ട്രക്കുകളുടെ പിന്നിലെ 'ഹോണ്‍ ഓകെ പ്ലീസ്' എന്താണ്? പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് പറയാന്‍
വാഹനപ്രേമികള്‍ക്കിടയില്‍ ട്രക്കുകള്‍ക്ക് വലിയൊരു ഫാന്‍ബേസുണ്ട്. ട്രക്കുകള്‍ക്കും വലിയ ലോറികള്‍ക്കും ആരാധകരെ സൃഷ്ടിക്കുന്നതില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ഫടികം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ലോറി കണ്ട് ഇഷ്ടപ്പെട്ട് ആരാധകരായവരാണ് 90'സ് കിഡ്‌സില്‍ അധികവും. അങ്ങനെയാണെങ്കില്‍ ട്രക്കുകളുടെയും ലോറികളുടെയും പിറകില്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന് എഴുതിയതായി നമുക്ക് കാണാം ഇതിന്റെ കാരണം എന്താണെന്നറിയാമോ?.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ലോറികള്‍ പരിശോധിച്ചാല്‍ ഒരുപക്ഷേ ഇത് കാണാന്‍ സാധിക്കും. ഇത് കാണുമ്പോഴെല്ലാം നമ്മള്‍ ചിന്തിക്കുന്നുണ്ടാകും ഇത് എന്താണ് അര്‍ത്ഥമാക്കുന്നത്? എന്നാല്‍ അതിനെക്കുറിച്ച് അന്വേഷിച്ചാലും ഒരുപക്ഷേ നിങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം ഇതിനെക്കുറിച്ച് അറിയുന്നവര്‍ വളരെ വിരളമാണ്. യഥാര്‍ത്ഥത്തില്‍, 'ഹോണ്‍ ഓകെ പ്ലീസ്' എന്ന വരിക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

ഈ 'ഹോണ്‍ ഓകെ പ്ലീസ്' എന്നതിന് വ്യാകരണപ്പിശക് ഉണ്ടെങ്കിലും, ഇത് കസ്റ്റമൈസ്ഡ് ട്രക്കുകളില്‍ ഉപയോഗിക്കാറുണ്ട്. വാഹന നിര്‍മ്മാതാക്കള്‍ ട്രക്കുകള്‍ നിര്‍മ്മിച്ച് ഉടമകള്‍ക്ക് കൈമാറുമ്പോള്‍, ഉടമകള്‍ അവരുടെ മുന്‍ഗണനകളും ആവശ്യങ്ങളും അനുസരിച്ച് വാഹനം രൂപകല്‍പ്പന ചെയ്യുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.

പിന്നീട് അവര്‍ ഈ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന് അവരുടെ ട്രക്കിന്റെ പുറകില്‍ 'ബ്ലോ ഹോണ്‍', 'ഹോണ്‍ പ്ലീസ്' അല്ലെങ്കില്‍ 'ഓ ഹോണ്‍ പ്ലീസ് ഓകെ' എന്നിങ്ങനെ വിവിധ രീതികളില്‍ എഴുതുന്നു. ഇത് കാണുന്ന സാധാരണക്കാര്‍ കൗതുകത്തോടെ വിചാരിക്കും ഇത് ഗതാഗത വകുപ്പിന്റെ തനത് കോഡ് ആണെന്ന്.
MOST READ:Nexon, Harrier, Safari മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി Tata; വില വിവരങ്ങള്‍ അറിയാം

ഇന്നത്തെ സ്ഥിതി മാത്രമല്ലിത് നമ്മുടെ മുത്തച്ഛന്മാരുടെയും മുതുമുത്തച്ഛന്മാരുടെയും കാലം മുതല്‍ ഇത് പ്രായോഗികമാണ്. അതിന്റെ ഉത്ഭവത്തിനു പിന്നില്‍ വ്യക്തമായ ഒരു സിദ്ധാന്തവുമില്ല. അതിനാല്‍ ഈ ലേഖനത്തില്‍ 'ഹോണ്‍ ഓകെ പ്ലീസ്' ലോഗോയെ ജനപ്രിയമാക്കിയ ചില ജനപ്രിയ ആശയങ്ങള്‍ നമുക്ക് പരിചയപ്പെടാം.

സുരക്ഷാ നടപടികള്‍
നേരത്തെ, ഇന്ത്യയിലെ മിക്ക ഹൈവേകളും ഒറ്റവരി ആയിരുന്നു. ഇത്തരം റോഡുകളില്‍ വലിയ ചരക്ക് വാഹനങ്ങളെ മറികടക്കാന്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടിയിരുന്നു. ഈ സമയം ഹോണ്‍ ഓകെ പ്ലീസ് എന്ന വരിയിലൂടെ റോഡിലെ മറ്റ് വാഹനങ്ങളെ കുറിച്ച് പിന്നിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമായിരുന്നു.
MOST READ: കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ഓവര്‍ടേക്ക് ചെയ്യുന്നതിന് മുമ്പ് ഹോണ്‍ മുഴക്കുന്നത് നല്ല കാര്യമാണെന്ന് പിറകിലുള്ള വാഹനത്തിലെ ഡ്രൈവര്‍ക്കും അറിയാമായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ 'ഹോണ്‍ ഓകെ പ്ലീസ്' എന്നതിനൊപ്പം ഒരു ബള്‍ബും ഉണ്ടാകും. പിന്നിലെ ഡ്രൈവര്‍ ഹോണ്‍ മുഴക്കുമ്പോള്‍ ട്രക്ക് ഡ്രൈവര്‍ എതിരെ വരുന്ന വാഹനങ്ങളെ വീക്ഷിക്കും. എതിരെ വാഹനങ്ങള്‍ വരുന്നില്ലെങ്കില്‍ പിന്നെ ഓവര്‍ടേക്ക് ചെയ്യാനുള്ള സിഗ്‌നലായി അവന്‍ ബള്‍ബ് ഓണാക്കും.

ഇപ്പോള്‍ ഇതെല്ലാം മാറി. ഇന്ത്യയിലെ നഗര റോഡുകള്‍ക്കും ഹൈവേകള്‍ക്കും ഇപ്പോള്‍ നാല് മുതല്‍ ആറ് വരെ പാതകളുണ്ട്, ഇത് 'ഹോണ്‍ ഓകെ പ്ലീസ്' ഉപയോഗിക്കുന്നത് അനാവശ്യമാക്കുന്നു. എന്നിരുന്നാലും, ചില ആളുകള്‍ ഇപ്പോഴും ഈ ആചാരം പിന്തുടരുന്നു.

ശബ്ദമലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിനായി 2015 ഏപ്രില്‍ 30ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാഹനങ്ങളുടെ പുറകില്‍ ഈ അടയാളം ഉപയോഗിക്കുന്നത് നിരോധിച്ചു. ആധുനിക ഇന്ത്യയിലെ വിശാലമായ ബഹുവരി പാതകള്‍ കണക്കിലെടുത്ത് അന്നത്തെ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് ബല്‍ മല്‍കിത് സിംഗ് ഈ നീക്കത്തെ സ്വാഗതം ചെയ്തു.

OK എന്നാല്‍ 'ഓണ്‍ കെറോസിന്‍'
രണ്ടാം ലോകമഹായുദ്ധസമയത്ത്, ട്രക്കുകളായിരുന്നു സൈന്യത്തിന്റെ പ്രാഥമിക ഗതാഗതം. മിക്ക സമയങ്ങളിലും മണ്ണെണ്ണ പോലെ കത്തുന്ന ദ്രാവകങ്ങള്‍ ഈ ചരക്ക് വാഹനങ്ങളില്‍ കൊണ്ടുപോയി. ഈ വാഹനങ്ങളില്‍ 'ഒകെ' എന്ന അടയാളം ഉണ്ടായിരുന്നു. അതിനകത്ത് 'മണ്ണെണ്ണ' ഉണ്ടെന്ന് സൂചിപ്പിക്കാനായിരുന്നു ആ എഴുത്ത്.

ചെറിയ കൂട്ടിയിടി പോലും വന്‍ സ്‌ഫോടനത്തിന് കാരണമാകുമെന്നതിനാല്‍ മുന്നിലുള്ള വാഹനങ്ങള്‍ക്ക് മതിയായ ബ്രേക്കിംഗ് അകലം പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇങ്ങനെ ചെയ്ത് പോന്നത്.

ഒരു ജനപ്രിയ ഡിറ്റര്‍ജന്റിന്റെ പരസ്യം
20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ടാറ്റ ഓയില്‍ മില്‍സ് ലിമിറ്റഡ് അല്ലെങ്കില്‍ ടോംകോ 'ഓകെ' എന്ന പേരില്‍ ഒരു ഡിറ്റര്‍ജന്റ് സോപ്പ് പുറത്തിറക്കി. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായി മാറി. അതിന് താമര ആകൃതിയില്‍ ഒരു ലോഗോ ഉണ്ടായിരുന്നു. പരമാവധി ശ്രദ്ധലഭിക്കാന്‍ ആ താമര ചിഹ്നം ട്രക്കുകളുടെ പുറകില്‍ പതിപ്പിച്ച് തങ്ങളുടെ ഉല്‍പ്പന്നം പരസ്യപ്പെടുത്താന്‍ നിര്‍മ്മാതാവ് ചിന്തിച്ചു.

വാണിജ്യ വാഹന വിപണിയില്‍ അക്കാലത്ത് ടാറ്റ കിരീടം വെക്കാത്ത രാജാവായിരുന്നതിനാൽ അത് നടക്കുമായിരുന്നു. ഈ പ്രവണത വളരെക്കാലം തുടര്‍ന്നു. 'ഒകെ' മുദ്രയോടൊപ്പം താമരപ്പൂവ് വരക്കുന്നയാള്‍ കലാകാരന്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യനായി. ഇന്ത്യയിലെ ട്രക്കുകളില്‍ 'ഹോണ്‍ ഓകെ പ്ലീസ്' ഉപയോഗിക്കുന്നതിനിടയാക്കിയ ചില അടിസ്ഥാന കാരണങ്ങളാണിവ.


Click it and Unblock the Notifications








