ഹൈവേ യാത്രകൾക്ക് ഇനി ചെലവേറും; ടോൾ നിരക്ക് അഞ്ച് ശതമാനം ഉയർത്താൻ NHAI
ദേശീയപാതകളിൽ യാത്ര ചെയ്യുന്നത് ഈ വർഷം ഏപ്രിൽ 1 മുതൽ കുറച്ചുകൂടി ചെലവേറിയതായിരിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോൾ നിരക്ക് അഞ്ച് ശതമാനം വർധിപ്പിക്കാൻ ഒരുങ്ങുന്നു.

അതോടൊപ്പം പ്രതിമാസ പാസും 10 രൂപയിൽ നിന്ന് 20 രൂപയായി ഉയർത്താം. NHAI എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ ടാക്സ് വർധിപ്പിക്കുന്നു.

ഫാസ്റ്റ്ടാഗ് അനിവാര്യതയ്ക്ക് ശേഷം ടോൾ ടാക്സ് ഉയർത്തുന്നത് ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും സാധാരണക്കാർക്കും ഒരു പ്രയാസകരമാവും.

ഗോരഖ്പൂരിലെ മൂന്ന് ടോൾ പ്ലാസകളെങ്കിലും 5 മുതൽ 30 രൂപ വരെ നിരക്ക് ഉയർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നയൻസാർ, തെനുവ, ഷെർപൂർ ചാമര എന്നിവിടങ്ങളിലെ ടോൾ പിരിവിന്റെ അടിസ്ഥാന നിരക്ക് വർധനവ് സംബന്ധിച്ച് ഒരു വകുപ്പ് ഉദ്യോഗസ്ഥൻ നിർദ്ദേശം അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം സാധാരണ യാത്രക്കാരും ഉയർന്ന ടോളിന്റെ ഭാരം നേരിടേണ്ടിവരും. പ്രതിമാസ ടോൾ 10 മുതൽ 20 രൂപ വരെയും ഉയരുമെന്നാണ് കരുതുന്നത്.

എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ ടാക്സ് വർധിക്കുമെന്ന് NHAI ഗോരഖ്പൂർ മേഖലയിലെ പ്രോജക്ട് ഡയറക്ടർ സിഎം ദ്വിവേദി വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. നിരക്ക് ഉയർത്താനുള്ള നിർദ്ദേശം ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ ഫാസ്റ്റ് ടാഗ് ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ട്, അതോടൊപ്പം ഇന്ധന ഉപഭോഗം വലിയ അളവിൽ ഇത് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ വാഹനങ്ങളും ദേശീയപാതകളിൽ യാത്ര ചെയ്യാൻ ഫാസ്റ്റ് ടാഗുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ ഇന്ത്യ പ്രതിവർഷം 20,000 കോടി രൂപയോളം പെട്രോൾ, ഡീസൽ എന്നിവയിൽ നിന്ന് ലാഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ കണക്കാക്കിയിരുന്നു.

ഫെബ്രുവരി 16 മുതൽ ദേശീയപാത ടോൾ പ്ലാസകളിൽ എല്ലാ വാഹനങ്ങൾക്കും ഉപയോക്തൃ ഫീസ് അടയ്ക്കുന്നതിന് ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി.

അതിനുശേഷം, ഇലക്ട്രോണിക് മോഡ് വഴിയുള്ള ടോൾ ശേഖരണം അനേകം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. NHAI -യുടെ കണക്കനുസരിച്ച്, ഫാസ്റ്റ് ടാഗുകൾ പ്ലാസകളിലെ പ്രതിദിന ടോൾ ശേഖരണത്തെ 104 കോടി രൂപ വരെ എത്തിക്കാൻ സഹായിച്ചിട്ടുണ്ട്.
Source: HTAuto


Click it and Unblock the Notifications








