എന്തെല്ലാം ചെയ്താലും വെസ്റ്റേൺ ഇവി മോഡൽ ഇന്ത്യയ്ക്ക് വർക്കൗട്ട് ആവില്ല; മാരുതി ചെയർമാൻ
രാജ്യത്ത് വർധിച്ചുവരുന്ന മലിനീകരണത്തിന്റെ തോത് തടയുന്നതിനുള്ള അടുത്ത വലിയ വിപ്ലവമായി ഇലക്ട്രിക് മൊബിലിറ്റിയെ വിശേഷിപ്പിക്കുന്നു, എന്നിരുന്നാലും, ഇന്ത്യയിലെ പ്രശ്‌നത്തിന് ഇത് ഏറ്റവും പ്രായോഗികമായ പരിഹാരമായിരിക്കില്ലെന്ന് നിരവധി വിദഗ്ധർ വിശ്വസിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ ആർ സി ഭാർഗവയാണ് ഈ ചിന്ത പങ്കുവെക്കുന്ന ചുരുക്കം ചില വിദഗ്ധരിൽ ഒരാൾ.

രാജ്യത്ത് ഇവി അഡോപ്ഷൻ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, അടുത്ത 10-15 വർഷത്തിനുള്ളിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മികച്ച പരിഹാരമായിരിക്കില്ല ഇലക്ട്രിക് മൊബിലിറ്റിയെന്നും, വെസ്റ്റേൺ രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇവി മോഡൽ ഇന്ത്യയുടെ ആവശ്യങ്ങൾക്ക് യോജിച്ചതല്ലെന്നും മുൻ CEO -യും MSIL -ന്റെ നിലവിലെ ചെയർമാനുമായ ഡോ. ഭാർഗവ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഭാർഗവയുടെ അഭിപ്രായത്തിൽ, ഇന്ത്യൻ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ അവസ്ഥകൾ വെസ്റ്റേൺ രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അതിനാൽ അവിടുത്തെ പദ്ധതികൾ ഇവിടെ ആവർത്തിക്കുന്നത് പരിവർത്തനത്തിലേക്ക് പോകാനുള്ള ശരിയായ മാർഗമല്ല.

യൂറോപ്പ് യുഎസ്‌എ ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യ വളരെ വ്യത്യസ്തമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അവർ പിന്തുടരുന്ന എന്ത് തന്ത്രങ്ങളും നമ്മൾ സ്വീകരിക്കുകയാണെങ്കിൽ, ഇന്ത്യയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളോട് നീതി പുലർത്തുമെന്ന് താൻ കരുതുന്നില്ല.

വെസ്റ്റേൺ രാജ്യങ്ങളും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ചില വലിയ വ്യത്യാസങ്ങൾ താൻ എടുത്തു പറയുന്നു. ഇന്ത്യയിലെ പ്രതിശീർഷ വരുമാനം യൂറോപ്പിലുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം അഞ്ച് ശതമാനവും അമേരിക്കയിലുള്ളവയുള്ളവയെ അപേക്ഷിച്ച് മൂന്നും ആണ്.

പേഴ്സണൽ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ താങ്ങാനാവുന്ന വിലയ്ക്കും പേഴ്സണൽ ട്രാൻസ്പോർട്ടിന്റെ കാര്യത്തിൽ ഉപഭോക്തൃ തെരഞ്ഞെടുപ്പുകൾക്കും ഇതിന് നേരിട്ട് പ്രസക്തിയുണ്ട് എന്ന് ഭാർഗവ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഹ്രസ്വകാലത്തിലത്തേക്ക് കുറഞ്ഞ ചെലവുള്ള ഓപ്ഷനുകളാണ് കൂടുതൽ. പാശ്ചാത്യ രാജ്യങ്ങളിൽ നിലവിലുള്ളതിൽ നിന്ന് വ്യത്യസ്‌തമായ നമ്മുടെ സ്വന്തം റിസോഴ്സുകളും നമ്മുടെ സ്വന്തം സാങ്കേതികവിദ്യകളും നാം ഉപയോഗിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.

യാത്രാമാർഗം അസുഖകരവും സുരക്ഷിതമല്ലാത്തതുമാണെങ്കിലും ഇന്ത്യൻ വാഹന ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ഇരുചക്രവാഹനങ്ങളാണ് തങ്ങളുടെ പ്രാഥമിക ഗതാഗത മാർഗമായി ഉപയോഗിക്കുന്നതെന്നും MSIL ചെയർമാൻ അഭിസംബോധന ചെയ്തു.

രാജ്യത്ത് നിലവിലുള്ള സ്കൂട്ടറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണം 200 ദശലക്ഷത്തിലേറെയാണെന്ന വസ്തുത നിരത്തി, അഫോർഡബില്റ്റി ഫാക്ടർ കാരണം ആളുകൾ അവ തെരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാർ പെനിട്രേഷൻ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെയാണെന്നും ഇവിടെ ഉപയോഗിക്കുന്ന കാറുകളിൽ 70 ശതമാനവും ചെറുകാറുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിൽ, പെനിട്രേഷൻ 50 ശതമാനത്തിൽ കൂടുതലാണ്, യുഎസ്എയിൽ ഇത് ഏകദേശം 87 ശതമാനം ആണ്.

ഇവിടെ ഉപയോഗിക്കുന്നതുപോലുള്ള ചെറിയ കാറുകൾ യുഎസ്എയിൽ ഉപയോഗിക്കാറില്ലെന്നും യൂറോപ്പിലും ഇവയുടെ ശതമാനവും വളരെ കുറവാണെന്നും ഭാർഗവ കൂട്ടിച്ചേർത്തു. ഇത് GHG -യിൽ (ഗ്രീൻഹൗസ് ഗ്യാസ്) സ്വാധീനം ചെലുത്തുന്നു, ആഗോളതാപനത്തിന്റെ പ്രശ്നം പരിഹരിക്കുകയാണ് നമ്മൾ സ്വീകരിക്കുന്ന പരിഹാരങ്ങൾ ചെയ്യേണ്ടത്.

ഇന്റർവ്യൂവിൽ, ഭാർഗവയോട് എന്തിനാണ് ഇവികൾ എമിഷനുകൾ കുറയ്ക്കുന്നതിനുള്ള കാര്യമായ ഫലങ്ങൾ നൽകാത്തതെന്ന് താൻ വിശ്വസിക്കുന്നത് എന്ന് ചോദിച്ചതിന്, രാജ്യത്ത് ഉപയോഗിക്കുന്ന ഊർജത്തിന്റെ 75 ശതമാനവും ഉൽപ്പാദിപ്പിക്കാൻ ഇന്ത്യ കൽക്കരി ഉപയോഗിച്ചുള്ള താപ നിലയങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം മറുപടി നൽകി.

അതിനാൽ, ഇത്തരത്തിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിലൂടെയും ഗ്രീൻഹൗസ് ഗ്യാസിന്റെ കുറവ് സാധാരണയായി കരുതുന്നതിനേക്കാൾ വളരെ കുറവാണ്, ഈ സാഹചര്യങ്ങളിൽ ഇലക്ട്രിക് കാറുകൾ ക്ലീൻ കാറുകളല്ല എന്നും മാരുതി CEO കൂട്ടിച്ചേർത്തു.

കാർബൺ എമിഷൻ കുറയ്ക്കുന്നതിന് സിഎൻജികൾ, ബയോ-സിഎൻജികൾ, എഥനോൾ, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയ ബദൽ ഫ്യുവൽ വാഹനങ്ങളിലേക്ക് രാജ്യം ശ്രദ്ധ തിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎൻജി വാഹനങ്ങൾ മറ്റ് ഫോസിൽ ഫ്യുവൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സ്വീകാര്യമായ ബദലാണെങ്കിലും, സിഎൻജി വാഹനങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു പ്രോത്സാഹനവുമില്ലെന്ന് ഭാർഗവ പറഞ്ഞു. ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളെപ്പോലെതന്നെയാണ് സിഎൻജി കാറുകൾക്കും നികുതി ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








