Just In
- 5 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 6 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 6 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 6 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies മമ്മൂക്ക കാണിച്ച ധൈര്യം ബോളിവുഡില്‍ ഒരു സൂപ്പര്‍ സ്റ്റാറും കാണിക്കില്ല; കാതലിനെക്കുറിച്ച് വിദ്യ ബാലന്
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കൊറോണയ്ക്ക് ശേഷവും പ്രൈവറ്റ് ബസുകൾ ലോക്ക്ഡൗണിൽ തന്നെ
നിലവിലെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നീക്കി കഴളിയുമ്പോഴും പതിനായിരത്തിലധികം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധികളും പ്രശ്നങ്ങളും തീരുന്നില്ല. കർശനമായ സാമൂഹിക അകലം പാലിക്കണം എന്നതിനാൽ ബസുകളിൽ മൂന്നിലൊന്ന് യാത്രക്കാരെ പാടുള്ളു.
അതിനാൽ മുമ്പ് ഒരു ബസ് ഓടിയിരുന്ന സ്ഥാനത്ത് മൂന്ന് ബസുകൾ സർവ്വീസ് നടത്തേണ്ടി വരും. ദിവസേന ലക്ഷ കണക്കിന് രൂപയുടെ നഷ്ടമാണ് ഈ വകയിൽ ഉണ്ടാവുക. ഒന്നുകിൽ ഈ നഷ്ടം സർക്കാർ വഹിക്കണം.
അല്ലാത്ത പക്ഷം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും അതോടൊപ്പം ഇന്ധന നികുതി ഇളവും മറ്റും സർക്കാർ ഒരുക്കവാമണം എന്നാണ് പ്രൈവറ്റ് ബസ് ഉടമകളുടെ ആവശ്യം.
MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും
അല്ലാത്തപക്ഷം ബസുകൾ പ്രവർത്തിക്കില്ല എന്ന നിലപാടിലാണ് പ്രൈവറ്റ് ബസുടമകൾ. ബസുകൾ ഗാരേജിൽ സൂക്ഷിക്കാൻ ഗതാഗത വകുപ്പിനോട് അഭ്യർത്ഥിക്കും.
കൂടാതെ ബസുകൾ പ്രവർത്തിക്കുന്നില്ലാത്തചിനാൽ G-ഫോം അപേക്ഷ പ്രകാരം, റോഡ് നികുതിയും നൽകേണ്ടതില്ല. ഇത്തരം മാനദണ്ഡങ്ങളൊന്നുമില്ലാതെ പോലും അവർക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെന്നും ഈ പുതിയ സാഹചര്യത്തിൽ അവർക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
MOST READ: ഹൈബ്രിഡ് എഞ്ചിനും ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനും! യാരിസ് ക്രോസിനെ വെളിപ്പെടുത്തി ടൊയോട്ട
ലിറ്ററിന് 23 രൂപയോളമാണ് ഡീസലിന് സർക്കാർ നികുതിയിനത്തിൽ ഈടാക്കുന്നത്. ഇത് പൂർണ്ണമായി നീക്കം ചെയ്താൽ സർക്കാർ വരുമാനത്തിൽ വൻ ഇടിവ് ഉണ്ടാകും.
മറുവശത്ത് ലോക്ക്ഡൗൻ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ജനങ്ങളുടെമേൽ അമിത ചാർജ് അടിച്ചേൽപ്പിക്കാനും കഴിയില്ല. പുതിയ സാഹചര്യങ്ങളിൽ ബസ് ഉടമകളുടെ ആശങ്കകൾ വാസ്തവമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ
എന്നാൽ ഈ വിഷയത്തിൽ തനിക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുമ്പാകെ ചർച്ച ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യം KSRTC സർവ്വീസുകളേയും ബാധിക്കും.