Just In
- 11 min ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 1 hr ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 2 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 2 hrs ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
Don't Miss
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Movies 'അയാൾ അറിഞ്ഞുകൊണ്ട് സൗകര്യം ചെയ്യുന്നതുപോലെ തോന്നി, പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് തന്നത്'; ആലീസ്
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ചൈനീസ് നിർമ്മാതാക്കൾക്ക് രാജ്യത് ചുവപ്പു കൊടി; കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ
അടുത്തിടെ നടന്ന മാഗ്നെറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക മീറ്റിൽ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് കരാറുകൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. മൊത്തം നിക്ഷേപം അയ്യായിരം കോടിയിലധികം വരും.
കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം. ഇന്തോ-ചൈന അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരെ വധിക്കുന്നതിന് മുമ്പാണ് ഇവ ഒപ്പുവെച്ചത്.
ചൈനീസ് കമ്പനികളുമായി കൂടുതൽ കരാറുകളിൽ ഒപ്പുവെക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചതായി വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ ചൈനീസ് അംബാസഡർ സൺ വീഡോംഗ് പങ്കെടുത്തിരുന്നു. ഈ മൂന്ന് കരാറുകളിൽ പൂനെക്കടുത്തുള്ള തലെഗാവിൽ ഒരു ഓട്ടോമൊബൈൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഗ്രേറ്റ് വാൾ മോട്ടോർസുമായി (GWM) 3,770 കോടി രൂപയുടെ ധാരണാപത്രം ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ ഫോട്ടോൺ (ചൈന) യുമായുള്ള സംയുക്ത സംരംഭത്തിൽ PMI ഇലക്ട്രോ മൊബിലിറ്റിക്ക് കീഴിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന 1000 കോടി രൂപ യൂണിറ്റും പ്രഖ്യാപിച്ചതായി സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
MOST READ: രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്
150 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തലെഗാവിലെ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി 250 കോടി രൂപയുടെ നിക്ഷേപത്തിനായി ഹെങ്‌ലി എഞ്ചിനീയറിംഗും പ്രതിജ്ഞാബദ്ധരായ മറ്റ് ചൈനീസ് കമ്പനികളിൽ ഉൾപ്പെടുന്നു.
കൊവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയെ കിക്ക്സ്റ്റാർട്ട് ചെയ്യാനുള്ള മഹാരാഷ്ട്ര സർക്കാർ നടത്തിയ ശ്രമമായിരുന്നു മാഗ്നെറ്റിക് മഹാരാഷ്ട്ര 2.0 പദ്ധതി.
MOST READ: ക്ലച്ച്ലെസ് ഗിയർബോക്സുമായി കിയ സോനെറ്റ് വരുന്നു, അരങ്ങേറ്റം ഓഗസ്റ്റിൽ
ഒപ്പുവെച്ച 12 കരാറുകളിൽ സിംഗപ്പൂർ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ കൂടാതെ നിരവധി ഇന്ത്യൻ കമ്പനികളും ഉൾപ്പെടുന്നു. മറ്റ് ഒമ്പത് ധാരണാപത്രങ്ങൾ സംസ്ഥാന സർക്കാർ സജീവമായി പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് ദേശായി വ്യക്തമാക്കി.
ഈ വർഷം ജനുവരിയിൽ ഗ്രേറ്റ് വാൾ മോട്ടോർസ് യുഎസ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ജനറൽ മോട്ടോർസിൽ നിന്ന് തലെഗാവ് പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങളും എസ്‌യുവി മോഡലുകളും യൂണിറ്റിൽ ഉത്പാദിപ്പിക്കാനാണ് GWM പദ്ധതിയിട്ടത്. പൂനെക്കടുത്തുള്ള തലെഗാവിലെ ഒരു ഓട്ടോമേറ്റഡ് പ്ലാന്റായിരിക്കും ഇത്.
പല ഉൽപാദന പ്രക്രിയകളിലും സമന്വയിപ്പിച്ച നൂതന റോബോട്ടിക് സാങ്കേതികവിദ്യയും ഉത്പാദനകേന്ദ്രത്തിൽ ഉണ്ടാവും എന്ന് GWM -ന്റെ ഇന്ത്യൻ അനുബന്ധ കമ്പനിയായ മാനേജിംഗ് ഡയറക്ടർ പാർക്കർ ഷി പ്രസ്താവനയിൽ പറഞ്ഞു.
മൊത്തത്തിൽ ഇന്ത്യയിൽ ഘട്ടം ഘട്ടമായി ഒരു ബില്യൺ ഡോളർ (7600 കോടി രൂപ) മുതൽമുടക്കിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇത് ലോകോത്തര ഇന്റലിജന്റ്, പ്രീമിയം ഉൽപന്നങ്ങൾ, R&D സെന്റർ, സപ്ലൈ ചെയിൻ എന്നിവ നിർമ്മിക്കുന്നതിനും, മൂവായിരത്തിലധികം പേർക്ക് ജോലി നൽകുന്നതിനും വഴിയൊരുക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പദ്ധതികൾ സ്തംഭിപ്പിക്കാനുള്ള തീരുമാനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച വിളിച്ച സർവ്വ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദവ് താക്കറെ പറഞ്ഞു.
ഇന്ത്യയ്ക്ക് സമാധാനം വേണം, എന്നാൽ അതിനർത്ഥം തങ്ങൾ ദുർബലരാണെന്നല്ല. ചൈനയുടെ പ്രവർത്തി വിശ്വാസവഞ്ചനയാണ്. ഇന്ത്യ ശക്തമാണ്, നിസ്സഹായനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉചിതമായ മറുപടി നൽകാൻ സർക്കാരിനു കഴിവുണ്ട്, തങ്ങൾ എല്ലാവരും ഒന്നാണ് എന്ന് മോദി ഭരണകൂടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച താക്കറെ പറഞ്ഞു.