Just In
- 9 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 11 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 12 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 13 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
എയർലാന്ററിന്റെ പരീക്ഷണ പറക്കൽ ഇടിച്ചിറക്കലിൽ കലാശിച്ചു; വിരൽ ചൂണ്ടുന്നത് സുരക്ഷയിലേക്കോ?
ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണമുള്ള എയർലാന്റർ10 രണ്ടാംഘട്ട പരീക്ഷണ പറക്കലിനിടെ ഇടിച്ചിറക്കി. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് വെഹിക്കിൾസാണ് 'ഫ്ലയിംഗ് ബം' എന്നു വിളിപ്പേരുള്ള വിമാനമിറക്കിയത്. എയർലാന്ററിന്റെ ആദ്യഘട്ട പറക്കൽ ആഗസ്ത് 17നായിരുന്നു നടത്തപ്പെട്ടത് എന്നാലിത് വിജയകരമായി പൂർത്തിയാക്കൂകയും ചെയ്തിരുന്നു.
ഡബിൾഡക്കർ ട്രെയിൻ ഉടൻ കേരളത്തിലേക്ക്
ആർഎഎഫ്
കാർഡിംഗ്ടൺ
എയർഫീൽഡിൽ
നിന്ന്
പറന്നുയർന്ന
വിമാനം
പരീക്ഷണ
പറക്കലിന്
ശേഷം
ലാന്റിംഗ്
വേളയിലായിരുന്നു
ഇടിച്ചിറക്കിയത്.
വിമാനത്തിന്
കേടുപാടുകൾ
പറ്റിയെങ്കിലും
ആളപായമൊന്നുമില്ലെന്നാണ്
ഹൈബ്രിഡ്
വെഹിക്കിൾസ്
ഔദ്യോഗിക
ട്വിറ്റർ
പേജിൽ
കുറിച്ചത്.
92 മീറ്റർ നീളമുള്ള ഈ വിമാനം അമേരിക്കൻ സൈന്യത്തിന്റെ ലോങ് എൻഡുറൻസ് മൾട്ടി-ഇൻന്റെലിജൻസ് വെഹിക്കിൾ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വികസിപ്പച്ചത്.
അമേരിക്കൻ സൈനികാവശ്യങ്ങൾക്കായിട്ടായിരുന്നു മുഖ്യമായും എയർലാന്റർ നിർമിച്ചതെങ്കിലും 2018ഓടുകൂടി 48ഓളം ആളുകളെ വഹിക്കാൻ ശേഷിയുള്ള പന്ത്രണ്ടോളം വരുന്ന വിമാനങ്ങൾ നിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
4 ഡീസൽ എൻജിനുകൾ ഉപയോഗിച്ചിട്ടുള്ള ഈ വിമാനത്തിന് മറ്റ് വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലായിരുന്നു രൂപകല്പന.
ഹീലിയം നിറച്ചതിനാൽ 44മീറ്റർ വീതിയും 26മീറ്റർ ഉയരവുമുള്ള വിമാനത്തിന് അഞ്ചുദിവസത്തോളം വായുവിൽ തങ്ങിനിൽക്കാനുള്ള കഴിവുണ്ട്.
ഇതര വിമാനങ്ങളിൽ നിന്നും 15 മീറ്റർ അധികം നീളമുണ്ട് എയർലാന്ററിന്. മാത്രമല്ല മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ 16,000അടി ഉയരം വരെ പറക്കാൻ ഈ വിമാനത്തിനാകും.
എയർലാന്ററിന്റെ രണ്ടാം ഘട്ട പരീക്ഷണപറക്കലാണ് ഇടിച്ചിറക്കലിൽ കലാശിച്ചത്. ഇനിയും 200മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷണ പറക്കൽ എയർലാന്ററിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ ലിമോസിൻ;സുരക്ഷയിൽ നമ്പർ1
ഓട്ടോണമസ് കാറുകൾ മദ്യപാനികൾക്കൊരു അനുഗ്രഹമായേക്കാം എങ്ങനെ