Just In
- 9 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 11 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 12 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 12 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഹ്യൂണ്ടായിയില്‍ സമരം
യൂണിയനുമായി ചര്‍ച്ചകള്‍ക്കൊന്നും മുതിരാതെ ഏകാധിപത്യപരമായി ജോലിഭാരം കൂട്ടുകയായിരുന്നു കമ്പനിയെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അസംബ്ലി ലൈനില്‍ ഇതുവരെ 30 തൊഴിലാളികള്‍ ചെയ്തു വന്നിരുന്ന ജോലി ഇനി 25 തൊഴിലാളികള്‍ ചെയ്യണമെന്നാണ് മാനേജ്മെന്റ് തീരുമാനം. തിങ്കളാഴ്ച മുതല്‍ തുടങ്ങിയ സമരം ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുമ്പത്തെ സമരത്തിന്റെ ഭാഗമായി കമ്പനി പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കമ്പനിയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഹ്യൂണ്ടായ് പറയുന്നത്. സമരം നടത്തുന്ന സംഘടനയെ കമ്പനി അംഗീകരിച്ചിട്ടില്ലെന്നും ഹ്യൂണ്ടായ് അറിയിച്ചു. കമ്പനി രൂപീകരിച്ച രാഷ്ട്രീയ രഹിത സംഘടനയെ മാത്രമേ അംഗീകരിക്കൂ എന്ന് ഹ്യൂണ്ടായ് വക്താവ് പറയുന്നു.
മനുഷ്യവിഭവ ശേഷിയെ വേരിയബിള്‍ കോസ്റ്റായി കണക്കാക്കുന്ന മാനേജ്മെന്റ് സിദ്ധാന്തങ്ങളുടെ പരാജയമാണ് ഇത്തരം സമരങ്ങളെന്ന് ടാറ്റ ഉടമസ്ഥതയിലെ താജ് ഗ്രൂപ് ഹോട്ടലുകളുടെ വൈസ് പ്രസിഡന്റായിരുന്ന വിഎസ് മഹേഷ് ചൂണ്ടിക്കാട്ടുന്നു. ഈ രീതി അമേരിക്കനാണ്. ഇന്ത്യന്‍ മാനേജ്മെന്റ് രീതി മനുഷ്വിഭവത്തെ ആസ്തിയായിട്ടാണ് കാണുന്നത്. ഈ കാഴ്ചപ്പാട് നഷ്ടപ്പെട്ടതാണ് മാരുതി മാനേജ്മെന്റിന്റെ പരാജയമെന്നും അദ്ദേഹം പറയുന്നു.