Just In
- 20 min ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 1 hr ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 1 hr ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
- 3 hrs ago ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
Don't Miss
- Sports IPL 2024: വിക്കറ്റ് പോയി, കട്ടക്കലിപ്പില്‍ റിഷഭ്; സ്ക്രിനില്‍ ബാറ്റുകൊണ്ട് അടിച്ചു! വീഡിയോ വൈറല്‍
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Movies മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, മൂന്നാമത്തെ ദിവസം രാത്രി കുഴഞ്ഞു വീണു; ഗോകുല്‍
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മിനിറ്റിൽ 1,800 റൗണ്ട് വെടിയുതിർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!
സാങ്കേതിക മികവിൽ എന്നും മുൻപന്തിയിലുള്ള റഷ്യ പുതിയ ടി-50 യുദ്ധവിമാനത്തെ പുറത്തിറക്കി.
അമേരിക്ക, ബ്രിട്ടൺ,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്ക്മേൽ സമർദ്ദം ചെലുത്തികൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു ചെറുത്തു നിൽപ്പെന്നോണം പ്രതിരോധ മേഖലയിൽ റഷ്യ കൂടുതൽ കരരുത്താർജ്ജിക്കുന്നു.
വരുംകാലങ്ങളിൽ റഷ്യയെ നയിച്ചുകൊണ്ട് റോബോർട്ടുകളും ഡ്രോണുകളുമാണ് യുദ്ധത്തിൽ അണിനിരക്കുക എന്നു വെളുപ്പെടുത്തികൊണ്ട് റോബോർട്ട് മുങ്ങികപ്പലിനേയും ടാങ്കിനേയും അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഇപ്പോൾ ആകാശമാർഗേനയുള്ള അക്രമങ്ങൾക്ക് കൂടുതൽ തടയിടാൻ പുതിയ ടി-50 ഫൈറ്റർ ജെറ്റുകളെ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. ഈ പോർവിമാനത്തിന്റെ ചിത്രങ്ങളിപ്പോൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ഇരട്ട എൻജിനുകളുള്ള സുകോയ് ടി-50 വിമാനം മഞ്ഞുമൂടികിടക്കുന്ന റൺവെയിൽ നിന്നു പറന്നുയർന്നതായിട്ടുള്ള ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ടി-50 യുദ്ധവിമാനത്തിന്റെ ഓമ്പതാം മോഡലിന്റെ പരീക്ഷണപറക്കൽ ഈ വർഷമവസാനത്തോടുകൂടി നടത്തപ്പെടുമെന്ന് മുൻപെ റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യ നിർമിച്ച ആദ്യ സിങ്കൾ സീറ്റ് യുദ്ധവിമാനം കൂടിയാണ് ടി-50.
യുഎസ് എഫ്-22, എഫ്-35, ചൈനയുടെ ജെ-20 യുദ്ധവിമാനം എന്നിവയ്ക്ക് കരുത്തൻ എതിരാളിയായിട്ടായിരിക്കും പുതിയ ടി-50 വിമാനത്തെ റഷ്യ ഇറക്കുക.
ഏതാണ്ട് 50 മില്ല്യൺ ഡോളറാണ് ഈ റഷ്യൻ വിമാനത്തിന്റെ നിർമാണചിലവായി കണക്കാക്കുന്നത്.
അമേരിക്കൻ എഫ്-35 വിമാനങ്ങളേക്കാൾ 30ശതമാനം അധിക വേഗത്തിലും 3,218കിലോമീറ്ററിലധികം ദൂരപരിധിയിലേക്കും കുതിക്കാനുള്ള ശേഷിയുണ്ട് റഷ്യയുടെ പുതിയ ടി-50 യുദ്ധവിമാനത്തിന്.
മാത്രമല്ല മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കാൻ സാധിക്കുന്ന വലുപ്പമേറിയ 30എംഎം കാനനുകളും ഈ യുദ്ധവിമാനത്തിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത.
കടലിലേക്കും കരയിലേക്കും ആകാശത്തേക്കും കാനൻ എന്ന ഓട്ടോമാറ്റിക് ഫയർ സിസ്റ്റമുപയോഗിച്ച് വെടിയുതിർക്കാൻ സാധിക്കും.
ഭൂമിയിൽ 1,800മീറ്റർ ലക്ഷ്യം വച്ചും ആകാശത്തിൽ 1,2000മീറ്റർ ലക്ഷ്യംവച്ചും വെടിയുതിർക്കാനുള്ള കഴിവാണ് കാനനിനുള്ളത്.
നിലവിൽ ടി-50 യുദ്ധവിമാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമാണമാണ് പൂർത്തിയായിരിക്കുന്നത്. അടുത്തവർഷത്തോടുകൂടി കൂടുതൽ ടി-50 വിമാനങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തി.
ഇന്ത്യൻ അതിർത്തിയും സംഘർഭരിതമായിരിക്കുന്നതിനാൽ പാക് ഭീകരരെ ഏതുവിധേനയും അടിച്ചമർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഇന്ത്യയും പ്രതിരോധ മേഖലയിൽ കരുത്താർജ്ജിക്കുകയാണ്.
റഷ്യൻ നിർമ്മിക്കുന്ന പുതിയ ടി-50 പോർവിമാനത്തിന്റെ സാങ്കേതിക മികവ് മനസലാക്കിയ ഇന്ത്യ ഈ യുദ്ധവിമാനം റഷ്യയിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
അടുത്തവർഷത്തോടുകൂടി നിർമാണം പൂർത്തിയാക്കുമെന്ന് പറയപ്പെടുന്ന പുതിയ ടി-50 യുദ്ധവിമാനങ്ങൾ 2018ഓടുകൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം.
മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം
ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ