Just In
- 1 hr ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 1 hr ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 2 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- 3 hrs ago ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
Don't Miss
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
മാരുതി: പകപോക്കലെന്ന് തൊഴിലാളികള്‍
ഇതുവരെ പിരിച്ചുവിട്ടവരില്‍ മുഴുവനാളുകളും ട്രെയിനി തൊഴിലാളികളാണ്. സമരത്തിന് അനുകൂലനിലപാടുള്ള ട്രയിനികളെ ഒഴിവാക്കി ശുദ്ധീകരണം നടത്താനാണ് മാനേജിമെന്റിന്റെ നീക്കമെന്ന് തൊഴിലാളികളുടെ പ്രതിനിധികള്‍ ആരോപിക്കുന്നു. ഇതുവഴി കോണ്‍ട്രോക്ട് തൊഴിലാളികളെ വെച്ച് പണിയെടുപ്പിക്കാനുള്ള അവസരവും കമ്പനിക്ക് ലഭിക്കുകയാണ്. രണ്ട് ദിവസമായി മനെസര്‍ പ്ലാന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. കരാര്‍ തൊഴിലാളികളെ ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് മാരുതി വക്താവ് അറിയിച്ചു.
മാരുതിയിലെ തൊഴിലാളികള്‍ നല്ലനടപ്പ് കരാറില്‍ ഒപ്പുവെച്ചതിനു ശേഷം മാത്രമേ പ്ലാന്റില്‍ പ്രവേശിക്കാവൂ എന്നൊരു നിബന്ധന ഈയിടെ മനെസര്‍ പ്ലാന്റില്‍ നടപ്പാക്കിയിരുന്നു.
കഴിഞ്ഞ ദിവസം 10 പേരെ സസ്പെന്‍ഡ് ചെയ്യുകയും 6 പേരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഉല്പന്നത്തിന്റെ ഗുണനിലവാരത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടികളുണ്ടായിരിക്കുന്നത്. എന്നാല്‍, കമ്പനിയും ചില സൂപ്പര്‍വൈസര്‍മാരും ഒത്തുകളിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ജൂണില്‍ തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ പകപോക്കലാണെന്നാണ് ആരോപണം.
സ്വിഫ്റ്റ് ഡിസൈര്‍, എസ് എക്സ് ഫോര്‍, സ്വിഫ്റ്റ്, എ സ്റ്റാര്‍, എന്നിവയാണ് ഇപ്പോള്‍ മനെസറില്‍ നിന്ന് പുറത്തുവരുന്നത്.