Just In
- 9 hrs ago ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- 12 hrs ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 12 hrs ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 13 hrs ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
Don't Miss
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Movies മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കാഡില്ലാക് ഇന്ത്യയില്‍ വരില്ല
കൊല്‍ക്കത്തയില്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ബീറ്റ് ഡീസല്‍ കാര്‍ വിപണിയിലിറക്കുന്ന ചടങ്ങില്‍ വെച്ച് ജി എം ഇന്ത്യ പ്രസിഡന്റ് കാള്‍ സ്ലിം കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമാക്കിത്തന്നു. നടപ്പ് സാഹചര്യത്തില്‍ ജനറല്‍ മോട്ടോഴ്സിന് അങ്ങനെയൊരു പദ്ധതിയില്ല.
പത്തുപതിനാറ് വര്‍ഷം മുമ്പ് ഇന്ത്യന്‍ തെരുവുകളിലേക്ക് ഇറങ്ങുമ്പോള്‍ ജി എമ്മിന് ഒരേ ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കാള്‍ സ്ലിം അറിയിച്ചു. ഷെവര്‍ലെ ബ്രാന്‍ഡിനെ ഇന്ത്യന്‍ വിപണിയില്‍ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ആ ചിന്ത.
കാഡില്ലാക് ബ്രാന്‍ഡ് കാറുകളുടെ ഇന്ത്യന്‍ വിപണി സാധ്യതയെ ആസ്പദിച്ച് ഒരു സര്‍വേ നടത്തുകയുണ്ടായി ജി എം. കാര്യങ്ങള്‍ ഏതാണ്ട് ബോധ്യപ്പെട്ടതോടെ ഷെവര്ലെയുമായി മുന്നോട്ടു നീങ്ങാം തല്ക്കാലം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. കാഡില്ലാക്കിനെ പോലെയുള്ള ബ്രാന്‍ഡുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം ഇന്ത്യന്‍ റോഡുകള്‍ വളര്‍ന്നിട്ടുണ്ടോ എന്ന കാര്യവും ജി എം ആലോചിച്ചതായി അറിയുന്നു.
ഷെവര്‍ലെയെ ഇന്ത്യന്‍ വിപണിയിലെ ഒന്നാം നിരയിലെത്തിക്കുക എന്നതിനായി കഠിനപ്രയത്നം നടത്തുവാന്‍ മാത്രമാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ വിപണിയില്‍ നിര്‍ണായകമായ വളര്‍ച്ച ഷെവര്‍ലെ രേഖപ്പെടുത്തുന്നതായി കാള്‍ സ്ലിം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം 60 ശതമാനത്തോളം വളര്‍ച്ച ഷെവര്ലെക്കുണ്ടായി.
ഉയര്‍ന്ന ഇന്ധനവിലയുണ്ടാക്കിയ വിഷമതകളെ അതിജീവിച്ച് ഈ വര്‍ഷം ഇതുവരെ 20 ശതമാനം കണ്ട് വളരാനും കമ്പനിക്ക് കഴിഞ്ഞു.