Just In
- 1 hr ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 1 hr ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 2 hrs ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 2 hrs ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചത് 'തേജസ് ' ഇന്ത്യയിനി പറന്നാക്രമിക്കും!!!
ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച ഭാരം കുറഞ്ഞ പോർവിമാനമാണ് തേജസ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിർമിച്ച വിമാനങ്ങളിൽ ആദ്യഘട്ടത്തിൽ രണ്ടെണ്ണമാണ് ഫ്ലയിംഗ് ഡാഗേഴ്സ്-45 എന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
ബംഗ്ലൂരുവിൽ
വച്ചുസംഘടിപ്പിച്ച
ചടങ്ങിലായിരുന്നു
തേജസിനെ
വ്യോമസേന
ഏറ്റെടുത്തത്.
2017
ആകുമ്പോഴേക്കും
എട്ട്
തേജസ്
വിമാനങ്ങൾ
കമ്മീഷൻ
ചെയ്യാനാണ്
ഇന്ത്യൻ
വ്യോമസേന
പദ്ധതിയിടുന്നത്.
അടുത്ത
വർഷത്തോടെ
കാലം
പഴക്കം
ചെന്ന
മിഗ്
വിമാനങ്ങൾ
പൂർണമായും
ഒഴിവാക്കി
ആ
സ്ഥാനത്ത്
അത്യാധുനിക
സാങ്കേതികതകൾ
ഉള്ള
തേജസിനെ
ഉൾപ്പെടുത്താനാണ്
പ്രതിരോധ
മേഖലയുടെ
ശ്രമം.
ഒറ്റൊരാൾക്ക് പറത്താൻ കഴിയുന്ന തേജസിന് 6560കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 9500കിലോഗ്രാം വരെ അധിക ഭാരം ചുമക്കാനുള്ള ശേഷിയും തേജസിനുണ്ട്.
മാക് 1.6 അതായത് മണിക്കൂറിൽ 2,205കിലോമീറ്ററാണ് തേജസിന്റെ ഉയർന്നവേഗത. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുമെന്നുള്ളതാണ് തേജസിന്റെ മറ്റൊരു പ്രത്യേകത.
ഒറ്റ തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കാൻ സാധിക്കുമെന്നുള്ളതും മറ്റ് പോർ വിമാനങ്ങളിൽ നിന്നും തേജസിന് മാത്രമായുള്ള സവിശേഷതയാണ്.
ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയും ഈ പോർവിമാനത്തിനുണ്ട്.
ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമായിരിക്കെ ഇതിനകം തന്നെ ഇന്ത്യൻ പ്രതിരോധമേഖലയിൽ കരുത്ത് തെളിയിച്ച തേജസിന് പാകിസ്ഥാനടക്കമുള്ള വിദേശശക്തികളെ തകർക്കാൻ മാത്രം ശക്തിയേറിയതാണ് എന്നാണ് പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
നൂതന സാങ്കേതിക ഉൾപ്പെടുത്തി നിർമിച്ച തേജസ് ഇന്ത്യയുടെ വലിയൊരു നേട്ടമായിട്ടാണ് കണക്കാക്കുന്നത്. പാകിസ്ഥാന്റെ ജെഎഫ് 17 പോർവിമാനങ്ങളെ വെല്ലാൻ ഇന്ത്യൻ നിർമിത തേജസിന് സാധിക്കുക എന്നതു തന്നെ വലിയൊരു നേട്ടമാണ്.
അതിർത്തികളിൽ സൈനികർക്ക് കരുത്തേകാൻ പാകത്തിന് അത്യാധുനിക സൗകര്യങ്ങളാണ് തേജസിൽ ഉള്ളത് എന്നതുകൊണ്ടുതന്നെ ആത്മവിശ്വാസം കൈവെടിയാതെ പോരാടാൻ ഇന്ത്യൻ സൈന്യത്തിന് ശക്തിപകരുന്നതും തേജസായിരിക്കും.
ആകാശത്തേക്കോ കരയിലേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, കൃത്യമായി യുദ്ധസാമഗ്രഹികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുള്ള കഴിവ്, വിവിധേദ്ദേശ റഡാർ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ, കൂടുതൽ ദൃശ്യപരിധിയുള്ള റഡാർ എന്നീ സജ്ജീകരണങ്ങളാണ് തേജസിനെ കൂടുതൽ കരുത്തുറ്റതാകുന്നത്.
എ-8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ-77, ആർ-73 എന്നീ എയർ ടുഎയർ മിസൈലുകൾ, കെഎച്ച്-59 എംഇ, കെഎച്ച്-59 എംകെ, കെഎച്ച്-35, കെഎച്ച്-31 എന്നീ എയർ ടു സർഫേസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ബോംബുകൾ എന്നിവ പ്രയോഗിക്കാനുള്ള ശേഷി തേജസിനുണ്ട്.
നിരവധി പരീക്ഷണപറക്കിലിനു ശേഷം പ്രതിരോധ മേഖലയിലെ കരുത്ത് തെളിയിക്കാൻ കടൽ കടന്ന് തേജസ് ബഹിറിനിലെത്തിയിരുന്നു. ബഹറിനിൽ സംഘടിപ്പിച്ച എയർഷോയിൽ ഇന്ത്യയുടെ അഭിമാനമായ തേജസ് ശബ്ദവേഗത്തിൽ പറന്നാണ് കരുത്ത് തെളിയിച്ചത്.
തേജസിന്റെ ആദ്യത്തെ വിദേശ എയർഷോകൂടിയായിരുന്നു ഇത്. ബഹറിൻ ഷോയിൽ മുഖ്യാകർഷണവും ഇന്ത്യയുടെ തേജസ് തന്നെയായിരുന്നു.
പാകിസ്ഥാന്റെ ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റുമായി ഇവിടെ തേജസിനെ താരതമ്യം ചെയ്തിരുന്നു. ഭാരം കുറഞ്ഞ ലഘു യുദ്ധവിമാനം എന്ന നിലയ്ക്കും നൂതന സാങ്കേതികതയും കൂടാതെ പറന്നുക്കൊണ്ടിരിക്കുമ്പോൾ പൊടുന്നെ തലമറിഞ്ഞ് പറക്കാനുള്ള ശേഷിയും തേജസിനെ വിഭിന്നനാക്കി.
ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമിച്ച ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റിനേക്കാൾ മികച്ച പ്രകടനമായിരുന്നു എയർഷോയിൽ തേജസ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ പാക്ക് നീക്കങ്ങൾക്കെതിരെ ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാംസ പകരാൻ എന്തുകൊണ്ടും തേജസിനാകും.
ഇന്ത്യയുടെ ഈ ലഘുപോർ വിമാന പദ്ധതിക്ക് 1983ലായിരുന്നു തുടക്കമിട്ടത്. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങൾ ഇതുമായി സഹകരിക്കാതെ പോയതുകാരണം പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടു.
ലഘു പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് പിന്നീടു പ്രത്യേക ഡിവിഷനുണ്ടാക്കി സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 2011ഓടുകൂടി നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
വ്യാവസായിക അടിസ്ഥാനത്തിൽ കൂടുതൽ തേജസ് പോർ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയും സൗകര്യങ്ങളും നിലവിൽ എച്ച്എഎല്ലിനുണ്ട്. വർഷം തോറും എട്ട് തേജസ് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിയാണ് നിലവിലുള്ളത്. അത് 16 ആക്കി ഉയർത്താനുള്ള പദ്ധതിയും നടത്തി വരുന്നുണ്ട്.
ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ
ഇന്ത്യയെ തകർക്കാൻ പാക്-ചൈന ആണവായുധ കരാർ; അതീവ ജാഗ്രത