Just In
- 26 min ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- 1 hr ago ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- 2 hrs ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 3 hrs ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
Don't Miss
- Movies നിങ്ങളുടെ കാമുകനെക്കാള്‍ 4 വയസ് കൂടുതലുണ്ടെനിക്ക്, സര് എന്ന് വിളിക്കരുത്, കത്രീനയോട് കബീര്‍ ഖാന്
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ട്
രക്ഷയില്ല, ജൂണിലും ബുള്ളറ്റ് വില്‍പ്പന താഴോട്ടു വീണു. 24 ശതമാനം തകര്‍ച്ചയോടെയാണ് ജൂണ്‍ മാസം റോയല്‍ എന്‍ഫീല്‍ഡ് പിന്നിട്ടിരിക്കുന്നത്. 72,588 യൂണിറ്റുകള്‍ വിറ്റിടത്ത് ഇക്കുറി 55,082 യൂണിറ്റുകളിലേക്ക് ബൈക്ക് വില്‍പ്പന ചുരുങ്ങി. ഇതേസമയം വിദേശ രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയെന്നത് ശ്രദ്ധേയം.
പോയമാസം 3,257 യൂണിറ്റുകളാണ് കമ്പനി വിദേശ വിപണികളില്‍ എത്തിച്ചത്. കയറ്റുമതിയില്‍ സംഭവിച്ച വളര്‍ച്ച 72 ശതമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,889 യൂണിറ്റുകള്‍ മാത്രമേ കമ്പനി വിദേശത്തു വിറ്റിരുന്നുള്ളൂ. രാജ്യാന്തര, ആഭ്യന്തര വിപണികളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ 58,339 യൂണിറ്റുകളില്‍ എത്തിനില്‍ക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രകടനം.
ഇവിടെയും 22 ശതമാനം തകര്‍ച്ച കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ 74,477 യൂണിറ്റുകളുടെ ആകെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് കുറിച്ചിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസപാദ കണക്കുകളും ശുഭകരമല്ല കമ്പനിക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 1.83 ലക്ഷം ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്.
മുന്‍വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 19 ശതമാനം ഇടിവാണ് കമ്പനി അഭിമുഖീകരിക്കുന്നത്. അഭ്യന്തര വിപണിയില്‍ മാത്രം 21 ശതമാനം തകര്‍ച്ച റോയല്‍ എന്‍ഫീല്‍ഡിന് സംഭവിച്ചു. 2.19 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് 1.74 ലക്ഷം യൂണിറ്റുകളില്‍ കച്ചവടം പൂര്‍ത്തിയാക്കിയ സ്ഥിതിവിശേഷം.
ഇതേസമയം, ഏപ്രില്‍ – ജൂണ്‍ കാലഘട്ടത്തില്‍ വിദേശ വിപണികളില്‍ കമ്പനി കൂടുതല്‍ പിടിമുറുക്കി. 63 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മൂന്നൂമാസങ്ങള്ക്കൊണ്ട് കമ്പനി നേടിയിരിക്കുന്നത്. 5,636 യൂണിറ്റുകളില്‍ നിന്നും 9,159 യൂണിറ്റുകളിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഉയര്‍ന്നു.
നടപ്പുസാമ്പത്തിക വര്‍ഷം 9.50 ലക്ഷം ബൈക്കുകള്‍ പുറത്തിറക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.22 ലക്ഷം യൂണിറ്റുകളായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചത്. വലിയ ബൈക്ക് ലോകത്തും ചെറിയ ബൈക്ക് ലോകത്തും ഒരുപോലെ ചുവടുവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്.
നിലവില്‍ 350 സിസിയിലാണ് റോയല്‍ എന്‍ഫീല്‍ഡ് നിര ആരംഭിക്കുന്നത്. ഇതിന് താഴെയും സാന്നിധ്യമറിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. 250 സിസി ബൈക്കിനെ ആവിഷ്കരിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കമ്പനി പദ്ധതിയിടുന്നത്. 650 സിസിക്ക് മുകളില്‍ പുതിയ അവതാരങ്ങളെ നിര്‍മ്മിക്കാനും റോയല്‍ എന്‍ഫീല്‍ഡിന് ആലോചനയുണ്ട്.
നിലവില്‍ 350, 500 സിസി ശ്രേണിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന് ആധിപത്യമുള്ളത്. ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍ മോഡലുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറെ. ഇവര്‍ക്ക് പുറമെ കോണ്ടിനന്റല് ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളെയും നിരയില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആധുനിക ബൈക്കുകളെന്നാണ് ഇരുവര്‍ക്കമുള്ള വിശേഷണം.