Just In
- 11 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 12 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഗണേഷിന് ഭാര്യയുടെ ഒന്നേമുക്കാല്‍ കോടിയുടെ സമ്മാനം
കന്നഡ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2006ല്‍ പുറത്തിറങ്ങിയ മുംഗാരു മലെ എന്ന സിനിമ. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിന്റെ ആദ്യത്തെ പടം. ഇദ്ദേഹത്തിന്റെ നായകകഥാപാത്രങ്ങള്‍ ആദ്യകാല കുഞ്ചാക്കോ ബോബനെയും ഫഹദ് ഫാസിലിനെയും ഓര്‍മിപ്പിക്കും. കുഞ്ചാക്കോയ്ക്കും ഫഹദിനും പില്ക്കാലത്ത് സംഭവിച്ച വലിയ മാറ്റം പക്ഷേ, ഗണേഷിന് സംഭവിക്കുകയുണ്ടായില്ല. അതിന് കന്നഡ ഫിലിം ഇന്‍ഡസ്ട്രിയും കാണികളും സമ്മതിക്കില്ല. അങ്ങോര്ക്കാണെങ്കിലോ അതില്‍ താല്പര്യവുമില്ല.
ഇന്ന്
ഗണേഷിന്റെ
പിറന്നാളാണ്.
അദ്ദേഹത്തിന്റെ
ഭാര്യയായ
ശില്പ
ഒരു
മെഴ്സിഡിസ്
ബെന്‍സ്
ജിഎല്‍
ക്ലാസ്
ആണ്
പിറന്നാള്‍
സമ്മാനമായി
നല്‍കിയത്.
സില്മാനടന്
കെട്ടുന്നെങ്കില്‍
പ്രൊഡ്യൂസറെത്തന്നെ
കെട്ടണമെന്നു
പറയുന്നത്
ഇതുകൊണ്ടാണ്.
ചിത്രങ്ങളിലൂടെ നീങ്ങുക.
മെഴ്സിഡിസ് ബെന്‍സിന്റെ മൈസൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് ശില്പയും ഗണേഷും തങ്ങളുടെ മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് സ്വന്തമാക്കിയത്. ഇരുവര്‍ക്കുമൊപ്പം മകളായ ചാരിത്ര്യയുമുണ്ടായിരുന്നു.
ഇന്ത്യയില്‍ മെഴ്സിഡിസ് ജിഎല്‍ ക്ലാസ്സിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിയും എഎംജി സ്റ്റൈല്‍ പാക്കില്‍ വരുന്ന പതിപ്പും. ഇവയില്‍ ജിഎല്‍ ക്ലാസ് 63 എഎംജിയാണ് ഗണേഷ് സ്വന്തമാക്കിയത്.
2987സിസി ശേഷിയുള്ള എന്‍ജിനാണ് ജിഎല്‍ ക്ലാസ്സ് 350 സിഡിഐ ബ്ലൂ എഫിഷ്യന്സിക്കുള്ളത്. ലിറ്ററിന് 12 കിലോമീറ്റര്‍ മൈലേജ് നല്കുന്നു ഈ ഡീസല്‍ എന്ജിന്.
മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സിയുടെ എക്സ്ഷോറൂം വില 75,26,467 രൂപയാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
മെഴ്സിഡിസ് ബെന്‍സ് ജിഎല്‍ ക്ലാസ് 63 എഎംജിയാണ് ഗണേഷിന് ഭാര്യ ശില്പ വാങ്ങിനല്‍കിയത്. മെഴ്സിഡിസ്സിന്റെ പ്രകടനശേഷിയുള്ള വാഹനങ്ങളുടെ സ്റ്റൈലിങ് വിഭാഗമായ എഎംജിയില്‍ നിന്നുള്ള സ്റ്റൈലിങ് പാക്കേജാണ് ഈ വാഹനത്തിലുള്ളത്.
5461സിസി ശേഷിയുള്ള എന്‍ജിനാണ് ജിഎല്‍ ക്ലാസ് 63 എഎംജി പതിപ്പിലുള്ളത്. ഈ പെട്രോള്‍ എന്ജിന് ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്കുന്നു.
എക്സ്ഷോറൂം നിരക്കു പ്രകാരം 1,72,92,044 രൂപയാണ് ജിഎല്‍ ക്ലാസ് എഎംജി പതിപ്പിനു വില. ഈ വാഹനമാണ് ഗണേഷ് സ്വന്തമാക്കിയിരിക്കുന്നത്.
അളവുകള്‍
5120 മില്ലിമീറ്റര്‍ നീളം. 1934 മില്ലിമീറ്റര്‍ വീതി. 1850 മില്ലിമീറ്റര്‍ ഉയരം.
എന്ജിന് കരുത്ത്
ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്സിയിലെ ഡീസല്‍ എന്ജിന് 1600-2400 ആര്‍പിഎമ്മില്‍ 619 എന്‍എം ചക്രവീര്യം പുറത്തെടുക്കുന്നു. 3600 ആര്‍പിഎമ്മില്‍ 258 കുതിരശക്തി ഉല്പാദിപ്പിക്കാന് ശേഷിയുണ്ട് ഈ എന്ജിന്.
ജിഎല്‍ ക്ലാസ് 350 സിഡിഐ ബ്ലൂ എഫിഷ്യന്‍സി എന്ജിന് 7.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ മൈലേജ് പിടിക്കുന്നു. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗത.
ഗണേഷിന്റെ എന്ജിന് കരുത്ത്
ജിഎല്‍ ക്ലാസ് എഎംജി പതിപ്പിലെ 5.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് പരമാവധി 557 കുതിരശക്തി പകരുന്നു.