ഹെൽമെറ്റില്ലെങ്കിൽ ഇനി പെട്രോളും ഇല്ല കേരളത്തിൽ...
കേരളത്തിൽ വർധിച്ച് വരുന്ന അപകടനിരക്കിനൊരു പരിഹാരമായി സർക്കാർ ചില പുത്തൻ നിയമങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു. ഹെൽമെറ്റില്ലാതെ ഫ്യുവൽ സ്റ്റേഷനിലെത്തുന്ന ഇരുചക്രവാഹനക്കാർക്ക് ഇന്ധനം നൽകരുതെന്നാണ് പുതിയ നിയമം.
യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ
'നോ ഹെൽമെറ്റ്, നോ ഫ്യുവൽ' എന്ന നിയമം ആഗസ്ത് ഒന്നു മുതലാണ് കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ പലയിടങ്ങളിലായി ഈ നിയമം ഇതിനകംതന്നെ നടപിലാക്കിയിട്ടുണ്ട്. കേരളവും ഈ നിയമം കൊക്കൊള്ളുന്നത് വഴി കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാം എന്ന പ്രതീക്ഷയിലാണ് സർക്കാർ.

കേരള ട്രാൻസ്പോർട് കമ്മീഷണർ ടോമിൻ ജെ തച്ചാങ്കാരിയാണ് ഓയിൽ കമ്പനിയും പമ്പ് ഉടമകളുമായി ചർച്ച നടത്തി ഹെൽമെറ്റില്ലാതെ ഇന്ധനം നിറയ്ക്കാൻ വരുന്നവർക്ക് ഇന്ധനം നൽകേണ്ടതില്ല എന്ന നടപടി സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പമ്പ് ഉടമകള്‍ക്കും ഓയിൽ കമ്പനികൾക്കും പുതിയ നിയമം സംബന്ധിച്ചുള്ള വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നാണ് തച്ചങ്കരി അറിയിച്ചത്.

തിരുവന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യം ഈ നിയമം നടപ്പിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. അതിനുശേഷമായിരിക്കും കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുക.

അമ്പത് ശതമാനവും ഇരുചക്ര വാഹനക്കാരാണ് സംസ്ഥാനത്തെ അപകടങ്ങളിൽ കൊല്ലപ്പെടുന്നത്. അതിൽ എൺപത് ശതമാനം മരണവും തലയ്ക്കേറ്റ പരിക്കുമൂലം സംഭവിക്കുന്നതാണ്.

ഇക്കാരണത്തിലാണ് സർക്കാർ ഈ നിയമം ശക്തമാക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നത്.

2015 ലെ കണക്ക് പ്രകാരം 14,482 വാഹന അപകടമാങ്ങളാണ് കേരളത്തിൽ റിപ്പോർട് ചെയ്തിട്ടുള്ളത്.

ഇതിൽ 1,330 മരണങ്ങൾ നടന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ നിയമം നടപ്പിലാക്കുന്നത് വഴി കേരളത്തിലെ അപകടങ്ങൾക്ക് കടിഞ്ഞാൻ ഇടാൻ കഴിഞ്ഞാൽ അതുവഴി മരണനിരക്കും ഗണ്യമായി കുറയ്ക്കാനാകും.

കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ


Click it and Unblock the Notifications








