Just In
- 8 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 11 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 11 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 12 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വരുമാനം മുട്ടും; പെട്രോൾ ഡീസൽ വിലകൾ GST -ക്ക് കീഴിൽ വന്നാൽ സർക്കാരുകളുടെ നഷ്ടം ഇങ്ങനെ
കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലകൾക്ക് ഒരു ശമനം വരുത്താൻ ചരക്ക് സേവന നികുതി അല്ലെങ്കിൽ GST -യുടെ പരിധിയിൽ മോട്ടോർ ഇന്ധനങ്ങൾ കൊണ്ടുവരാനുള്ള ആവശ്യത്തിന് ആക്കം കൂടുകയാണ്.
ഏറെ ചർച്ച ചെയ്യപ്പെട്ടതും ഊഹാപോഹങ്ങൾ സൃഷ്ടിച്ചതുമായ ഈ വിഷയം ലക്‌നൗവിൽ നടക്കുന്ന 45-ാമത് GST കൗൺസിൽ യോഗത്തിൽ വെള്ളിയാഴ്ച ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ ഇതിനൊരു തീർപ്പ് ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
പെട്രോളും ഡീസലും GST പരിധിക്ക് കീഴിൽ കൊണ്ടുവരുന്നത് GST കൗൺസിലിന്റെ അജണ്ടയിലപണ്ടായിരുന്നത് കേരള ഹൈക്കോടതിയുടെ ഓർഡർ പ്രകാരം മാത്രമായിരുന്നു എന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പിന്നീട് വ്യക്തമാക്കി.
ഈ വർഷം ജൂണിൽ, ഒരു ഹർജിയുടെ അടിസ്ഥാനത്തിൽ, കേരള ഹൈക്കോടതി, GST പരിധിയിൽ മോട്ടോർ ഇന്ധനങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ GST കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിലവിൽ പെട്രോളിനും ഡീസലിനും GST കൊണ്ടുവരാൻ സമയമായിട്ടില്ലെന്നാണ് GST കൗൺസിലിന്റെ വിലയിരുത്തൽ, വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം ധനമന്ത്രി ഇത് വ്യക്തമാക്കി. തീരുമാനം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
അസംസ്കൃത എണ്ണ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ, വ്യോമയാന ടർബൈൻ ഇന്ധനം (ATF) തുടങ്ങിയ സാധനങ്ങൾ GST പരിധിയിൽ നിന്ന് 2017 ജൂലൈ 1 -ന് പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നപ്പോൾ ഒഴിവാക്കിയിരുന്നു. ഈ ചരക്കുകളിൽ നിന്നുള്ള കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും വരുമാനത്തെ ആശ്രയിച്ചാണ് ഇത് ചെയ്തത്.
പെട്രോളിനും ഡീസലിനും GST വേണമെന്ന ആവശ്യം
അടുത്തിടെ, ഡിമാൻഡ് റിക്കവറിയുടെ പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചത് കരാണം പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു. ഇത് പെട്രോളും ഡീസലും GST -യുടെ പരിധിയിൽ കൊണ്ടുവരണം എന്ന് ആവശ്യം ഉയരാൻ കാരണമായി.
നിലവിൽ, മോട്ടോർ ഇന്ധന വിലയിൽ നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതി ഘടകങ്ങളാണ് ഇതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നത്. വാസ്തവത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ പെട്രോൾ റീട്ടെയിൽ വിലയുടെ 60 ശതമാനവും, ഡീസൽ റീട്ടെയിൽ നിരക്കിന്റെ 54 ശതമാനവും സംഭാവന ചെയ്യുന്നു.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും ചരക്ക് ചാർജുകളും ചുമത്തിയതിനു പുറമേ, മോട്ടോർ ഇന്ധനങ്ങൾക്ക് വ്യത്യസ്ത സംസ്ഥാന സർക്കാരുകളിൽ നിന്നും ഡീലർ കമ്മീഷനുകളിൽ നിന്നും വേരിയബിൾ വാറ്റ് തുകകളും ആകർഷിക്കപ്പെടുന്നു.
ഇത് ഇന്ത്യയിലുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വ്യത്യസ്ത റീട്ടെയിൽ വിലകൾക്ക് കാരണമാകുന്നു. ഇവയെ GST -യുടെ കീഴിൽ കൊണ്ടുവരുന്നത് രാജ്യത്തുടനീളമുള്ള വിലനിർണ്ണയത്തിൽ ഏകത്വം കൊണ്ടുവരിക മാത്രമല്ല. ഈ നടപടി മോട്ടോർ ഇന്ധനങ്ങളുടെ വില കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും GST -യെ എതിർക്കുന്നത്?
ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും GST സ്വാഗതം ചെയ്യുമ്പോൾ ചില സംസ്ഥാനങ്ങൾ ഈ നീക്കത്തെ എതിർക്കുന്നു. പെട്രോളിനും ഡീസലിനും GST ചുമത്തുകയും മോട്ടോർ ഇന്ധനങ്ങൾക്കുള്ള നിലവിലെ നികുതി സംവിധാനം നിർത്തലാക്കുകയും ചെയ്യുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.
പെട്രോളിനും ഡീസലിനും ഉയർന്ന വാറ്റ് നികുതി ചുമത്തുന്ന സംസ്ഥാനങ്ങൾ മോട്ടോർ ഇന്ധനങ്ങൾക്ക് GST നടപ്പാക്കുന്നത് പ്രതികൂലമായി ബാധിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർന്ന വാറ്റ് ചുമത്തുന്നവയിൽ ഉൾപ്പെടുന്നു.
ഈ സംസ്ഥാനങ്ങൾക്ക് പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഗണ്യമായ വരുമാനം നഷ്ടപ്പെടുമ്പോൾ, മോട്ടോർ ഇന്ധനങ്ങൾക്ക് കുറഞ്ഞ നികുതി ചുമത്തുന്ന മറ്റ് ചില സംസ്ഥാനങ്ങൾ വരുമാനത്തിൽ വർധനവ് കാണും.
പെട്രോളിന്റെയും ഡീസലിന്റെയും തുടർച്ചയായ വിലവർധനയ്ക്ക് പിന്നിലെ കാരണം കേന്ദ്രസർക്കാരിന്റെ വലിയ സെസ് വർധനയാണെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനങ്ങളും മോട്ടോർ ഇന്ധനങ്ങൾ GST -യുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുന്നു.
ഉദാഹരണത്തിന്, കേന്ദ്ര സർക്കാർ സെസ് കുറച്ചാൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ സഹായിക്കുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ ഒരു പ്രസ്ഥാവനയിൽ പറഞ്ഞു. എന്നാൽ മോട്ടോർ ഇന്ധനങ്ങൾക്ക് GST ചുമത്തുന്നത് കേരളത്തിന് പ്രതിവർഷം 8,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.