മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ
ഒരുകാലത്ത് മുംബൈയിലെ തെരുവുകളിലെ രാജപ്രൗഢിയായിരുന്നു വിക്ടോറിയ കാരിയേജുകൾ. കുതിരയെവെച്ച് വലിച്ചിരുന്ന ഈ വാഹനം ഇലക്‌ട്രിക് അവതാരത്തിൽ തിരിച്ചെത്തിയിക്കുകയാണ് ഇപ്പോൾ. നഗരത്തിലെ ടൂറിസം മേഖലയെ ലക്ഷ്യംമാക്കിയാണ് വാഹനത്തെ വീണ്ടും നിയോഗിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞായറാഴ്ച തന്റെ ഔദ്യോഗിക വസതിയായ വർഷയിൽവെച്ചാണ് ഇലക്ട്രിക് വിക്ടോറിയ കാരിയേജുകൾ ഫ്ലാഗ്ഓഫ് ചെയ്‌തത്. ഗതാഗത മന്ത്രി അനിൽ പരാബിന്റെയും ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെയും സാന്നിധ്യത്തിൽ ഇ-കാരിയേജുകളുടെ താക്കോലും കൈമാറി.

തെക്കൻ മുംബൈയുടെ ചില ഭാഗങ്ങളിൽ ട്രയൽ റൺസ് ഇതിനകം നടന്നിട്ടുള്ളതിനാൽ മുംബൈക്കാർക്ക് തെരുവുകളിൽ വൈദ്യുത വണ്ടികൾ ഓടുന്നത് ഉടൻ കാണാനാകും. മൃഗങ്ങളുടെ ക്രൂരതയ്‌ക്കെതിരെ പോരാടുന്ന അപേക്ഷകർക്ക് അനുകൂലമായി ബോംബെ ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് 2015 ലാണ് കുതിരവണ്ടികൾ അവസാനമായി നിരത്തിലോടിയത്.
MOST READ: S5 സ്‌പോര്‍ട്ബാക്ക് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഔഡി

പരമ്പരാഗത കുതിരസവാരി ബഗ്ഗികൾ ഒരു നൂറ്റാണ്ടോളം ഓടുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ഇ-കാരിയേജുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുന്നതിനുള്ള നിർദ്ദേശത്തിന് സംസ്ഥാന ഗതാഗത വകുപ്പ് അടുത്തിടെ അംഗീകാരം നൽകുകയും ചെയ്‌തിരുന്നു.

തുടക്കത്തിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഫ്ലോറ ഫൗണ്ടൻ, കാല ഘോഡ, മറൈൻ ഡ്രൈവ്, ഗിർഗാം ചൗപട്ടി, നരിമാൻ പോയിന്റ് എന്നിവയുടെ റൂട്ടുകളിൽ കുറഞ്ഞത് 12 ഇലക്ട്രിക് കാരിയേജുകൾ ഓടും.
MOST READ: രണ്ട് മാസത്തിനുള്ളിൽ നിരത്തിൽ കാണാം പുത്തൻ ഒക്‌ടാവിയയെ; സ്ഥിരീകരണം സ്കോഡയിൽ നിന്ന്

ഈ വണ്ടികൾ ബോ റിഡെസ് എന്നൊരു സ്റ്റാർട്ടപ്പാണ് പ്രവർത്തിപ്പിക്കുന്നത്. ഒറ്റ ചാർജിൽ 70 കിലോമീറ്റർ വരെ സവാരി ചെയ്യാൻ കഴിയുന്ന ലിഥിയം അയൺ ബാറ്ററികൾ ഈ വണ്ടികളിൽ ലഭ്യമാണ്. പരിസ്ഥിതി സൗഹാർദ ബഗ്ഗികളുടെ ഭാരം 650 കിലോഗ്രാം ആണ്.


Click it and Unblock the Notifications








