Just In
- 12 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 12 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 13 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 13 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പണിയില്ലാത്തപ്പോള്‍ ധോണി ചെയ്യുന്ന പണി
അടിക്കടിയുണ്ടായ തോല്‍വികളില്‍ മടുത്ത് പിണ്ണാക്ക് പരുവത്തിലായ മനസ്സിനെ ഒന്ന് ശരിയാക്കിയെടുക്കാന്‍ പരിക്കു പറ്റി വിശ്രമജീവിതം നയിക്കുന്ന മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച് ചില കൗതുകമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇപ്പളിദ്ദേഹം തന്റെ പക്കലുള്ള പന്ത്രണ്ട് ബൈക്കുകളുടെയും പത്ത് കാറുകളുടെയും കേടുപാടുകള്‍ തീര്‍ക്കുന്ന തിരക്കിലാണെന്നാണ് കേള്‍ക്കുന്നത്.
ധോണി
തന്റെ
ഹാന്‍ലി
ഡേവിസന്
ഫാറ്റ്
ബോയ്
ക്രൂയിസര്‍
റിപ്പയര്‍
ചെയ്ത്
തിരിച്ചുവരുന്നതിന്റെ
ചിത്രങ്ങള്‍
ചിലര്‍
പ്രചരിപ്പിക്കുന്നുണ്ട്.
ഞങ്ങള്‍ക്ക്
ലഭിച്ച
ചിത്രങ്ങള്‍
താഴെ
കാണാം.
കൂടാതെ
ധോണിയുടെ
വാഹനങ്ങളെയും
വിശദമായി
അറിയാം.
മുംബൈ എക്സ്ഷോറൂം നിരക്ക് പ്രകാരം ധോണിയുടെ പക്കലുള്ള ഹാര്‍ലി ഡേവിസന് ഫാറ്റ് ബോയ് ക്രൂയിസറിന് 15,51,534 രൂപ വിലവരും.
1690 സിസി ശേഷിയുള്ള എന്‍ജിനാണ് ഫാറ്റ് ബോയ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഡേവിസന് ഫാറ്റ് ബോയ് വിപണിയിലെത്തിക്കുന്നത്.
അമേരിക്കന്‍ ബൈക്ക് നിര്‍മാതാവായ കോണ്‍ഫെഡറേറ്റ് മോട്ടോഴ്സ് പുറത്തിറക്കുന്ന ഹെല്‍കാറ്റ് എന്ന കിടിലന്‍ ബൈക്കും ധോണിയുടെ പക്കലുണ്ട്. 2.2 ലിറ്റര്‍ വിട്വിന്‍ എന്ജിന് ഘടിപ്പിച്ച ഈ ബൈക്ക് 132 കുതിരകളുടെ കരുത്ത് ഉല്പാദിപ്പിക്കും.
ഈ ബൈക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രാഡ് പിറ്റ്, ഡേവിഡ് ബെക്കാം, ടോം ക്രൂയിസ് തുടങ്ങിയ ഗഡികളുടെ പക്കല്‍ ഹെല്‍കാറ്റുണ്ടെന്നാണ് അറിയുന്നത്.
1991ലാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്സ് ഉല്പാദനം ആരംഭിക്കുന്നത്. ഹെല്‍കാറ്റ് എന്ന മോഡല്‍ ഒന്നുമാത്രം മതി കോണ്‍ഫെഡറേറ്റിന്റെ ഈ കുറഞ്ഞകാലത്തെ ഓട്ടോമൊബൈല്‍ ജീവിതത്തെ ന്യയീകരിക്കാന്‍.
ആകെ രണ്ട് മോഡലുകളാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്സ് പുറത്തിറക്കുന്നത്. ആര് 131 ഫൈറ്റര്‍ മോഡലും എക്സ് 132 ഹെല്‍കാറ്റ് മോഡലും.
ധോണിയുടെ പക്കലുള്ള ഹെല്‍കാറ്റിന് മൊത്തം 60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയുന്നത്. ധോണിയുടെ പക്കലുള്ള എക്സ്132 ഹെല്‍കാറ്റ് മോഡല്‍ ആകെ 150 എണ്ണം മാത്രമേ വിപണിയിലിറക്കിയിട്ടുള്ളൂ കമ്പനി. ഈ ബൈക്കുകളെല്ലാം ഇതിനകം തന്നെ വിറ്റുപോയെന്നും അറിയുന്നു.ഓരോ ആഴ്ചയിലും രണ്ട് ബൈക്കുകള്‍ വീതമാണ് നിര്‍മിച്ചിരുന്നത്.
ദക്ഷിണേഷ്യയില്‍ ഈ ബൈക്ക് സ്വന്തമായുള്ള ഏക മനുഷ്യജീവിയാണ് മഹേന്ദ്ര സിങ് ധോണി എന്നറിയുന്നു. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് ഹെല്‍കാറ്റിന്റെ നിര്‍മാണം. വെറും 227 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.
ധോണിയുടെ ബൈക്ക് ഭ്രാന്ത് തുടങ്ങുന്നത് വളരെ ചെറിയ പ്രായത്തിലാണ്. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളെല്ലാം ചീറിപ്പായുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ധോണിയുടെ ചെറുപ്പകാലത്ത് ആകെയുണ്ടായിരുന്ന അത്യാവശ്യം ശേഷിയുള്ള ബൈക്ക് രാജദൂത് 350യാണ്. അക്കാലത്ത് പ്രസ്തുത ബൈക്ക് ഒരു സൂപ്പര്‍ബൈക്കിന്റെ ഗ്ലൈമറോടെയാണ് ജീവിച്ചുവന്നത്. ഈ ബൈക്കാണ് ധോണി ആദ്യം സ്വന്തമാക്കിയത്.
ഈയിടെ ധോണി തന്റെ ബൈക്ക് റിപ്പയര്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.