സ്വിഫ്റ്റ് കാത്തിരിപ്പുകാര്‍ക്ക് നേരിയ പ്രതീക്ഷ

Strike
തൊഴിലാളി സമരം തുടരുന്ന മാരുതി മനെസര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങുന്ന സ്വിഫ്റ്റ് മോഡലുകളുടെ എണ്ണം 500-ലെത്തി. മാനേജ്‍മെന്‍റിനൊപ്പം നില്‍ക്കുന്ന നൂറോളം തൊഴിലാളികളും കമ്പനി പുതുതായി നിയമിച്ച 50 കരാര്‍ തൊഴിലാളികളും ചേര്‍ന്നാണ് പ്ലാന്‍റിനെ നാമമാത്രമായെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നത്. 900-ത്തില്‍പരം സ്ഥിരം തൊഴിലാളികളും സമരത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

നിലവില്‍ 90,000 ബുക്കിംഗാണ് മാരുതി സ്വിഫ്റ്റിനുള്ളത്. കഴിഞ്ഞ 14 ദിവസമായി തുടരുന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ മാരുതി സുസുക്കിയില്‍ നിന്ന് ശ്രമങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലപാട് കര്‍ശനമാക്കുക എന്ന നിര്‍ദ്ദേശമാണ് സുസുക്കിയില്‍ നിന്ന് മാരുതിക്ക് ലഭിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ സ്വിഫ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും വര്‍ധിക്കും.

മാരുതി മനെസര്‍ പ്ലാന്‍റില്‍ ജൂണില്‍ നടന്ന തൊഴിലാളി സമരത്തിനു ശേഷം തൊഴിലാളികളുമായി മാനേജ്‍മെന്‍റ് ഇടയ്ക്കിടെ നടത്തിയ പിടിവലികളാണ് ഒടുവില്‍ സമരത്തില്‍ കലാശിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് പ്ലാന്‍റില്‍ പ്രവേശിക്കണമെങ്കില്‍ ഒരു നല്ലനടപ്പ് കരാറില്‍ ഒപ്പുവെക്കണമെന്ന നിബന്ധന മാനേജ്‍മെന്‍റ് കൊണ്ടു വന്നതിനെ തൊഴിലാളികള്‍ ചെറുക്കുകയാണ്.

മാരുതി സമരത്തിന് ജെ എന്‍ യു പിന്തുണ

More from DriveSpark

Article Published On: Tuesday, September 13, 2011, 13:41 [IST]
English summary
Maruti Suzuki's output of its best-selling Swift car reached 500 units on Monday, matching the normal daily production at its Manesar plant, even as striking workers sought the intervention of the district administration to resolve the 14-day standoff.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X