Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആപത്തുകാലത്ത് കാര്‍ പത്തു നട്ടാല്‍...
ഫിയറ്റിന്റെ ഇന്ത്യന്‍ ഡയറക്ടറെ ഇറ്റലിയിലേക്ക് തിരിച്ചു വിളിച്ച് രണ്ട് പുതിയ ഡയറക്ടര്‍മാരെയാണ് ബോര്‍ഡിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനിയങ്ങോട്ട് ഫിയറ്റ്-ടാറ്റ കൂട്ടുകൃഷി മെച്ചപ്പെടുമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. പിന്നാലെ വരുന് വാര്‍ത്തകളും നല്ലതാണ്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഒരു ചെറുകാര്‍, ഉടന്‍ തന്നെ ഫിയറ്റ് നിരത്തിലിറക്കും. ഇതുകൂടാതെ ഒരു പുതിയ മോഡല്‍ സിയുബി മാര്‍ഗ്ഗേണ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.
പുതിയ ചെറുകാര്‍ പാലിയോ ഹാച്ച്ബാക്കിനേക്കാള്‍ ചെറിയതായിരിക്കുമെന്നു മാത്രമേ ഇപ്പോള്‍ വിവരമുള്ളൂ.
ഇന്നത്തെ അവസ്ഥയില്‍ ഫിയറ്റിന് പുതിയ കാറുകള്‍ എന്തെങ്കിലും പേരു പറഞ്ഞ് നിരത്തിലിറക്കിയേ മതിയാവൂ. നിലവിലെ നഷ്ടം കണക്കിലെടുക്കാതെ മുന്നോട്ടു പോയാല്‍ മാത്രമെ വളരുന്ന ഏഷ്യന്‍ മാര്‍ക്കറ്റില്‍ പേര് നിലനിര്‍ത്തിക്കൊണ്ടു പൊകാന്‍ കഴിയൂ. ആപത്തു കാലത്ത് കാര്‍ പത്തു നട്ടാല്‍....
എന്നാണ് ചെറുകാര്‍ പുറത്തു വരികയെന്നത് ഫിയറ്റ് ഇന്ത്യ വ്യക്തമാക്കുന്നില്ല. 2012-ല്‍ തന്നെ അവതാരം സംഭവിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ ദില്ലി കാര്‍ എക്സ്പോയില്‍ ചെറുകാറിനെക്കുറിച്ച് ഫിയറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ 85 ശതമാനം ഘടകഭാഗങ്ങളും നിര്‍മിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.