Just In
- 1 hr ago മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്, ഇവി ലാഭകരം തന്നെ കേട്ടോ
- 12 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 14 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 15 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
Don't Miss
- News 'കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യ വിട്ട് തെക്കേ ഇന്ത്യയിലേക്ക് ഓടി'; രാഹുലിനെ വിമർശിച്ച് നരേന്ദ്ര മോദി
- Finance കൃത്യമായ ധാരണയുണ്ടോ, എന്നാൽ ഈ ഓഹരി വാങ്ങാം, നേട്ടം 26 ശതമാനം വരെ
- Travel നിഗൂഢതകളൊളിപ്പിച്ച മുനിയറ, കേരളത്തിന്റെ കാശ്മീര്‍.. മലയോര നാടിൻറെ വശ്യത നേരിട്ടറിയാം.. പാക്കേജ്
- Movies 'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
18,000 രൂപ സബ്സിഡി ഇളവില്‍ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്കൂട്ടര്‍
ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ കണ്ണുവെച്ച് വീണ്ടുമൊരു കമ്പനി രംഗത്തു. രാജ്യത്തെ മുന്‍നിര എഞ്ചിനീയറിങ് കമ്പനിയായ ഗ്രീവ്സ് കോട്ടണ്‍ പുതിയ ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്കൂട്ടറിനെ വില്‍പ്പനയ്ക്ക് അവതരിപ്പിച്ചു. രണ്ടാം ഘട്ട FAME പദ്ധതി പ്രകാരം 18,000 രൂപയുടെ സബ്സിഡിക്കൊപ്പമാണ് സ്കൂട്ടര്‍ ലഭ്യമാവുന്നത്.
രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ 2015 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്). ഈ വര്‍ഷം ഏപ്രിലില്‍ FAME രണ്ടാം ഘട്ടം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. അടുത്ത മൂന്നു വര്‍ഷത്തേക്ക് പതിനായിരം കോടി രൂപയാണ് FAME പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
നിലവില്‍ സബ്സിഡി തുക കിഴിച്ച് 66,950 രൂപയാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്കൂട്ടറിന് വിപണിയില്‍ വില. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെയോടാന്‍ സ്കൂട്ടറിന് കഴിയും. ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ആംപിയര്‍ സീലിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
അഞ്ചര മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലെ ഗ്രീവ്സ് കോട്ടണ്‍ ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് ആംപിയര്‍ സീല്‍ ഇലക്ട്രിക് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുക. പിന്നീട് ഘട്ടം ഘട്ടമായി മുന്നൂറില്‍പ്പരം ഔട്ട്ലെറ്റുകള് രാജ്യമെങ്ങും തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.
പ്രധാനമായും ബെംഗളൂരു, ചെന്നൈ, പൂനെ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ ഗ്രീവ്സ് കോട്ടണ്‍ ആഗ്രഹിക്കുന്നു. അടക്കവും ഒതുക്കവുമാര്‍ന്ന ആകാരയളവ് സീല്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ശ്രദ്ധക്ഷണിക്കും. മോഡലിനെ ആകര്‍ഷകമാക്കാന്‍ പുറംമോടിയില്‍ ഗ്രാഫിക്സിന്റെ സഹായം കമ്പനി ധാരാളമായി തേടിയിട്ടുണ്ട്.
Most Read: ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട
മുന്‍ ഏപ്രണിലാണ് എല്‍ഇഡി ഹെഡ്ലാമ്പ് നിലകൊള്ളുന്നത്; ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹാന്‍ഡില്‍ബാറിലും. രണ്ടു സ്പീഡ് മോഡുകള്‍ ആംപിയര്‍ സീലിലുണ്ട്. പൂജ്യത്തില്‍ നിന്നും 50 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്കൂട്ടറിന് 14 സെക്കന്‍ഡുകള്‍ വേണം. മോഷണം തടുക്കുന്ന ആന്റി – തെഫ്റ്റ് അലാറം മോഡലിന്റെ സവിശേഷതയാണ്.
Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍
78 കിലോയാണ് സ്കൂട്ടറിന്റെ ആകെഭാരം. 130 കിലോ വരെ ഭാരം വഹിക്കാന്‍ ആംപിയര്‍ സീല്‍ പ്രാപ്തമാണുതാനും. ബ്ലൂ, സില്‍വര്‍, റെഡ്, വൈറ്റ്, യെല്ലോ നിറഭേദങ്ങളിലാണ് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയാണ് ആംപിയര്‍ സീലിന് ഗ്രീവ്സ് കോട്ടണ്‍ നല്കുന്ന വാറന്റി.