Just In
- 6 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 7 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 8 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 8 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മാരുതി സുസുക്കിയുടെ വില്പനയില് വന്‍ ഇടിവ്
കഴിഞ്ഞ വര്‍ഷം ജൂണില്‍ 15,279 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത മാരുതി ഈ വര്‍ഷം 10,278 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 32.7 ശതമാനത്തിന്റെ ഇടിവ്.
പെട്രോള്‍ വില അടിക്കടി ഉയര്‍ന്നത് മാരുതി മോഡലുകളുടെ വില്പനയെ ബാധിച്ച ഘടകമാണ്. മാരുതിയുടെ ഭൂരിപക്ഷം മോഡലുകളും പെട്രോള്‍ വേരിയന്റുകള്ക്കാമ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്റില്‍ തൊഴിലാളി സമരം നടന്നത്. 13 ദിവസം നീണ്ടു നിന്ന സമരം 16,000 യൂണിറ്റിന്റെ ഉല്പാദന നഷ്ടമുണ്ടാക്കി. വിപണിയില്‍ മാരുതി മോഡലുകള്‍ക്കായുള്ള കാത്തിരിപ്പുസമയം കൂടി. ഇത് ഉപഭോക്താക്കളെ മറ്റ് മോഡലുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചുണ്ടാകാമെന്ന് നിരീക്ഷിക്കപ്പെടുന്നു.
വിപണിയില്‍ മാരുതിയുടെ എതിരാളികള്‍ ഡീസല്‍ മോഡലുകള്‍ തകൃതിയായി രംഗത്തിറക്കി വരികയാണ്.ഫോക്സ്വാഗണ്, ടൊയോട്ട, ഫോര്‍ഡ് എന്നിവരെല്ലാം പുതിയ ഡീസല്‍ വേരിയന്റുകള്‍ കൊണ്ടുവരുന്നുണ്ട്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളും അവര്‍ പ്രഖ്യാപിക്കുന്നു.
പൊതുവില്‍ കാര്‍ വിപണി ഉഷാറിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതോടെ വിപണിയില്‍ ഒരു തരം മാന്ദ്യം തന്നെ നിലനില്‍ക്കുകയാണ്. നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ വായ്പ നല്‍കരുതെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചതും ഈയിടെയാണ്.