Just In
- 28 min ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 1 hr ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
- 1 hr ago കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- 2 hrs ago മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
Don't Miss
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Movies ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സ്ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെയ്ക്കുന്നത് ചെലവേറും
അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
എന്നാല്‍ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ച വാഹന സ്ക്രാപ്പിംഗ് നയം പ്രാബല്യത്തില്‍ വന്ന ശേഷം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് ചെലവേറിയതായിത്തീരുമെന്ന് റിപ്പോര്‍ട്ട്.
അത്തരം വാണിജ്യ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ചെലവ് 62 മടങ്ങ് വരെ ഉയരുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള നിരക്ക് എട്ട് മടങ്ങ് വരെ വര്‍ധിക്കും.
കൂടാതെ, ഓരോ വാഹന ഉടമയും നല്‍കേണ്ട റോഡ് നികുതിയ്ക്ക് മുകളിലായി സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഹരിത നികുതി ചുമത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് ഗതാഗത മന്ത്രാലയം സ്ക്രാപ്പിംഗ് നയം പ്രഖ്യാപിക്കും.
മോട്ടോര്‍ വാഹന നിയമമനുസരിച്ച്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കഴിയുമ്പോള്‍ അത് പുതുക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനുമുകളില്‍, സംസ്ഥാനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താന്‍ കഴിയും, ഇത് വാര്‍ഷിക റോഡ് നികുതിയുടെ 10-25 ശതമാനം വരെയാകാം.
MOST READ: അവതരണത്തിന് മുന്നോടിയായി കിഗര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ അറിയാം
ഒരു വാഹന ഉടമ നല്കുന്ന സാധാരണ റോഡ് നികുതിക്ക് പുറമെയായിരിക്കും ഇത്. അതുപോലെ, 15 വര്‍ഷത്തില്‍ അധികമായ സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് ചാര്‍ജ് നിലവിലെ 300 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയരും.
കാറുകള്‍ക്ക് 600 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയരും. റോഡ് നികുതിയ്ക്ക് പുറമേ അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അത്തരം വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് സാഹചര്യങ്ങളിലും, ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍, വാഹനങ്ങളുടെ കേന്ദ്ര ഡേറ്റാ ബേസായ വഹാനില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യും.
നിലവില്‍, അനുവദിച്ച 25 ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്ററുകളില്‍ ഏഴെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, നോയിഡയില്‍ ഉള്‍പ്പെടെ രണ്ട് അംഗീകൃത സ്ക്രാപ്പിംഗ് സെന്ററുകള്‍ മാത്രമേയുള്ളൂ.
പെട്രോള്‍ പമ്പുകള്‍, ഡീലര്‍മാര്‍, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും മൊബൈല്‍ ഫോണുകളില്‍ സ്ക്രാപ്പിംഗ് നയത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ശബ്ദ സന്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
മോഷ്ടിച്ച വാഹനം സ്ക്രാപ്പ് ചെയ്യുന്നതിന് പോളിസി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള നടപടികളും മന്ത്രാലയം അധികം വൈകാതെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ സ്ക്രാപ്പിംഗ് നയം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.