തൊഴിലാളികള്‍ ജില്ലാധികാരികളെ സമീപിച്ചു

Swift
മാരുതി മനെസര്‍ പ്ലാന്‍റിലെ തൊഴില്‍ പ്രശ്നം അവസാനിപ്പിക്കുന്നതിന് തൊഴിലാളികള്‍ ജില്ലാഭരണകൂടത്തിന്‍റെ ഇടപെടല്‍ തേടുന്നു. കഴിഞ്ഞ മാസം 29 മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പതിനാല് ദിവസം പിന്നിട്ടിട്ടും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കമ്പനി. ഹരിയാന സംസ്ഥാന തൊഴില്‍ മന്ത്രാലയം മാരുതിക്കൊപ്പമാണ് നിലപാടെടുത്തിരിക്കുന്നത്.

ഹരിയാന അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വി കെ ഹൂദയെ കണ്ട് തൊഴിലാളികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനിടെ 2,500-ളം വരുന്ന മാരുതി തൊഴിലാളികള്‍ മിനി സെക്രട്ടേറിയറ്റിനടുത്ത് നടത്തിയ സമരപരിപാടിയില്‍ പങ്കെടുത്ത് ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കമ്പനി നടപ്പാക്കാന്‍ ശ്രമിക്കുന്ന നല്ലനടപ്പ് കരാര്‍ പിന്‍വലിക്കുക എന്നതാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

മൊത്തം 57 തൊഴിലാളികളെ പുറത്തോക്കുകയോ സസ്പെന്‍‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 21 പേര്‍ക്കെതിരെ മാത്രമാണ് ശിക്ഷാനടപടി സ്വീകരിച്ചതെന്നാണ് കമ്പനിയുടെ വാദം.

നല്ലനടപ്പ് കരാര്‍ പിന്‍വലിക്കാനാവില്ല എന്ന കമ്പനിയുടെ വാദം മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗ്ഗവ ആവര്‍ത്തിച്ചു.

More from DriveSpark

Article Published On: Tuesday, September 13, 2011, 13:30 [IST]
English summary
Workers of Maruti Suzuki India's plant at Manesar approached district authorities on Monday to end the impasse that has resulted in production being affected since August 29.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X