എയർ ഇന്ത്യയെ തിരികെ വരവേറ്റ് ടാറ്റ സൺസ്; ടെൻഡർ പിടിച്ചത് 18,000 കോടി രൂപയ്ക്ക്
ഇന്ത്യയുടെ ഫ്ലാഗ് കാരിയർ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് കൈമാറുന്നു. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന വിമാനക്കമ്പനിയെ സ്വകാര്യവൽക്കരിക്കാനുള്ള പതിറ്റാണ്ടുകളുടെ ശ്രമങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ എയർ ഇന്ത്യയുടെ കൈമാറ്റത്തിന് ഔദ്യോഗിക അംഗീകാരം നൽകി.

18,000 കോടി രൂപയ്ക്കാണ് വിമാന കമ്പനിയക്കായുള്ള ലേലം ടാറ്റ ഗ്രൂപ്പ് കരസ്ഥമാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളുടെ 100 ശതമാനം ഓഹരികളും എയർ ഇന്ത്യ എയർപോർട്ട് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നത്.

ടാറ്റ സൺസിനെ കൂടാതെ സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗ് ഉൾപ്പെട്ട കൺസോർഷ്യമാണ് എയർ ഇന്ത്യയ്ക്കായി ടെൻഡർ സമർപ്പിച്ചിരുന്നത്.

ദശകങ്ങൾക്ക് മുമ്പ് 1932 -ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസാണ് പിന്നീട് 1946 -ൽ എയർ ഇന്ത്യയായി മാറുന്നത്. 1953 -ലാണ് ടാറ്റയിൽ നിന്ന് കേന്ദ്ര സർക്കാർ ഈ വിമാന കമ്പനിയെ ഏറ്റെടുക്കുന്നത്.

പ്രധാന സംഖ്യകൾ:
* ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ കടത്തിന്റെ 15,300 കോടി രൂപ നിലനിർത്തുകയും 2700 കോടി രൂപ സർക്കാരിന് നൽകുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
* ഓഗസ്റ്റ് 31 വരെ കമ്പനിക്ക് 61,560 കോടി രൂപ കടമുണ്ട്, ടാറ്റ സൺസ് സ്വാംശീകരിക്കാത്ത കടം സർക്കാർ ഏറ്റെടുക്കും.

* ഇടപാടിൽ എയർ ഇന്ത്യയുടെ അടിസ്ഥാനേതര ആസ്തികളായ ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടുന്നില്ല, കൂടാതെ ടാറ്റ സൺസ് കുറഞ്ഞത് ഒരു വർഷമെങ്കിലും എയർലൈനിന്റെ എല്ലാ ജീവനക്കാരെയും നിലനിർത്തണം.

* എയർ ഇന്ത്യയ്ക്ക് 117 വൈഡ് ബോഡി & നാരോ ബോഡി എയർക്രാഫ്റ്റുകളും എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന് 24 നാരോ ബോഡി വിമാനങ്ങളുമുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

സമ്പന്നമായ ചരിത്രം
സോൾട്ട്-ടു-സോഫ്‌റ്റ്‌വെയർ സാമ്രാജ്യത്തിന്റെ ഹോൾഡിംഗ് കമ്പനിയും ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമയുമായ ടാറ്റ സൺസ് ഏതാണ്ട് 90 വർഷം മുമ്പ് ആരംഭിച്ച ഒരു അസറ്റിലേക്ക് തിരികെ വരികയാണ്.

ഇന്ത്യയിലെ ആദ്യത്തെ ലൈസൻസുള്ള പൈലറ്റായിരുന്ന ഇതിഹാസ വ്യവസായിയും മനുഷ്യസ്നേഹിയുമായ JRD ടാറ്റ സ്ഥാപിച്ച ഈ എയർലൈൻ യഥാർത്ഥത്തിൽ 1930 -കളിൽ ഇടയിൽ അന്ന് വിഭാഗിച്ചിട്ടില്ലാത്ത ബ്രിട്ടീഷ് ഭരണത്തിലുള്ള ഇന്ത്യയിലെ കറാച്ചിയ്ക്കും നിലവിൽ മുംബൈ എന്നറിയപ്പെടുന്ന അക്കാലത്തെ ബോംബെയ്ക്കും ഇടയിൽ മെയിൽ സർവ്വീസിനായി ആരംഭിച്ചതാണ്.

1950 -കളിൽ ഇത് വാണിജ്യപരമായി മാറുകയും സർക്കാർ ഉടമസ്ഥതയിലാവുകയും ചെയ്തപ്പോൾ, എയർ ഇന്ത്യ അതിവേഗം ജനപ്രീതിയാർജ്ജിച്ചു. എയർലൈനിന്റെ പരസ്യങ്ങളിൽ ബോളിവുഡ് നടിമാരാണ് പ്രത്യക്ഷപ്പെട്ടത്. യാത്രക്കാർക്ക് ഷാംപെയിൻ, സീരിയലിസ്റ്റ് ചിത്രകാരൻ സാൽവഡോർ ഡാലി രൂപകൽപ്പന ചെയ്ത പോർസലൈൻ ആഷ്ട്രേകൾ എന്നിവ പോലുള്ള ആഢംബര ട്രീറ്റ്മെന്റ് ലഭിച്ചിരുന്നു.

ഇപ്പോൾ എയർ ഇന്ത്യയെ ട്വീറ്റിലൂടെ തിരികെ സ്വാഗതം ചെയ്തിരിക്കുകയാണ് JRD ടാറ്റയുടെ പിൻഗാമിയും ടാറ്റ സൺസിന്റെ ചെയർമാനുമായ രത്തൻ ടാറ്റ. എയർ ഇന്ത്യയെ പുനർനിർമ്മിക്കാൻ ഗണ്യമായ ശ്രമം ആവശ്യമാണെങ്കിലും, ടാറ്റ ഗ്രൂപ്പിന്റെ വ്യോമയാന വ്യവസായത്തിലെ സാന്നിധ്യത്തിന് ഇത് ശക്തമായ വിപണി അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1990 -കളിൽ സ്വകാര്യ വിമാനക്കമ്പനികളുടെ ആവിർഭാവത്തോടെയും, തുടർന്ന് കുറഞ്ഞ ചെലവിൽ, 2000 -ത്തിന്റെ മദ്ധ്യത്തിൽ നോൺ-ഫ്രിൾ എയർലൈനുകളുടെ വരവും, എയർ ഇന്ത്യയ്ക്ക് ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഉണ്ടായിരുന്ന ഹോൾഡ് നഷ്ടപ്പെടുത്തി. മഹാരാജ ചിഹ്നത്തിന് പേരുകേട്ട ക്യാരിയർ പെട്ടെന്ന് വിദേശത്തേക്ക് പറക്കാനുള്ള ഒരേയൊരു മാർഗ്ഗം അല്ലാതെയായി മാറി, കുറ്റമറ്റ സേവനത്തിനും ആതിഥ്യമര്യാദയ്ക്കുമുള്ള പ്രശസ്തിയും കുറയാൻ തുടങ്ങി.

എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവേയ്സ് PJSC എന്നിവയുൾപ്പെടെയുള്ള ഗൾഫ് ക്യാരിയറുകൾ തടസ്സമില്ലാത്തതും വിലകുറഞ്ഞ നിരക്കിലും ദുബായിലെയും അബുദാബിയിലെയും തങ്ങളുടെ ഹബ്ബുകൾ വഴി യൂറോപ്പിലേക്കും യുഎസിലേക്കും മെച്ചപ്പെട്ട കണക്ഷനുകൾ വാഗ്ദാനം ചെയ്തത് എയർ ഇന്ത്യയെ കൂടുതൽ ബാധിച്ചു.

പ്രൈസ്ഡ് അസറ്റുകൾ
എയർ ഏഷ്യ ഇന്ത്യ, സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി സംയുക്ത സംരംഭമായ വിസ്താര എന്നിവയിൽ ഭൂരിഭാഗം ഷെയറുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം എയർ ഇന്ത്യ തങ്ങളുടെ നിരയിലേക്ക് മൂന്നാമത്തെ എയർലൈൻ ബ്രാൻഡ് ചേർക്കുന്നു.

എയർ ഇന്ത്യ 2007 -ൽ ഇന്ത്യൻ എയർലൈൻസ് ലയിപ്പിച്ചതിനു ശേഷം ലാഭത്തിലായിട്ടില്ല. എന്നാൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ വിലയേറിയ ലാൻഡിംഗും പാർക്കിംഗ് സ്ലോട്ടുകളും ഇന്ത്യൻ എയർലൈൻസിന് ഉണ്ട്, ഇത് യൂറോപ്പിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളുമായി ബിസിനസ്സ് യാത്രക്കാരെ ആകർഷിക്കാൻ വിസ്താരയെ സഹായിച്ചേക്കാം.


Click it and Unblock the Notifications








