Just In
- 30 min ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 1 hr ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 4 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 5 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
Don't Miss
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Movies വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ആക്ടിവ വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു, ഉത്പാദനം 20 ശതമാനം വെട്ടിക്കുറച്ച് ഹോണ്ട
ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുത്തനെ കുറയുകയാണ്. ബൈക്കുകളെ അപേക്ഷിച്ച് സ്കൂട്ടറുകളുടെ നില അതീവ ഗുരുതരം. വിപണിയില്‍ സ്കൂട്ടര്‍ വാങ്ങുന്നവരുടെ എണ്ണം ഓരോ മാസവും ഇടിയുന്നു. സ്കൂട്ടറുകള്‍ക്ക് വില്‍പ്പന കുറഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹോണ്ട വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് കാലിടറി.
പ്രതിമാസം രണ്ടു മുതല്‍ രണ്ടരലക്ഷം സ്കൂട്ടറുകള് വിറ്റിരുന്ന ഹോണ്ട, മാര്‍ച്ചില്‍ 47 ശതമാനം വില്‍പ്പന ഇടിവാണ് നേരിട്ടത്. ഇന്ത്യന്‍ വിപണിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ഈ ത്രൈമാസ പാദം 15 മുതല്‍ 20 ശതമാനം ഉത്പാദനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
2001 -ല്‍ സ്കൂട്ടര്‍ നിര്‍മ്മാണം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഉത്പാദനം കുറയ്ക്കാന്‍ ഹോണ്ട നിര്‍ബന്ധിതരാവുന്നത്. ഓരോ പാദവും ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യൂണിറ്റുകളുടെ എണ്ണം സ്കൂട്ടര്‍ ഘടക നിര്‍മ്മാതാക്കളുമായി കമ്പനി പങ്കുവെയ്ക്കാറ് പതിവാണ്.
Most Read: വാങ്ങാന്‍ ആളുകളുടെ നീണ്ട ക്യൂ, 650 സിസി ബൈക്കുകളുടെ ഉത്പാദനം റോയല്‍ എന്‍ഫീല്‍ഡ് കൂട്ടി
ഇക്കുറി 15 മുതല്‍ 20 ശതമാനം ഉത്പാദനം കുറച്ചിരിക്കുന്നതിനാല്‍ ഘടകങ്ങളുടെ നിര്‍മ്മാണം പരിമിതപ്പെടുത്താന്‍ കമ്പനിതന്നെ വിതരണക്കാരോട് ആവശ്യപ്പെട്ടു. ബൈക്കുകളെക്കാള്‍ സ്കൂട്ടര്‍ വില്‍പ്പനയെ ആശ്രയിച്ചാണ് വിപണിയില്‍ ഹോണ്ടയുടെ നിലനില്‍പ്പ്. കഴിഞ്ഞ 2018-19 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 66 ശതമാനവും സ്കൂട്ടറുകളായിരുന്നു.
രാജ്യത്ത് ഇതേ കാലയളവില്‍ 38 ലക്ഷം സ്കൂട്ടറുകളാണ് ഹോണ്ട വിറ്റത്. ഇതില്‍ 30 ലക്ഷം യൂണിറ്റുകള്‍ ആക്ടിവയുടെ മാത്രം സംഭവനയാണ്. സ്കൂട്ടറുകള്‍ക്ക് വില്പ്പനയിടിയാന് കാരണങ്ങള്‍ പലതുണ്ട്. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഉയര്‍ന്നതു മുതല്‍ സ്കൂട്ടര്‍ വില്‍പ്പന താഴോട്ടാണ്.
പുതിയ സുരക്ഷാ ചട്ടങ്ങളും സ്കൂട്ടറുകളുടെ ഡിമാന്‍ഡ് കുറച്ചെന്ന് കമ്പനികള്‍ പറയുന്നു. 125 സിസിയില്‍ താഴെയുള്ള സ്കൂട്ടറുകളില്‍ കോമ്പി ബ്രേക്കിങ് സംവിധാനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 125 സിസിയില്‍ മുകളിലുള്ള സ്കൂട്ടറുകളില്‍ ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം കര്‍ശനമായും ഒരുങ്ങണം. ഈ നടപടി സ്കൂട്ടറുകളുടെ വില ഉയര്‍ത്തി.
വില്‍പ്പന കുറഞ്ഞ സാഹചര്യത്തില്‍ മോഡലുകളുടെ വിലകൂടിയത് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് നിഗമനം. ഒപ്പം ഹീറോ മോട്ടോകോര്‍പ്പ് പോലെ ഹോണ്ടയ്ക്ക് സ്വന്തമായി ഫിനാന്‍സ് സൗകര്യമില്ലാത്തത് മോഡലുകളുടെ വില്‍പ്പനയെ ബാധിക്കുന്നുണ്ട്. ഫിനാന്‍സ് സൗകര്യമുള്ള കമ്പനികളില്‍ നിന്നും സ്കൂട്ടറുകള് വാങ്ങാനാണ് ഉപഭോക്താക്കളില്‍ ഏറിയ പങ്കും താത്പര്യപ്പെടുന്നത്.
Most Read: കെടിഎമ്മിന്റെ വഴിയേ ബജാജും, പള്‍സര്‍ NS125 വിപണിയിലേക്ക്
വില്‍പ്പന വിലയിരുത്തിയാല്‍ പോയമാസം 2.22 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ഹോണ്ട കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.17 ലക്ഷം യൂണിറ്റുകള്‍ കമ്പനി വിറ്റിരുന്നു. വിപണിയില്‍ ഒന്നാമതുള്ള ഹീറോയുടെ കാര്യവും അത്ര പന്തിയല്ല. 21.50 ശതമാനം ഇടിവാണ് ഹീറോയ്ക്ക് കഴിഞ്ഞമാസം സംഭവിച്ചത്. ടിവിഎസിന്റെ വില്‍പ്പന 6.58 ശതമാനം കുറഞ്ഞു.
Source: Live Mint