വരുമാനത്തിൽ ഇടിവില്ലാതെ ഇന്ധന വില 4.50 രൂപ വരെ കുറയ്ക്കാം
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറയുംപോലെ അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലയ്ക്ക് ഒരു തടയിടാൻ സർക്കാരിനും വേണമെങ്കിൽ സാധിക്കും എന്ന് റിപ്പോർട്ട്. വരുമാനത്തെ കാര്യമായി ബാധിക്കാതെ, കേന്ദ്ര സർക്കാരിന് ഇന്ധനനികുതി ലിറ്ററിന് 4.50 രൂപ കുറയ്ക്കാൻ കഴിയും.

ഗവേഷണ ഏജൻസിയായ ICRA -യുടെ പഠനമാണ് ഇത് വ്യക്തമാക്കുന്നത്. പഠനമനുസരിച്ച്, ഇന്ധനവില 4.50 രൂപ കുറയ്ക്കാൻ കഴിയും, ഇത് ഇന്ധന ആവശ്യകതയിൽ വളർച്ചയുണ്ടാകുമെന്നതിനാൽ സർക്കാരിന്റെ വരുമാനം 2020 -ലെ നിലയിൽ നിലനിർത്തും.

ഈ വർഷം ഫെബ്രുവരി മുതൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ധന നിരക്ക് നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ, ഡീസൽ നിരക്ക് ഈ വർഷം മെയ് 4 -ന് ശേഷം 31 മടങ്ങ് വർധിച്ചു. നിരവധി സംസ്ഥാനങ്ങൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിലയ്ക്ക് പെട്രോൾ വിൽക്കുന്നു.

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഇത്രയും വർധനയുണ്ടായത് കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയും വർധിച്ചു. 2020 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രസർക്കാർ എക്സൈസ് തീരുവ ഉയർത്തി.

എക്സൈസ് തീരുവ, ചരക്ക് കൂലി, വാറ്റ്, ഡീലർ കമ്മീഷൻ തുടങ്ങി നിരവധി ഘടകങ്ങളുമായാണ് മോട്ടോർ ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില വരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ പെട്രോൾ വിലയുടെ 60 ശതമാനവും, ഡീസലിന്റെ കാര്യത്തിൽ 54 ശതമാനവും സംഭാവന ചെയ്യുന്നു.

പെട്രോൾ, ഡീസൽ വിലയിൽ അടുത്തിടെയുണ്ടായ വർധന വാഹനമോടിക്കുന്നവരെ മാത്രമല്ല വാഹനങ്ങൾ ഇല്ലാത്തവരേയും ബാധിക്കുന്നു. പണപ്പെരുപ്പം സാധാരണക്കാരെയും തുടർന്ന് സമ്പദ്‌വ്യവസ്ഥയെയും മുറിപ്പെടുത്തുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ നികുതി കുറയ്ക്കണമെന്ന് ആവശ്യം പരക്കെ ഉയരന്നുണ്ട്. എന്നാൽ ഇതുപോലൊരു നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചിരിക്കുകയാണ്.

നികുതി കുറച്ചാൽ പമ്പുകളിലെ വില കുറയാം. CPI (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്) പണപ്പെരുപ്പത്തെ 10 ബേസിസ് പോയിൻറുകൾ കുറയ്‌ക്കുകയും ഉപഭോക്തൃ വികാരങ്ങൾ വേഗത്തിൽ പുനരുജ്ജീവിപ്പിക്കാൻ ഗാർഹിക ബജറ്റുകളിൽ സമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യും.

ICRA പറയുന്നതുപോലെ, പ്രതീക്ഷിക്കുന്ന ഇന്ധന വിൽപ്പന വളർച്ച സർക്കാരിന്റെ മൊത്തം ഇന്ധനനികുതി വരുമാനം 13 ശതമാനം അഥവാ 40,000 കോടി രൂപ വർധിപ്പിക്കും.

2020-21 -ൽ കണക്കാക്കിയ 3,20,000 ഡോളറിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ധന ഉപഭോഗത്തിന്റെ വർധനവ് മൂലം ഇത് 3,60,000 കോടി രൂപയായി ഉയരും.

ഇത് കണക്കിലെടുക്കുമ്പോൾ, സർക്കാർ 40,000 കോടി രൂപ അധിക വരുമാനം ഉപേക്ഷിക്കുകയാണെങ്കിൽ, പമ്പിലെ വില ലിറ്ററിന് 4.50 രൂപ കുറയ്ക്കാൻ കഴിയും, അതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനം ലഭിക്കുകയും ചെയ്യും.


Click it and Unblock the Notifications








