Just In
- 28 min ago കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- 11 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 14 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 14 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
Don't Miss
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Movies 'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്
ഒരാളുടെ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും മികച്ച ആവിഷ്കാര രൂപമായാണ് യാത്രകൾ പലപ്പോഴും അറിയപ്പെടുന്നത്. ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വ്യത്യസ്തമായ സംസ്കാരം, ഭക്ഷണം, ആതിഥ്യം എന്നിവ അനുഭവിച്ചറിയുന്നു.
റോഡുകളെയും സാഹസികതയെയും അത്രയധികം സ്നേഹിക്കുന്ന അഞ്ചു പേർ തങ്ങളുടേതായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തീരുമാനിക്കുന്നിടത്താണ് ഈ കഥ ആരംഭിക്കുന്നത്. അഞ്ച് സുഹൃത്തുക്കൾ അഞ്ച് വ്യത്യസ്‌ത രാജ്യങ്ങളിലൂടെ 21 ദിവസംകൊണ്ട് 5,000 കിലോമീറ്റർ സഞ്ചരിച്ച് കഥയാണിത്.
നിഖിൽ കശ്യപ്, ഭാനു പ്രതാപ് സിംഗ്, ഹർക്കിരത് സിംഗ് ദിവ്യ രാഘവും അവരുടെ 5 വയസുള്ള മകൻ എനായ എന്നിവരാണ് ഈ യാത്രയ്ക്ക് ഇറങ്ങി തിരിച്ചത്. ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് എന്ന് വിളിക്കപ്പെടുന്ന യാത്ര സിംഗപ്പൂരിൽ നിന്ന് ആരംഭിച്ച് മലേഷ്യ, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
MOST READ: ഏറ്റവും സുന്ദരമായ കാര്‍; ഇ-ടൈപ്പിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി ജാഗ്വര്‍
സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി നിർവചിക്കുകയാണ് ഈ 21 ദിവസത്തെ യാത്രയിലൂടെ ഈ അഞ്ച് പേരും ലക്ഷ്യമാക്കിയത്. വ്യത്യസ്ത സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ അതിർത്തികൾ കടന്ന് അനുഭവിച്ചു. ഒരു ക്രോസ്-കൺട്രി മോട്ടോർസൈക്കിൾ യാത്രയാണ് ഇതെന്നാണ് അവർ അവകാശപ്പെടുന്നത്.
2016 ഓഗസ്റ്റ് 15-ന് സിംഗപ്പൂരിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് ഫ്ലാഗുചെയ്‌തത്. എന്നാൽ 2016 ലെ മ്യാൻമർ ഭൂകമ്പത്തെത്തുടർന്ന് അവരുടെ യാത്ര താത്ക്കാലികമായി നിർത്തിവെച്ചു. ഒരിക്കലും കൈവിടാത്ത മനോഭാവത്തോടെ ഈ അഞ്ച് പേരും 2018 ൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ വീണ്ടും യാത്ര ആരംഭിക്കുകയും 21 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുകയും ചെയ്തു.
MOST READ: 7 വര്‍ഷത്ത യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്
വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും ചെലവേറിയ ദേശീയപാതയായ മ്യാൻമാറിലെ ഹൈവേയിൽ പ്രവേശിക്കാൻ ഒരു ലക്ഷം രൂപ നൽകേണ്ടിവന്നുവെന്ന് യാത്രയ്ക്ക് നേതൃത്വം നൽകിയ നിഖിൽ കശ്യപ് പറഞ്ഞു. മൂന്ന് കെടിഎം 390 ഡ്യൂക്കും ഒരു ഇന്നോവയും ഉപയോഗിച്ചാണ് ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ് പൂർത്തിയാക്കിത്.
തങ്ങൾ യാത്ര ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കെടിഎം ഉള്ളതുകൊണ്ടാണ് ഈ മോഡൽ തെരഞ്ഞെടുത്തതെന്നും കശ്യപ് വ്യക്തമാക്കി. തകരാറുണ്ടായാൽ അറ്റകുറ്റപ്പണികൾക്കായി സ്പെയർ എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഇതിനർത്ഥം. ഇന്നോവയെ സംബന്ധിച്ചിടത്തോളം, എംപിവി ലോകമെമ്പാടുമുള്ള വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ്.
MOST READ: 2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല
തങ്ങൾ യാത്ര ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും കെടിഎം ഉള്ളതുകൊണ്ടാണ് ഈ മോഡൽ തെരഞ്ഞെടുത്തതെന്നും കശ്യപ് വ്യക്തമാക്കി. തകരാറുണ്ടായാൽ അറ്റകുറ്റപ്പണികൾക്കായി സ്പെയർ എളുപ്പത്തിൽ ലഭിക്കുമെന്നാണ് ഇതിനർത്ഥം. ഇന്നോവയെ സംബന്ധിച്ചിടത്തോളം, എംപിവി ലോകമെമ്പാടുമുള്ള വിശ്വാസ്യതയ്ക്ക് പേരുകേട്ടതാണ്.
ഓരോ എപ്പിസോഡും ബൈക്ക് യാത്രക്കാരുടെ വിദേശ ലക്ഷ്യസ്ഥാനങ്ങൾ, വൈവിധ്യമാർന്ന സംസ്കാരങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റികൾ, 5 രാജ്യങ്ങളിലെ ഹൈവേകളുടെ വിശേഷങ്ങൾ, ഭക്ഷണ വിശേഷങ്ങൾ, തങ്ങൾ അനുഭവിച്ച വ്യത്യസ്ത സാംസ്കാരിക മര്യാദകൾ എന്നിവയെക്കുറിച്ചുള്ള സൂചനകൾ മിനി എപ്പിസോഡുകളിൽ പ്രതിഫലിക്കും.