Just In
- 14 min ago മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- 1 hr ago സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- 2 hrs ago വിദേശ മലയാളികളുടെ ശ്രദ്ധയ്ക്ക്, സർപ്രൈസ് വെളളപ്പൊക്കത്തിൽ നിന്ന് വാഹനം എങ്ങനെ സംരക്ഷിക്കാം
- 2 hrs ago 10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് വെറും 3.5 രൂപ! 'മാജിക്' തുടരാന്‍ ടാറ്റ വാന്‍
Don't Miss
- Sports T20 World Cup: ലോകകപ്പ് കണ്ടാരും പനിക്കണ്ട! യോഗ്യന്‍ പന്ത് തന്നെ; പിന്തുണച്ച് ദാദയും പോണ്ടിംഗും
- Lifestyle 18 മാസം കൊണ്ട് 108 കിലോ കുറച്ചത് വെറുതേയായി; വീണ്ടും തടി കൂടി ആനന്ദ് അംബാനി; കാരണം ഇത്
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Movies ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ
നിയമം തെറ്റിക്കുന്നവർക്കുള്ള ശിക്ഷകൾ നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും മുംബൈയിലെ പോലീസുകാർ വ്യത്യസ്ത ശിക്ഷാ രീതിയുമായി എത്തിയിരിക്കുകയാണ്. ഹെൽമെറ്റും ഇല്ലാതെ അമിത വേഗതയിൽ ഓടുന്ന ബൈക്കുകാരെ പിടിച്ച് മുടിവെട്ടിക്കുക എന്നാതാണ് പുതിയ രീതി.
പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ
മുംബൈയിൽ വർധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ഇപ്പോൾ ബൈക്കുകളുടെ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ്. ട്രാഫിക് നിയമം ലംഘിക്കുന്നതിലിപ്പോൾ കനത്ത പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതലും യുവാക്കളാണ് ഹെൽമെറ്റില്ലാതെയും അമിതവേഗതയിൽ ഓടുന്ന കുറ്റത്തിനും പിടിയിലാകുന്നത്.
ഇനി മുതൽ ഇവർക്കെതിരെ കേസ് ചാർജ് ചെയ്യുക മാത്രമല്ല പോലീസ് കൈയോടെ പിടിച്ച് മുടി മുറിപ്പിക്കുകയും ചെയ്യും.
കൂടുതൽ പേരും തങ്ങളുടെ ഹെയർസ്റ്റൈൽ നാലാൾക്കാരെ കാണിച്ച് പറപ്പിക്കുന്നതിനാണ് ഹെൽമെറ്റിടാനുള്ള വിമുഖത കാണിക്കുന്നതെന്നാണ് ട്രാഫിക് പോലിസുകാർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം മുംബൈ വെസ്റ്റേണ്‍ എക്സ്പ്രെസ് ഹൈവേയിൽ നിന്ന് ഹെൽമെറ്റ് ഇടാത്തതിന്റെയും അമിതവേഗതയുടേയും പേരിൽ പതിമൂന്ന് പേരെയാണ് പിടിക്കൂടിയത്.
അടുത്തുള്ള ബാർബറിനെ വിളിപ്പിച്ച് ഈ പതിമൂന്ന് പേരുടേയും മുടി മുറിച്ചെന്നാണ് പോലീസ് പറയുന്നത്.
മുടി മുറിക്കൽ മാത്രമല്ല റാഷ് ഡ്രൈവിംഗും മറ്റു ആളുകളുടെ സുരക്ഷയും കണക്കിലെടുത്ത് കേസും ചാർജ് ചെയ്തിട്ടുണ്ട്.
ബാന്ദ്ര, വെസ്റ്റേൺ എക്സ്പ്രെസ് ഹൈവേ എന്നിവിടങ്ങളിൽ അനധികൃത ബൈക്ക് ഓട്ടോങ്ങളും സ്റ്റണ്ട് പെർഫോമൻസുകളും നടക്കുന്നതിലാണ് ഈ പ്രദേശം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്.
ഇന്നത്തെ യുവതലമുറ ഹെയർസ്റ്റൈലിന് വളരെ പ്രധാന്യം നൽകുന്നവരാണ്, അതിനാൽ ഇങ്ങനെയുള്ള ശിക്ഷ അവരെ നിയമം പാലിക്കാൻ നിർബന്ധരാക്കുമെന്നാണ് പോലീസിന്റെ പക്ഷം.
മുംബൈയിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഈ നിയമം വ്യാപിച്ചാൽ ഹെൽമെറ്റിടാതെ ഇനിയാരും വണ്ടിയോടിക്കില്ലെന്നാണോ? കണ്ടു തന്നെയറിയാം.
ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂവീലറുകൾ
125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ വിശ്വാസമായില്ലേ