1 സീരീസ് ഉടമയ്ക്ക് 26 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാൻ ബിഎംഡബ്ല്യുവിനോട് കോടതി

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1986-ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. ഈ നിയമത്തെപ്പോലെ ലളിതമായ ഒരു നിയമ സംഹിത ഇന്നോളം ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ല. ഇതിലൂടെ വലിയ നേട്ടങ്ങളാണ് പണം മുടക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നതും ലഭിച്ചിരിക്കുന്നതും.

ദേ ഇപ്പോൾ 1 സീരീസ് ഉടമയ്ക്ക് 26 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാൻ ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. സർവീസിംഗിലുണ്ടായ അപാകതയാണ് കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്. ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ബിഎംഡബ്ല്യുവിന് 2014 ഒക്ടോബറിൽ പരാതിക്കാരൻ വാങ്ങിയ 1 സീരീസ് ഹാച്ച്ബാക്കിന്റെ മുഴുവൻ വിലയായ 26.30 ലക്ഷം രൂപയും നഷ്ടപരിഹാരവും തിരികെ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ വാഹനത്തിന്റെ തുക 26,26,462 ആണ്.

1 സീരീസ് ഉടമയ്ക്ക് 26 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകാൻ ബിഎംഡബ്ല്യുവിനോട് കോടതി

ഏകദേശം 8 വർഷത്തോളമായി പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നപ്പോൾ വാഹന നിർമാതാവ് നൽകുന്ന സേവനങ്ങൾ തൃപ്തികരമല്ലെന്ന് ഇപ്പോൾ കണക്കാക്കുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ 1 സീരീസ് ശ്രേണിയിലുള്ള ലക്ഷ്വറി ഹാച്ച്ബാക്ക് വാങ്ങി കേവലം 5 മാസത്തെ ഉടമസ്ഥതയ്ക്ക് ശേഷം പരാതിക്കാരന്റെ ബിഎംഡബ്ല്യു കാർ ബ്രേക്ക് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. പരാതി ലഭിച്ചതിന് ശേഷം ബിഎംഡബ്ല്യു രാജ്യത്തെ തങ്ങളുടെ മനേസർ റിസേർച്ച് ആൻഡ് ഡെവലെപ്മെന്റ് സെന്ററിൽ സംയുക്ത ടെസ്റ്റ് ഡ്രൈവ് നടത്തുകയും ബ്രേക്കിംഗ് പ്രകടനത്തിലെ പ്രശ്നം അംഗീകരിക്കുകയും മോശമാണെന്ന് പറയുകയും ചെയ്തു.സ്ഥിരീകരിക്കുകയും ചെയ്‌തു.

തുടർന്ന് കാർ അറ്റകുറ്റപ്പണികൾക്കായി വാഹനം കമ്പനി അയച്ചു. തുടർന്നുള്ള മെയിന്റനെൻസ് കഴിഞ്ഞിട്ടും പരാതിക്കാരന് മുമ്പത്തേതിൽ നിന്ന് വലിയ വ്യത്യാസം 1 സീരീസ് ഹാച്ച്ബാക്കിൽ കണ്ടെത്തിയില്ല. തുടർന്നാണ് ഡൽഹിയിൽ നിന്നുള് പരാതിക്കാരൻ കോടതിയെ സമീപിക്കുന്നത്. "ഇപ്പോഴത്തെ കേസിലെ എതിർ കക്ഷികൾ പറഞ്ഞ കാർ മാറ്റി സ്ഥാപിക്കുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ, സേവനങ്ങളിൽ അപാകതയുണ്ടെന്ന പരാതിക്കാരുടെ വാദത്തോട് ഞങ്ങൾ യോജിക്കുന്നുവെന്ന് കോടതി നിർദ്ദേശത്തിൽ പറയുന്നു.

തൽഫലമായി 1 സീരീസ് ഹാച്ച്ബാക്കിന്റെ മുഴുവൻ എക്‌സ്ഷോറൂം തുകയായ 26.3 ലക്ഷം രൂപ പരാതിക്കാരന് തിരികെ നൽകാൻ ബിഎംഡബ്ല്യുവിന് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്. വായ്പയുടെ പലിശയും (2.26 ലക്ഷം രൂപ), വാങ്ങിയ തുകയും വായ്പയുടെ പലിശയായി 6 ശതമാനം പലിശയും, മാനസിക പീഡനത്തിന് 2 ലക്ഷം രൂപയും, വ്യവഹാര ചെലവുകൾക്കായി 50,000 രൂപയും തിരികെ നൽകാനും കോടതി ജർമൻ വാഹന നിർമാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ വാഹനത്തിന് ആവശ്യമായ സർവീസിനും അറ്റകുറ്റപ്പണികൾക്കുമായി 1.09 ലക്ഷം രൂപയും ടയർ മാറ്റിസ്ഥാപിക്കാൻ 35,000 രൂപയും ഇൻഷുറൻസ് തുകയായ 93,280 രൂപയും ബിഎംഡബ്ല്യു പരാതിക്കാരന് നൽകണം. പിങ്കിയും ബിംല കുമാരിയും അംഗങ്ങളായ ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി കാർ കൊണ്ടുവന്നതിനാൽ പരാതിക്കാരൻ നമ്പർ 1 ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവല്ലെന്ന് എതിർകക്ഷികൾ (ബിഎംഡബ്ല്യു) സമർപ്പിച്ചിരുന്നു. പരാതി പരിഗണിക്കാൻ കമ്മിഷന് അധികാരപരിധിയില്ലെന്ന് എതിർകക്ഷി നമ്പർ 1-ന്റെ അഭിഭാഷകനും വാദിച്ചു.

എന്നാൽ 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് പരാതിക്കാർ ഉപഭോക്താവിന്റെ നിർവചനത്തിന് കീഴിലാണോയെന്നും ഈ കമ്മീഷനിലെ നിലവിലെ കേസ് തീർപ്പാക്കാൻ അധികാരപരിധി ഇല്ലേയെന്നും കോടതി ചോദിച്ചു. ആദ്യ ചോദ്യത്തിന് ക്രോംപ്ടൺ ഗ്രീവ്സ് ലിമിറ്റഡിലെ ദേശീയ കമ്മീഷൻ തീരുമാനവും ഓർസ് വേഴ്സസ് ഡെയ്ംലർ ക്രിസ്ലർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ബെഞ്ച് പരാമർശിച്ചു. Ltd. ഉം Ors ഉം, 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് പരാതിക്കാർ ഉപഭോക്താവാണ്. കാരണം ഡയറക്ടർമാരുടെ വ്യക്തിഗത ഉപയോഗത്തിനാണ് കാർ വാങ്ങിയത്, ലാഭം സമ്പാദിക്കാനോ കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനോ വേണ്ടിയല്ലെന്നും കോടതി കണ്ടെത്തുകയുണ്ടായി.

രണ്ടാമത്തെ ചോദ്യത്തെ പരാമർശിച്ച്, ചോദ്യം ചെയ്യപ്പെടുന്ന കാർ E-9, കൊണാട്ട് ഹൗസ്, കൊണാട്ട് പ്ലെയ്‌സ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉള്ള അംഗീകൃത ഡീലറിൽ നിന്ന് കൊണ്ടുവന്നതാണെന്നും നടപടിയുടെ കാരണവും പ്രാദേശിക അധികാരപരിധിയിൽ സംഭവിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ പരാതി കമ്മിഷന്റെ അധികാരപരിധിക്കുള്ളിലാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇതൊരു നിർമാണ പ്രശ്നമാണെന്നും പ്രസ്തുത കാർ മാറ്റിസ്ഥാപിക്കേണ്ടത് കമ്പനിയുടെ കടമയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. എന്നിരുന്നാലും, എതിർകക്ഷികൾ കാർ മാറ്റിസ്ഥാപിക്കുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്തില്ലെന്നും തെളിഞ്ഞതായും കോടതി പറഞ്ഞു.

More from DriveSpark

Article Published On: Thursday, December 29, 2022, 16:15 [IST]
English summary
Consumer court orders bmw india to pay rs 26 lakh compensation to 1 series owner
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X