ ഓര്‍മിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് യുകെയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി ഒരു വര്‍ഷം പഠിച്ചിരുന്നു. മോട്ടോര്‍സൈക്കിളിന്റെ ടു-സ്‌ട്രോക്ക് എഞ്ചിനില്‍ നിന്നുള്ള റോ പവര്‍ ഡെലിവറിയുമായി താന്‍ പ്രണയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്രവാഹനങ്ങളോടുള്ള തന്റെ ഇഷ്ടം വിവരിക്കുന്നതിനിടെ തനിക്ക് സ്വന്തമായി ഒരു കാറില്ലെന്ന കാര്യവും രാഹുല്‍ ഗാന്ധി അഭിമുഖത്തിനിടെ പറഞ്ഞ് പോകുന്നുണ്ട്.

തന്നെ ഇതുവരെ കണ്ട എല്ലാ വാഹനങ്ങളും തന്റെ ഉപയോഗത്തിനായി സര്‍ക്കാര്‍ നല്‍കിയ വാഹനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ അധികവും വാഹനം ഓടിക്കാറില്ലെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മ സോണിയ ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട CR-V-യാണ് ഓടിച്ചിരുന്നതായി അദ്ദേഹം പരാമര്‍ശിക്കുന്നു. ന്യൂഡല്‍ഹിയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഡ്രൈവിങ്ങിനോട് അടങ്ങാത്ത ഇഷ്ടം ഉണ്ടായിരുന്നിട്ടും താന്‍ സ്വയം ഡ്രൈവ് ചെയ്യുകയോ വാഹനം ഓടിക്കുകയോ ചെയ്യാതിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ഇക്കാലത്ത് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിനേക്കാള്‍ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് സൈക്ലിംഗ് ആണെന്നും, അതിനോട് താന്‍ ഒരു പുതിയ അഭിനിവേശം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നിരുന്നാലും, ഓരോ തവണ പുറത്തേക്ക് പോകുമ്പോഴും തനിക്ക് സുരക്ഷാ ഒരുക്കേണ്ട കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സൈക്ലിംഗും പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. മാഷബ്ള്‍ ഇന്ത്യയുമായി നടത്തിയ സംഭാഷണത്തില്‍ രാഹുല്‍ ഗാന്ധി ഡ്രോണുകളെ കുറിച്ചും ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്.

3570 കിലോമീറ്റര്‍ റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അംഗങ്ങളും 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.
രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രതിനിധികളും കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 3570 കിലോമീറ്റര്‍ റാലിയില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ എട്ടിന് കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ടാണ് ലക്ഷ്യം പൂര്‍ത്തിയാക്കുക. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് റാലി അവസാനിക്കുക.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രാത്രി തങ്ങാനായി ട്രക്ക് ഹോമുകള്‍ സംഘാടകര്‍ സജ്ജീകരിച്ചിരുന്നു. യാത്രയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്നവരുടെ വിശ്രമത്തിനായി ട്രക്കുകളില്‍ ഘടിപ്പിച്ച 60 വലിയ കണ്ടെയ്‌നറുകളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. പദയാത്രികള്‍ക്ക് താമസിക്കാവുന്നതിനായി 60 കണ്ടെയ്‌നറുകളാണ് ഉള്ളത്. രാത്രി തങ്ങാന്‍ സൗകര്യപ്രദമായിട്ടുള്ള അടിസ്ഥാന ക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രത്യേകം തയ്യാറാക്കിയവയാണ് ഈ കണ്ടെയ്നറുകള്‍.

More from DriveSpark

Article Published On: Wednesday, December 28, 2022, 14:55 [IST]
English summary
Rahul gandhi says he don t like royal enfield prefer this old school two stroke yamaha motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X