Just In
- 49 min ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 1 hr ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- 2 hrs ago വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- 2 hrs ago ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
Don't Miss
- Movies കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ഫോക്സ്‌വാഗൺ സംഭവം സിനിമയാക്കാൻ ഡികാപ്രിയോ
'ടൈറ്റാനിക് നായകൻ' എന്ന പേര് ജീവിതകാലം മുഴുവൻ പേറാൻ വിധിക്കപ്പെട്ട താരമാണ് ലിയണാർഡോ ഡികാപ്രിയോ. ഇതുവരെ ഒരു ഓസ്കാർ സംഘടിപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ ഇദ്ദേഹത്തെ നിരന്തരമായി ട്രോളുന്നവരുണ്ട്. പക്ഷെ, ലിയണാർഡോ ഒരു തളരാത്ത പോരാളിയാണ്.
ഈയിടെ
ഫോക്സ്‌വാഗൺ
കമ്പനിയെ
വൻ
പ്രതിസന്ധിയിലാഴ്ത്തിയ
ഒരു
വൻ
തട്ടിപ്പ്
നടക്കുകയുണ്ടായി.
കാർവ്യവസായത്തിന്റെ
ചരിത്രത്തിലെ
ഏറ്റവും
വലിയ
തട്ടിപ്പുകളിലൊന്നാണിത്.
ഈ
സംഭവത്തെ
സിനിമയാക്കാൻ
ലിയണാർഡോ
ഡികാപ്രിയോ
ഒരുങ്ങുന്നതായി
അറിയുന്നു.
കൂടുതൽ
വിവരങ്ങൾ
താഴെ.
ഫോക്സ്‌വാഗൺ സംഭവത്തെ മുൻനിർത്തി ന്യൂ യോർക്ക് ടൈംസിലെ ജാക്ക് ഇവിങ് എഴുതുന്ന കഥ സിനിമയാക്കുമെന്നാണ് കേൾക്കുന്നത്. ലിയണാർഡോയുടെ ആപ്പിയൻ വേ പ്രോഡക്ഷൻസാണ് ഈ സംഭവത്തെ വെള്ളിത്തിരയിലെത്തിക്കുക.
അടുത്തുതന്നെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ കൃതിയുടെ അവകാശം പാരമൗണ്ട് പിക്ചേഴ്സ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ജാക്ക് ഇവിങ് ഒരു തരത്തിലും നിരാശപ്പെടുത്തില്ല എന്നുതന്നെയാണ് എല്ലാവരുടെയും വിശ്വാസം.
അമേരിക്കയുടെ അമിഷൻ ടെസ്റ്റ് അധികാരികളെ ഫോക്സ്‌വാഗൺ അതിവിദഗ്ധമായി പറ്റിച്ച കഥയാണ് ഈ പുസ്തകവും തുടർന്ന് സിനിമയും പറയുക. ഏതാണ്ത് 110 ലക്ഷം കാറുകളിൽ ഒരു തരികിട സോഫ്റ്റ്‌വെയർ ചേർക്കുകയായിരുന്നു ഫോക്സ്‌വാഗൺ ചെയ്തത്.
അതെസമയം, ഈ സിനിമയിൽ ലിയണാർഡോ ഡികാപ്രിയോ അഭിനയിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇദ്ദേഹം പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ്. ഇക്കാരണത്താൽ ഈ സിനിമയിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നാണ് കേൾക്കുന്നത്. 1972ൽ വാട്ടർഗേറ്റ് വിവാദവും ഇതുപോലെ സിനിമയാക്കിയിരുന്നു.
എന്താണ് ഫോക്സ്‌വാഗൺ സംഭവം?
ഡീസൽ കാറുകളിൽ ഡിഫീറ്റ് ഡിവൈസ് എന്ന തരികിട സോഫ്റ്റ്‌വെയർ ചേർക്കുകയായിരുന്നു ഫോക്സ് ചെയ്തത്. ഇത് വാഹനത്തിന്റെ മെയിൻ സോഫ്റ്റ്‌വെയറിലാണ് പ്രവർത്തിക്കുക. മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിനു കൂടി പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ളതാണ് മെയിൻ സോഫ്റ്റ്‌വെയർ. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫോറ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. ഈ മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.....
എന്താണ് ഫോക്സ്‌വാഗൺ സംഭവം?
....നിരത്തിലിറങ്ങുമ്പോൾ മലിനീകരണം നിയന്ത്രിക്കേണ്ടുന്ന സോഫ്റ്റ്‌വെയർ പ്രവർത്തിക്കാതിരിക്കുന്ന കാര്യമാണ് യുഎസ് എൻവിയോൺമെന്റൽ പ്രോട്ടക്ഷൻ ഏജൻസി കണ്ടെത്തിയത്. എന്നാൽ, കാർ ടെസ്റ്റ് ചെയ്യാനെടുക്കുമ്പോൾ 'ഡിഫീറ്റ് ഡിവൈസ്' അത് തിരിച്ചറിയുകയും കൃത്യമായി പണിയെടുക്കുകയും ചെയ്യുന്നു! അതായത് ടെസ്റ്റ് റിസൾട്ട് അനുകൂലമായിരിക്കും എന്നർഥം.
ഒരു നിശ്ചിത ദൂരം മറികടക്കാൻ കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരുന്നു എന്നതിനർഥം പ്രകടനശേഷി കൂട്ടുന്നതിനായി മൈലേജ് കുറയ്ക്കുന്നു എന്നതു കൂടിയാണ്. കുറഞ്ഞ ഇന്ധനത്തിൽ കൂടുതൽ ദൂരം വാഹനമോടിക്കുക എന്നതാണ് പരിസ്ഥിതിക്ക് യോജിച്ചത്. എന്നാൽ ഈ ചട്ടം പാലിക്കാൻ മിക്ക കാർനിർമാതാക്കളും വൈമുഖ്യം കാണിക്കുകയാണ്.