ഒരു PNR നമ്പറിൽ എത്ര തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അറിയാമോ

ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ നെറ്റ്‌വർക്കുകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ പ്രതിദിനം 2 കോടിയിലധികം യാത്രക്കാർക്കാണ് സേവനം നൽകുന്നത്. ഇന്ത്യൻ റെയിൽവേ 1997-ലാണ് തത്കാൽ റിസർവേഷൻ പ്രോഗ്രാം ആരംഭിച്ചത്. ഓരോ ട്രെയിനിലും തത്കാൽ ക്വാട്ടയ്ക്കായി നിശ്ചയിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും റെയിൽവേ നിശ്ചയിച്ചിട്ടുണ്ട്.

വിവിധ ക്ലാസുകളിൽ തത്കാൽ സൗകര്യം നൽകാനുള്ള അധികാരം സോണൽ റെയിൽവേയ്ക്കാണ് അനുവദിച്ചിരിക്കുന്നത്, മുൻ സാമ്പത്തിക വർഷം മുഴുവൻ ഓരോ ക്ലാസിലെയും യാത്ര സൗകര്യങ്ങളും ഉപയോഗ നിരക്കും പരിഗണിച്ചാണ് തരം തിരിച്ചിരുന്നത്. എന്നിരുന്നാലും, അങ്ങനെയുളള യാത്രകൾ, കഴിഞ്ഞ ആറ് മാസങ്ങളിൽ ഈ ക്വാട്ട എങ്ങനെ ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ചും, കോച്ചിന്റെ ശേഷിയുടെ പരമാവധി 30 ശതമാനത്തിൽ കവിയാനും പാടില്ല എന്നതാണ് നിയമം.

ഒരു PNR നമ്പറിൽ എത്ര തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അറിയാമോ

ഏകദേശം 3.05 ലക്ഷം സീറ്റുകൾ/ബർത്തുകൾ, അല്ലെങ്കിൽ മൊത്തം ശേഷിയുടെ ഏകദേശം 20.16%, തത്കാൽ അല്ലെങ്കിൽ പ്രീമിയം തത്കാൽ സ്കീമിന് കീഴിൽ ഓരോ ദിവസവും ബുക്കിംഗിനായി ലഭ്യമാണ്, അതായത് ഏകദേശം 15.14 ലക്ഷം ബെർത്തുകൾ/സീറ്റുകളാണ് വരുക. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശരാശരി 60 ശതമാനം വിനിയോഗ നിരക്ക് ഉള്ള പാസഞ്ചർ ട്രെയിനുകളിൽ തത്കാൽ സംവിധാനം സ്വീകരിക്കാൻ സോണൽ റെയിൽവേകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രെയിൻ സ്റ്റാർട്ട് ചെയ്യുന്ന സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് തത്കാൽ റിസർവേഷൻ സംവിധാനം തുറക്കും.

എസി ക്ലാസുകൾക്കായി, തത്കാൽ ബുക്കിംഗ് പ്രക്രിയ രാവിലെ 10:00 മണിക്ക് ആരംഭിക്കും, കൂടാതെ, നോൺ എസി സെഷനുകൾക്ക്, 11:00 മണിക്കും, ഇന്ത്യൻ റെയിൽവേയുടെയും ഐആർസിടിസിയുടെയും എല്ലാ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്കും റിസർവേഷന്റെ ആദ്യ ദിവസം 10-ന് ഇടയിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. എസി ക്ലാസുകളിലും 11:00 മുതൽ 11:15 വരെ നോൺ എസി ക്ലാസുകളിലും യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. തത്കാൽ ടിക്കറ്റുകൾക്ക്, ഒരു PNR-ൽ പരമാവധി 4 യാത്രക്കാർക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. IRCTC വെബ് സേവന പ്രതിനിധികൾക്ക് ഓരോ ട്രെയിനിലും ദിവസവും ഒരു തത്കാൽ ടിക്കറ്റ് മാത്രമേ ഓൺലൈനായി വാങ്ങാൻ കഴിയൂ.

1950 കളിലും 60 കളിലും രൂപകല്‍പ്പന ചെയ്ത വന്ദേ മെട്രോ ട്രെയിന്‍ റെയില്‍വേ നിര്‍മ്മിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയില്‍വേ. ഇലക്ട്രിക് ട്രെയിനുകളെ ഹൈഡ്രജന്‍ ട്രെയിനുകളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞുവെന്നും, 1950 കളിലും 60 കളിലും രൂപകല്പന ചെയ്ത മെട്രോ ട്രെയിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടി തുടങ്ങുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ റെയിൽവേ ഈ സ്റ്റാര്‍ട്ടപ്പുകളെ കൺസെപ്റ്റ് മുതല്‍ ഉല്‍പ്പന്ന ഘട്ടം വരെ പിന്തുണയ്ക്കും. ഉല്‍പ്പന്നം വിജയിച്ചുകഴിഞ്ഞാല്‍, തങ്ങള്‍ അവര്‍ക്ക് നാല് വര്‍ഷത്തേക്ക് ഫണ്ട് നല്‍കുകയും നാല് വര്‍ഷത്തേക്ക് അവ ക്രമത്തില്‍ സൂക്ഷിക്കുകയും ചെയ്യും, അതിലൂടെ അവര്‍ക്ക് ആ ഉല്‍പ്പന്നങ്ങള്‍ ആദ്യം റെയില്‍വേയ്ക്കുള്ളില്‍ സ്ഥിരപ്പെടുത്താനും ഉപയോഗിക്കാനും കഴിയും, തുടര്‍ന്ന് ആഗോളതലത്തില്‍ അവര്‍ക്ക് ആ ഉല്‍പ്പന്നങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും റെയിൽവേ അവകാശപ്പെടുന്നത്.

ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാങ്കേതികവിദ്യ വളരെ സങ്കീര്‍ണ്ണമാണ്, അത് സൃഷ്ടിക്കുന്ന വൈബ്രേഷന്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ സാങ്കേതികവിദ്യയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെന്നും വൈഷ്ണവ് അവകാശപ്പെട്ടു.റെയില്‍വെ ഒരു തന്ത്രപ്രധാന മേഖലയാണെന്നും അത് സര്‍ക്കാരില്‍ തന്നെ തുടരുമെന്നും വൈഷ്ണവ് റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറയുകയും അത്തരം ചോദ്യങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. ഇതിനൊപ്പം തന്നെ വന്ദേ ഭാരത്-3 രൂപകല്‍പ്പനയില്‍ റെയില്‍വേ പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു, അതില്‍ സ്ലീപ്പര്‍ ക്ലാസും ഉണ്ടായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ക്കും ഈ ട്രെയിനുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സര്‍ക്കാരിന്റെ കാലത്ത് പ്രതിദിനം 4 കിലോമീറ്റര്‍ മാത്രമായിരുന്ന റെയില്‍വേ നിലവില്‍ പ്രതിദിനം 12 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മാണം നടത്തുന്നു. വന്ദേ മെട്രോ ട്രെയിനുകള്‍ രാജ്യത്തുടനീളം 1950 കളിലും 1960 കളിലും രൂപകല്‍പ്പന ചെയ്തിരുന്ന ട്രെയിനുകള്‍ക്ക് പകരമായി നിര്‍മ്മിക്കപ്പെടും. ഈ വന്ദേ മെട്രോ ട്രെയിനുകള്‍ ഇടത്തരക്കാരെയും ദരിദ്രരെയും പരിപാലിക്കുമെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്രമന്ത്രി, ഉയര്‍ന്ന നിലവാരമുള്ള ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് പറഞ്ഞു. 'സമ്പന്നര്‍ക്ക് എപ്പോഴും സ്വയം പരിപാലിക്കാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാര്‍, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്ങാന്‍ കഴിയാത്ത ഇടത്തരം, താഴ്ന്ന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. റെയിൽവേ എപ്പോഴും സാധാരക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിഭാഹമാണല്ലോ. റെയിൽവേയുടെ എന്ത് പുതിയ മാറ്റങ്ങളും കൂടുതൽ മാറ്റമുണ്ടാക്കുന്നത് സാധാരണ ജനജീവിത്തതിലാണ്. അത് കൊണ്ട് തന്നെ റെയിൽവേ പുരോഗതിയുടെ പാതയിൽ എത്തണമെന്നാണ് എല്ലാ സാധാരണക്കാരും ചിന്തിക്കുന്നത്

More from DriveSpark

Article Published On: Saturday, December 24, 2022, 15:30 [IST]
English summary
With one pnr number how many passengers can book tatkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X