Just In
- 31 min ago ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
- 1 hr ago 25 തികഞ്ഞ 'ധൂം' ബൈക്കിന്റെ സ്പെഷ്യല്‍ എഡിഷനുമായി സുസുക്കി! വാങ്ങാന്‍ എസ്യുവിയുടെ വിലയാകും
- 13 hrs ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 16 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
Don't Miss
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Movies 'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Sports IPL 2024: 3 വിക്കറ്റിനു ഒരു വിലയുമില്ലേ? അവാര്‍ഡ് അര്‍ഹിച്ചത് മുകേഷ്! റിഷഭിന് എന്തിന് കൊടുത്തു
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം, അടൽ ടണൽ പൂർത്തിയായി
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പൂർത്തിയായി. മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമ്മാണം 10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. പദ്ധതിക്കായി യഥാർത്ഥത്തിൽ കണക്കാക്കിയിരുന്ന സമയം ആറ് വർഷത്തിൽ കുറവായിരുന്നു.
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണ് മനാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ.
ഈ തുരങ്കം പൂർത്തിയാക്കാൻ കണക്കാക്കിയ കാലയളവ് 6 വർഷത്തിൽ കുറവാണെങ്കിലും 10 വർഷത്തിനുള്ളിലാണ് ഇത് സാധിച്ചത് എന്ന് ചീഫ് എഞ്ചിനീയർ കെ പി പുരുഷോത്തമൻ പറഞ്ഞു.
MOST READ: ഫോർഡ് എൻഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും
ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ടണലിനുള്ളിൽ ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റ് ടണലുകളും ഉണ്ട്. തുരങ്കം മനാലിക്കും ലേയ്ക്കും ഇടയിലുള്ള ദൂരം 46 കിലോമീറ്റർ കുറയ്ക്കുമെന്നും നാല് മണിക്കൂർ ലാഭിക്കാമെന്നും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും കാരണവശാൽ തീപിടിത്തമുണ്ടായാൽ തുരങ്കത്തിനുള്ളിൽ ഫയർ ഹൈഡ്രന്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുമ്പോൾ സാധന സാമഗ്രികളുടെ ഇൻഡക്ഷനും ഡി-ഇൻഡക്ഷനും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
MOST READ: കിയ സോനെറ്റ് ഇന്നെത്തും; ബുക്ക് ചെയ്യുന്നവര്‍ 4 മുതല്‍ 9 ആഴ്ചകള്‍ വരെ കാത്തിരിക്കണം
തങ്ങൾ വളരെയധികം വെല്ലുവിളികൾ നേരിട്ടിരുന്നു, എന്നാൽ ഒരുമിച്ച് അതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് അദ്ദേഹം പറയുന്നു. ഇരു വശത്തും 1.0 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ തുരങ്കത്തിന്റെ വീതി 10.5 മീറ്ററാണ് ചീഫ് എഞ്ചിനീയർ വ്യക്തമാക്കുന്നു.
തുരങ്കത്തിന്റെ വിന്യാസം മാറ്റാൻ ടീമിനുള്ളിൽ പ്രവർത്തിക്കുന്ന നിരവധി വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നതായി അടൽ ടണൽ പ്രോജക്ട് ഡയറക്ടർ കേണൽ പരിക്ഷിത് മെഹ്‌റ പറഞ്ഞു.
MOST READ: ടയര്‍ വീട്ടുപടിക്കലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജെകെ ടയര്‍
ലേയെ ബന്ധിപ്പിക്കുന്നതിനുള്ള അതിയായ ആഗ്രഹം തങ്ങൾക്കുണ്ടായിരുന്നു, ഇത് കണക്റ്റിവിറ്റി ലാഡറിലേക്കുള്ള ആദ്യപടിയായിരുന്നു. തങ്ങൾ ഈ തുരങ്കത്തിൽ രണ്ട് അറ്റങ്ങളിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
മറ്റേ അറ്റം വടക്ക്, റോഹ്താംഗ് പാസിന് കുറുകെയായിരുന്നു ഇവിടെ വർഷത്തിൽ അഞ്ച് മാസത്തോളം മാത്രമേ പ്രവേശിക്കാൻ കഴിയൂ എന്നത് കൊണ്ട് ഈ തുരങ്കം ഒരു വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.