24മണിക്കൂറും ഒരേകാറിനെ തന്നെ വേട്ടയാടി തേനീച്ചക്കൂട്ടങ്ങൾ
മനുഷ്യമാർക്ക് മാത്രമല്ല സ്വന്തവും ബന്ധവും ഉള്ളത് മറ്റ് ജീവികൾക്കുമുണ്ടെന്നുള്ള തെളിവാണിത്. ലണ്ടനിലെ വെസ്റ്റ് വെയില്‍സിലാണ് ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ സംഭവം നടന്നത്. ഏകദേശം രണ്ട് ദിവസത്തോളമായി സ്വന്തം റാണിയേയും തേടി തേനീച്ചക്കൂട്ടം ഒരു കാറിനെ പിൻതുടരാൻ തുടങ്ങിയിട്ട്.
തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ
65 കാരിയായ കാരോള്‍ ഹൊവാര്‍ത്തിന്റെ കാറിനെയാണ് രണ്ടായിരത്തോളം വരുന്ന തേനീച്ചക്കൂട്ടം പിൻതുടരുന്നത്. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തേനിച്ചക്കൂട്ടങ്ങൾ കാറിനെ പിൻതുടരുന്നതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു.

മധുരമുള്ളതെന്തോ കണ്ടിട്ടാകാം റാണി ഈ മിറ്റുസുബിഷി ഔട്ട്‌ലാന്റർ കാറിനകത്ത് കയറിയത്. റാണി അതിലുണ്ടെന്നുള്ള തോന്നലിലാകാം തേനീച്ചക്കൂട്ടങ്ങൾ കാറിനെ വിടാതെ പിൻതുടരുന്നത്.

എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് തേനീച്ചക്കൂട്ടങ്ങൾ ഈ കാറിനെ കണ്ടെത്തിയതും വിടാതെ പിൻതുടരാൻ തുടങ്ങിയതും.

കൂടുതൽ തേനീച്ചകൾ വന്ന് പൊതിയാനാരംഭിച്ചപ്പോൾ തേനീച്ചവളര്‍ത്തുകാരുടെ സഹായത്തോടെ ഏറെപണിപ്പെട്ട് ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയിലേക്ക് മാറ്റുകയായിരുന്നു.

ഇതുകൊണ്ടെന്നും തീർന്നില്ല അടുത്ത ദിവസത്തേക്ക് കൂടുതൽ തേനീച്ചകൾ വന്ന് പൊതിയാൻ തുടങ്ങി. വീണ്ടും തേനീച്ച വളര്‍ത്തുകാരെ വരുത്തുകയും തേനീച്ചകളെ ഒഴിവാക്കിയിട്ടൊന്നും ഫലമുണ്ടായില്ല.

റാണിയെ തേടി പോകുന്നത് സാധാരണമാണ്. എന്നാല്‍ ഒരു റാണിക്ക് വേണ്ടി കാറിനെ രണ്ട് ദിവസത്തോളം പിൻതുടരുന്നത് വളരെ അത്ഭുദപ്പെടുത്തുന്ന കാര്യമാണ്, മാത്രമല്ല ഇത്രയധികം തേനീച്ചകള്‍ നഗരത്തിലെത്തുന്നത് ഇതാദ്യമായാണ് എന്നാണ് തേനീച്ച വളര്‍ത്തുകാർ പറയുന്നത്.

കാർ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ഇവർക്കും മാത്രമല്ല തേനീച്ചകൾക്കും റാണിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കാറിനകത്ത് എവിടെയോ റാണി കുടുങ്ങിയിട്ടുണ്ടാകാം അല്ലാതെ കാറിനെ തേനീച്ചക്കൂട്ടങ്ങൾ പിൻതുടരേണ്ടതില്ലെന്നാണ് തേനീച്ചവളര്‍ത്തുകാര്‍ പറയുന്നത്.

ഹാരിപോർട്ടറിൽ തകർത്തഭിനയിച്ച ബുള്ളറ്റ് 500

ജിപിഎസ് തുണച്ചില്ല കാറിനൊപ്പം യുവതിയും കായലിൽ


Click it and Unblock the Notifications








