Just In
- 52 min ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 1 hr ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- 2 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- 3 hrs ago 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
Don't Miss
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സ്വിഫ്റ്റ് കാത്തിരിപ്പ് ഏപ്രില്‍ വരെ: മാരുതി
അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ കാത്തിരിപ്പുകാരെ സമാധാനിപ്പിക്കാന്‍ കഴിയുമെന്നാണ് മാരുതി പറയുന്നത്. ജനുവരി മാസത്തോടെ മനെസറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ മാരുതി സുസുക്കി പ്ലാന്റില്‍ നിര്‍മാണം പൂര്‍ണമായ തോതില്‍ ആരംഭിക്കാനാവും. ഇതോടെ മാസം 18,000-20,000 സ്വിഫ്റ്റ് കാറുകള്‍ രണ്ട് പ്ലാന്റില്‍ നിന്നുമായി വിപണിയില്‍ എത്തിക്കാനാവും. ഇങ്ങനെ വരുമ്പോള്‍ നാലോ അഞ്ചോ മാസം കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് മാരുതി സുസുക്കിയുടെ ഉല്പാദന മാനേജിംഗ് എക്സിക്യുട്ടീവ് ഓഫീസര്‍ എം എം സിംഗ് പറയുന്നത്.
നിലവില്‍ പഴയ മനെസര്‍ പ്ലാന്റില്‍ നിന്ന് പുറത്തു വരുന്നത് 1200 യൂണിറ്റുകളാണ്. ട്രയല്‍ റണ്‍ നടക്കുന്ന പുതിയ പ്ലാന്റില്‍ നിന്നുള്ള 200 യൂണിറ്റുകള്‍ കൂടി ചേര്‍ത്താല്‍ ജനുവരിയോടു കൂടി രണ്ടാം പ്ലാന്റില്‍ നിര്‍മാണം തുടങ്ങിയാല്‍ മൊത്തം ഉല്പാദനം 2100 യൂണിറ്റ് ആയി ഉയരും. പുതിയ പ്ലാന്റില്‍ നിന്ന് 800-900 കാറുകളാണ് ദിനം പ്രതി പ്രതീക്ഷിക്കുന്നത്.
തൊഴില്‍ പ്രശ്നങ്ങളെ തുടര്‍ന്ന് കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസത്തോളമാണ് തടസ്സപ്പെട്ടത്.