ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO
സ്ത്രീകൾ ജീൻസ് / കാപ്രിസ് പാന്റ് ധരിച്ചാണ് വരുന്നതെങ്കിൽ അവർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കഴിയില്ലെന്ന് ഒരു RTO ഉദ്യോഗസ്ഥൻ. ചെന്നൈയിലാണ് സ്ത്രീകളുടെ വസ്ത്രങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥരുടെ ഈ കടന്നുകയറ്റം.

‘അയുക്തമായ വസ്ത്രങ്ങൾ' ധരിച്ചതിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകരെ ഇവർ തിരിച്ചയച്ചു. ഡ്രൈവിങ് ടെസ്റ്റിനായി ജീൻസ് / കാപ്രിസ് ധരിച്ച ഒന്നിലധികം സ്ത്രീകളെ ചെന്നൈയിലെ കെ കെ നഗർ RTO തിരിച്ചയച്ചു, അത്തരം വസ്ത്രങ്ങൾ അനുചിതമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഔദ്യോഗികമായി, ഇന്ത്യയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് പ്രത്യേക ഡ്രസ് കോഡുകളൊന്നുമില്ല. കെകെ നഗർ RTO അടുത്തിടെ ഡ്രൈവിങ് ടെസ്റ്റിനായി ഹാജരായ ചെന്നൈ നിവാസികളായ രണ്ട് വനിതകൾക്ക് തിരികെ വീട്ടിലേക്ക് മടങ്ങി, കൂടുതൽ ‘സ്വീകാര്യമായ' സൽവാർ കമീസ്/ചുരിദാർ എന്നിവ ധരിച്ച് തിരികെ എത്തേണ്ടിവന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജീൻസും, സ്ലീവ്ലെസ്സ് ടോപ്പും ധരിച്ചെത്തിയ തനിക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. തനിക്ക് ലൈസൻസ് അത്ര ആവശ്യമായിരുന്നതിനാൽ വീട്ടിൽ തിരികെ എത്തി വസ്ത്രം മാറി മടങ്ങി എത്തുകയായിരുന്നു എന്ന് ആദ്യ സ്ത്രീ പ്രതികരിച്ചു.

അതുപോലെ തന്നെ പത്ത് ദിവസങ്ങൾക്കു മുമ്പ് കാർപിസ് പാന്റ് ധരിച്ചെത്തിയ സ്ത്രീക്കും സമാനമായ പ്രശ്നം നേരിടേണ്ടി വന്നു. ഇതിനെതിരെ അവർ പ്രതികരിച്ചെങ്കിലും ഉദ്യോഗസ്ഥർ കൂടുതൽ ആളുകളെകൂട്ടി എവിടെയും എഴുതി വയ്ക്കാത്ത വസ്ത്ര ധാരണത്തിന്റെ നിയമം തന്നെ പഠിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.

യഥാർത്ഥത്തിൽ സ്ത്രീകൾ ‘ഉചിതമായ' വസ്ത്രങ്ങളിൽ എത്തിയില്ലെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് നിഷേധിച്ച RTO ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥരുടെ പേര് വ്യക്തമാക്കിയിട്ടില്ല.

ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലമാണ് ചെന്നൈ, ചിലതരം വസ്ത്രങ്ങൾ മറ്റുള്ളവയേക്കാൾ ആളുകൾക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. ജീൻസും കാപ്രിസും മിക്കപ്പോഴും പുരുഷന്മാർക്കും സ്ത്രീകൾക്കും ഏറ്റവും സുഖകരവും സൗകര്യപ്രദവുമായ വസ്ത്രങ്ങളാണ്.
Most Read: നിയമം എല്ലാവർക്കും ഒന്നു തന്നെ; പൊലീസ് ഉദ്യോഗസ്ഥനും കിട്ടി ജനങ്ങളുടെ വക പിഴ

അതിനാൽ, RTO ഉദ്യോഗസ്ഥർ ഈ പൊതുവായ വസ്ത്രങ്ങൾക്കെതിരെയുള്ള പ്രതികരണം ആശ്ചര്യകരമാണ്, ഈ വസ്ത്രങ്ങൾ ഒരു തരത്തിലും അസഭ്യമായ വസ്ത്രമാണെന്ന് കരുതുന്നില്ല എന്നാണ് ജനങ്ങളുടെ പ്രതികരണം.
Most Read: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ബിഎംഡബ്യു X5M വീണ്ടും വിൽപ്പനയ്ക്ക്

കൂടാതെ, ജീൻസ് / കാപ്രിസ് എന്നിവ വാഹനമോടിക്കുമ്പോൾ ധരിക്കുന്നത് ഒരു സുരക്ഷാ പ്രശ്നമോ, അപകടമാണോ ഏതു തരത്തിൽ സൃഷ്ടിക്കുന്നു എന്നതിന് വ്യക്തമായ സൂചനകളൊന്നും ആരും നൽകിയിട്ടില്ല.
Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

വാസ്തവത്തിൽ ഈ വസ്ത്രങ്ങൾ വാഹനമോടിക്കുമ്പോൾ യഥാർത്ഥത്തിൽ അപകടകരമാണെങ്കിൽ ഇവ നിയമത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതുണ്ട്. അതിനാൽ ഡ്രൈവറുമാർ വസ്ത്രധാരണം ഉചിതമായി മാറ്റുകയും ചെയ്യാം.

എന്നിരുന്നാലും, നിലവിൽ ഇത്തരത്തിലുള്ള നിയമങ്ങൾ ഒന്നും തന്നെയില്ലാത്തപക്ഷം RTO ഉദ്യോഗസ്ഥരുടെ ഈ നടപടി വ്യക്തിപരമായ താൽപര്യത്തിന്റെ പേരിലാണെന്ന് തന്നെ പറയാൻ കഴിയുകയുള്ളൂ. ഇത്തരത്തിലുള്ള വ്യക്തിഗത താൽപര്യങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കരുതെന്ന് ജനരോക്ഷം ഉയരുകയാണ്.


Click it and Unblock the Notifications








