Just In
- 18 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ബിഎസ് III ടൂവീലറുകളുടെ രജിസ്ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി
മാര്‍ച്ച് 31 വരെ വാഹന വില്പന നടത്തിയ ഡീലര്‍മാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നടപടി.
ബിഎസ് III ടൂവീലറുകളുടെ രജിസ്ട്രേഷന് ദില്ലി സര്‍ക്കാരിന്റെ അനുമതി. മാര്‍ച്ച് 31 നും, അതിന് മുമ്പുള്ള ദിവസങ്ങളിലും വില്പന നടന്ന ബിഎസ് III ടൂവീലറുകള്‍ക്കാണ് ദില്ലി സര്‍ക്കാര്‍ രജിസട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 31 വരെ വില്പന നടന്നിട്ടുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്ട്രേഷന് അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ദില്ലി സര്‍ക്കാരിന്റെ നടപടി.
മാര്‍ച്ച് 31 വരെ വാഹന വില്പന നടത്തിയ ഡീലര്‍മാര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നടപടി.
ബിഎസ് III വാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും മാര്‍ച്ച് 31 വരെ മാത്രം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മിക്ക ഡീലര്‍മാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകളില്‍ നിന്നും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
രജിസ്ട്രേഷന് രേഖകള്‍ സ്വീകരിക്കാന്‍ ആര്‍ടിഒ ഓഫീസുകള്‍ തയ്യാറാകാതിരുന്നതോടെ മാര്‍ച്ച് 31 ന് വില്പന നടന്ന വാഹനങ്ങളില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
രജിസ്ട്രേഷന് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അതത് മോഡലുകള്‍ മാര്‍ച്ച് 31 നും, അതിനും മുമ്പും മാത്രം വില്പന നടന്നതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.
ഏകദേശം 1000 ബിഎസ് III ടൂവീലറുകളാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് വേണ്ടി ദില്ലിയില്‍ കാത്തിരിക്കുന്നത്.
മോഡലിന് മേല്‍ ഉപഭോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ പെയ്മെന്റ്, ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് പോളിസി എന്നിവ തെളിവായി പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ബിഎസ് III വാഹനങ്ങളുടെ രജിസ്ട്രേഷനുകള്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സിംഗ് ഓഫീസര്‍ കുറ്റക്കാരനാകുമെന്നും ഉത്തരവ് കൂട്ടിച്ചേര്‍ക്കുന്നു.
മെയ് 15 വരെയാണ് മോട്ടോര്‍ ലൈസന്‍സിംഗ് ഓഫീസര്‍മാര്‍ക്ക് മുമ്പില്‍ ബിഎസ് III വാഹനങ്ങളെ ഹാജരാക്കാനുള്ള അവസാന തിയ്യതി.
ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ മാനദണ്ഡമായ ബിഎസ് III വാഹനങ്ങളെ നിരോധിച്ചുള്ള ഉത്തരവ്, മാര്‍ച്ച് 29 നാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.