ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളുള്ള വീടുകൾ ഗോവയിൽ, രണ്ടാമത് കേരളം
ഇന്ത്യൻ കാർ വിപണി ഒരു ഭ്രൂണാവസ്ഥയിൽ നിന്ന് ഇപ്പോൾ വളരെ പക്വതയുള്ള വിപണിയായി വളർന്നിരിക്കുന്നു. ഇന്ത്യൻ കാർ വിപണി ചെറിയ കാറുകൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കാലമൊക്കെ മൊത്തത്തിൽ മാറികഴിഞ്ഞു. 2022 എത്തി നിൽക്കുമ്പോൾ ഇന്ന് വിപണിയിൽ ട്രെൻഡ് സെറ്ററായിരിക്കുന്നത് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണ്.
ഈ വർഷം വിപണിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണ്. വിൽപ്പനയിൽ ക്രമാനുഗതമായ വർധനവുണ്ടായത് മാത്രമല്ല, ഇലക്‌ട്രിക് കാറുകളും അതോടൊപ്പം തന്നെ നിരവധി പുത്തൻ കാറുകളും പുറത്തിറങ്ങിയ വർഷമായിരുന്നു 2022. ഇവിക്കൊപ്പം ഫ്ലെക്സ് ഫ്യുവൽ കാറുകളിലും മറ്റ് ബൈ-ഫ്യുവൽ സാങ്കേതികവിദ്യകളിലും ചില വിപുലീകരണങ്ങളും നാം കണ്ടു. എന്നാൽ യഥാർഥത്തിൽ ഇന്ത്യൻ കാർ വിപണി എങ്ങനെ വികസിച്ചുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യൻ വാഹന വിപണിയുടെ പുരോഗതിയിലേക്ക് നോക്കിയാൽ ഇതിനെല്ലാം തുടക്കമിട്ടത് ഹിന്ദുസ്ഥാൻ മോട്ടോർസും മാരുതി സുസുക്കിയുമെല്ലാമാണെന്ന് വേണം പറയാൻ.

1957-ൽ ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസഡറാണ് ആഭ്യന്തര വാഹന വിപണിയുടെ ബഡ്ഡിംഗ് ഘട്ടമെന്ന് പറയാം. ഈ മോഡൽ ഇന്ത്യൻ കാറുകളുടെ ചരിത്രത്തിൽ ഒരു പ്രധാന വഴിത്തിരിവ് കൊണ്ടുവന്നു. ഏറ്റവും ദൈർഘ്യമേറിയ പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഈ അംബാസഡർ 2014-ലാണ് ഔദ്യോഗികമായി നിർത്തലാക്കി 40 വർഷത്തിലേറെ നീണ്ട ഉത്പാദന കാലയളവിന് അന്ത്യം കുറിക്കുന്നത്. പിന്നീട് അംബാസഡറോട് മത്സരിച്ച് പ്രീമിയർ പത്മിനി വന്നു. അത് അന്നത്തെ യുവാക്കളുടെ മനം കവരുന്ന ഒരു സമകാലിക രൂപം കൊണ്ടുവന്നു. അവിടുന്നും കാർ വിപണി വികസിച്ചുകൊണ്ടിരുന്നു... ഫോർവീലുകളുടെ പ്രണയത്തിലേക്ക് കൂടുതൽ കൂടുതൽ ആളുകളെ ശേഖരിക്കാൻ പത്മിനിക്കായി.
മാരുതി 800-ന്റെ ലോഞ്ച് അതിന്റെ മികച്ച അളവുകളോടെ വിപണിയിൽ ഒരു ചലനം സൃഷ്ടിക്കുകയും ചെയ്തു. ഇത് വിപണിയിൽ തൽക്ഷണം ഹിറ്റായി. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാറായിരുന്നു ഇത്. ഇന്നും മാരുതിയുടെ അഡ്രസ് 800 തന്നെയാണെന്ന് നിസംശയം പറയാം... പിന്നീട് മറ്റ് ഹാച്ച്ബാക്കുകളിലും മറ്റ് കാർ സെഗ്‌മെന്റുകളിലും ഗണ്യമായ വർധനവും നാം കണ്ടു. അതായത് ഇന്നു കാണുന്ന പുതിയ സെഗ്മെന്റിന്റെ വരെ വളർച്ചയുടെ തുടക്കം ഈ ചരിത്രത്തിൽ നിന്നാണെന്ന് സാരം. 2022-ൽ എത്തി നിൽക്കുമ്പോൾ കാർ ഓണർഷിപ്പ് സെൻസസ് നോക്കിയാൽ നമ്മളിൽ പലരും അതിശയിച്ച് പോയേക്കാവുന്ന വസ്‌തുതകളാണ് കാണാനാവുന്നത്.

ഇന്ന് ഇന്ത്യയിലെ മിക്ക വീടുകളിലും ചുരുങ്ങിയത് ഒരു വാഹനമെങ്കിലും ഉണ്ടാവാം. അത് ടൂവീലറോ, സൈക്കിളോ ആവാം. ഇരുചക്ര വാഹന വിപണിയിൽ ഭൂരിഭാഗം വാഹന ഉടമകളും ഇപ്പോഴും വികസ്വര രാജ്യമാണ് ഇന്ത്യ. മൊത്തത്തിലുള്ള ശതമാനത്തെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ ഇന്ത്യൻ കുടുംബങ്ങളിൽ 7.50 ശതമാനം മാത്രമേ കാർ ഉള്ളൂ. മറുവശത്ത് ജനസംഖ്യയുടെ 55 ശതമാനത്തിലധികം ആളുകൾക്ക് സൈക്കിളോ സ്കൂട്ടറോ മോട്ടോർ ബൈക്കോ ഉണ്ട്. ജനസംഖ്യയുടെ താഴ്ന്ന വരുമാനം ഇതിനെല്ലാം ഒരു കാരണമായിരിക്കാം. എന്നാൽ റോഡ് ഇൻഫ്രാസ്ട്രക്ചർ, കാറുകൾക്കുള്ള കനത്ത നികുതി തുടങ്ങിയ മറ്റ് ഘടകങ്ങളും സ്ഥിതിവിവരക്കണക്കുകളെ കൂടുതൽ ബാധിക്കാൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വരും വർഷങ്ങളിൽ കാറുകളുടെ വില ഇനിയും വർധിക്കുന്നതോടെ ഇത് വാഹന വിപണിയുടെ വളർച്ചയെ കൂടുതൽ തളർത്തും. NFHS ചിത്രീകരിക്കുന്ന സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡാറ്റ വിശകലനം ചെയ്താൽ കാർ ഉടമസ്ഥതയുടെ കാര്യത്തിൽ ഗോവ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണെന്ന് നമുക്ക് കാണാൻ കഴിയും ഗോവയിലെ ഏകദേശം 45.2 ശതമാനം കുടുംബങ്ങൾക്കും ഒരു കാർ ഉണ്ട്. അത് രാജ്യത്ത് ഏറ്റവും ഉയർന്ന കണക്കുകളാണ്. 24.2 ശതമാനം ഉള്ള നമ്മുടെ കേരളം രണ്ടാം സ്ഥാനത്തും 23.7 ശതമാനം ഉള്ള ജമ്മു കശ്മീരുമാണ് മൂന്നാമത്.
ഇന്ത്യയിലുടനീളമുള്ള കാർ ഉടമസ്ഥതയുടെ ശരാശരി ശതമാനം വെറും 7.50 ശതമാനം മാത്രമാണെങ്കിലും ജമ്മു കാശ്മീർ, അരുണാചൽ പ്രദേശ് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഓരോ കുടുംബത്തിനും കാർ ഉടമസ്ഥത കൂടുതലാണെന്ന് NFHS ചിത്രീകരിക്കുന്ന സംസ്ഥാനാടിസ്ഥാനത്തിലുള്ള ഡാറ്റ വിശകലനം ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തുടങ്ങിയ സമ്പന്ന സംസ്ഥാനങ്ങൾ ഓരോ കുടുംബത്തിനും കാർ ഉടമസ്ഥതയുടെ ശതമാനത്തിന്റെ കാര്യത്തിൽ മലയോര സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ്.
പൊതുഗതാഗത ലഭ്യതയുടെ ഫലമാകാം ഈ വ്യത്യാസമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ പൊതുഗതാഗതം മികച്ചതും കാര്യക്ഷമവുമാണ്. അറുവാഞ്ചൽ പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങളിൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ആതിനാൽ ഓരോ വീടിനും കാർ ഓണർഷിപ്പ് അവിടെ കൂടുതലാണ്. കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേ 5 പ്രകാരം ഓരോ കുടുംബത്തിനും 2 ശതമാനവും 2.7 ശതമാനവും കാർ ഉടമസ്ഥതയുടെ കാര്യത്തിൽ ബിഹാറും ഒഡീഷയും പട്ടികയിൽ ഏറ്റവും താഴെയാണ്.


Click it and Unblock the Notifications








