Just In
- 39 min ago ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- 1 hr ago സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- 1 hr ago ടാറ്റയ്ക്ക് ധൈര്യമുണ്ടോ ഇങ്ങനെ ചെയ്യാൻ? എല്ലാ പണിക്കും ഡിസ്കൗണ്ടുമായി ഹ്യുണ്ടായിയുടെ സർവീസ് ക്യാമ്പ്
- 2 hrs ago വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങി റെനോ-നിസാൻ സഖ്യം; അണിയറിൽ 4 പുത്തൻ മോഡലുകൾ
Don't Miss
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Movies 'അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും'; ആരാധകരോട് വനിത വിജയകുമാർ!
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ആറ് മാസത്തിനകം ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി
ഇന്ത്യയില്‍ ഫ്ലെക്സ്-ഇന്ധന വാഹനങ്ങളുടെയും ഫ്ലെക്സ്-ഫ്യുവല്‍ ഹൈബ്രിഡുകളുടെയും നിര്‍മ്മാണം ആരംഭിക്കാന്‍ കാര്‍ നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് യാത്രാസൗകര്യത്തിന് തയ്യാറാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഹരിതഗൃഹ വാതക ഉദ്വമനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പുതിയ പ്രഖ്യാപനം. 2030 ഓടെ ഇന്ത്യയുടെ മൊത്തം പ്രൊജക്ഡ് കാര്‍ബണ്‍ ഉദ്വമനം 1 ബില്യണ്‍ ടണ്‍ കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''ഇന്ത്യയുടെ പെട്രോളിയം ഇറക്കുമതിക്ക് പകരം വയ്ക്കുന്നതിന്, BS-ന് അനുസൃതമായി ഫ്ലെക്സ് ഇന്ധന വാഹനങ്ങളും (FFV), ഫ്ലെക്സ് ഫ്യൂവല്‍ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും (FFV-SHEV) നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ വാഹന നിര്‍മാതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടുത്ത 6 ആറ് മാസത്തിനുള്ളില്‍ സമയബന്ധിതമായി മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗാസിയാബാദില്‍ ആതിഥേയത്വം വഹിച്ച ഒരു പരിപാടിയില്‍, ഫ്ലെക്സ്-ഇന്ധന എഞ്ചിനുകളെക്കുറിച്ചുള്ള ഒരു ഉപദേശകത്തില്‍ താന്‍ ഒപ്പുവെച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഒന്നിലധികം തരം ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന 100 ശതമാനം എഥനോള്‍ ഉപയോഗിച്ചാണ് എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുക. നിര്‍മ്മാതാവ് എഞ്ചിന് എങ്ങനെ വികസിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ച്, ഫ്ലെക്സ്-ഇന്ധന വാഹനങ്ങള്‍ക്ക് പെട്രോളിലോ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയും.
വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട എന്നിവ ഫ്ലെക്സ്-ഇന്ധന എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്, അതിനാല്‍ അവ സര്‍ക്കാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല. നിലവില്‍, ഫോര്‍ വീലര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കിയും ഹ്യുണ്ടായിയുമാണ് ഏറ്റവും കൂടുതല്‍ വിപണി വിഹിതമുള്ളത്.
ഹ്യുണ്ടായി, സുസുക്കി തുടങ്ങിയ കമ്പനികള്‍ ഫോര്‍ വീലറുകള്‍ക്കായി ഫ്ലെക്സ് എഞ്ചിനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ബജാജും ടിവിഎസും ഇരുചക്ര വാഹനങ്ങള്‍ക്കായി അവ നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന് 100/ലിറ്റര്‍, എഥനോള്‍ ലിറ്ററിന് 62 രൂപയ്ക്ക് ലഭിക്കും.
വരുന്ന ആറ് മാസത്തിനുള്ളില്‍ തങ്ങള്‍ക്ക് ഫ്ലെക്സ്-ഇന്ധനം കാണാന്‍ കഴിയുമെന്ന് മന്ത്രാലയം കരുതുന്നുണ്ടെങ്കിലും, നിര്‍മ്മാതാക്കള്‍ക്ക് ഫ്ലെക്സ്-ഇന്ധന എഞ്ചിനുകള്‍ വികസിപ്പിക്കാന്‍ ഏകദേശം ഒരു വര്ഷമെടുക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്.
എങ്ങനെയെങ്കിലും നിലവിലുള്ള എഞ്ചിനുകള്‍ എഥനോള്‍ അധിഷ്ഠിത ഇന്ധനവുമായി യോജിപ്പിച്ചാല്‍ അവര്‍ക്ക് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനാകും. എന്നിരുന്നാലും, ഇതിന് കുറച്ച് വികസനവും പരിശോധനയും പഠനങ്ങളും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ആദ്യം ഫ്ലെക്സ്-ഇന്ധന എഞ്ചിനുകള്‍ കൊണ്ടുവന്നേക്കാം. കൂടാതെ, 2019-ല്‍ ടിവിഎസ് എഥനോള്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി.
അപ്പാച്ചെ RTR 200 Fi E100 എന്നായിരുന്നു ഇതിന്റെ പേര്. മോട്ടോര്‍സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൗതുകകരമെന്നു പറയട്ടെ, പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോഡലിന് സമാനമായ പവറും ടോര്‍ക്കും എഞ്ചിനില്‍ നിന്ന് ലഭിച്ചുവെന്നും ടിവിഎസ് വ്യക്തമാക്കി. എഥനോളിന്റെ കലോറിക് മൂല്യം പെട്രോളിനേക്കാള്‍ 33 ശതമാനം കുറവാണെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.
10 ശതമാനം, 12 ശതമാനം, 15 ശതമാനം, 20 ശതമാനം, 85 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ ഓടാന്‍ കഴിയുന്ന വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫ്ലെക്സ്-ഇന്ധന എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിന് വാഹന നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കാന്‍ ഇത് സഹായിക്കും. എഥനോള്‍ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനുകള്‍ക്ക് മലിനീകരണ മാനദണ്ഡങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ക്ലീനര്‍ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തില്‍, വരും കാലങ്ങളില്‍ ബദല്‍ ഇന്ധനമായി എഥനോള്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അടുത്ത ആറ് മാസത്തിനുള്ളില്‍ മന്ത്രാലയം രാജ്യത്തുടനീളം എഥനോള്‍ പമ്പുകളുടെ ശൃംഖല വിപുലീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തിനായി, എഥനോള്‍ ലഭ്യമായ പ്രദേശങ്ങളില്‍ എഥനോള്‍ പമ്പുകള്‍ ആരംഭിക്കാന്‍ പൊതുമേഖലയിലെ പെട്രോളിയം കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് ഇന്ന് ലഭ്യമായ പെട്രോളിന്റെ 80 ശതമാനവും E10 ആണ് (പെട്രോള്‍ 10 ശതമാനം എഥനോള്‍ കലര്‍ന്നത്). വടക്കുകിഴക്കന്‍ പ്രദേശങ്ങളും ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളും ഒഴികെയുള്ള വിദൂര പ്രദേശങ്ങള്‍ ഒഴികെ, പ്രമുഖവും ജനസാന്ദ്രതയുള്ളതുമായ ഭൂരിഭാഗം മേഖലകളിലും E10 ലഭ്യമാണ്. എന്നിരുന്നാലും, E10-ന്റെ ലഭ്യത 2022-ഓടെ രാജ്യത്തുടനീളം 100 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെത്തുടര്‍ന്ന്, E20-ന്റെ റോള്‍ഔട്ട് ക്രമാനുഗതമായി നടക്കും, ഇത് ആത്യന്തികമായി E100-ന്റെ പാതയിലേക്കും നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.