Just In
- 2 hrs ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 3 hrs ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 4 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 5 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- Lifestyle ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- News എന്തെല്ലാം പകിടകളി കളിച്ചാലും കാസർകോഡ് തിരിച്ചുപിടിച്ചിരിക്കും; എംവി ബാലകൃഷ്ണൻ
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ചര്‍ച്ച ഫലം കണ്ടില്ല: സമരം മുറുകുന്നു
പിരിച്ചുവിട്ട 11 തൊഴിലാളികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മാനേജ്മെന്റ് പിടിവാശിയില്‍ അയവ് വരുത്തിയിട്ടില്ല. അഞ്ച് തൊഴിലാളികളെ തിരിച്ചെടുക്കാം എന്നതാണ് ഇപ്പോള്‍ കമ്പനി എടുത്തിരിക്കുന്ന നിലപാടെന്നറിയുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായിട്ടില്ല.
കമ്പനി പിടിമുറുക്കിയിരിക്കുന്ന മറ്റൊരു വിഷയം രാഷ്ട്രീയ കക്ഷികള്‍ക്ക് യൂണിയനില്‍ പങ്കാളിത്തം പാടില്ല എന്നതാണ്. ചര്‍ച്ചയില്‍ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ക്കു പുറമെ സംസ്ഥാന തൊഴില്‍മന്ത്രി ശിവ് ചരണ്‍ ശര്‍മ, ലേബര്‍ കമ്മീഷണര്‍ സത്വന്തി അഹ്ലോട്ട് എന്നിവരും പങ്കെടുത്തു.
മാനേജ്മെന്റ് ആദ്യത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രണ്ടാമതൊരു യൂണിയന് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചതായും എ ഐ ടി യു സി ജനറല്‍ സെക്രട്ടറി വി എല്‍ സച്ദേവ യോഗത്തിനു ശേഷം വ്യക്തമാക്കി.
മാരുതി സുസുക്കി പ്ലാന്റിന്റെ ഉല്പാദന നഷ്ടം 9,000 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. ആകെ 450 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ 65-ഓളം വരുന്ന മറ്റ് ഓട്ടോമൊബൈല്‍ കമ്പനികളിലെ തൊഴിലാളികള്‍ നടത്താനിരുന്ന രണ്ട് മണിക്കൂര്‍ പണിമുടക്ക് മുഖ്യമന്ത്രിയുടെ അപേക്ഷയെ മാനിച്ച് മാറ്റിവെച്ചു. പ്രശ്ന പരിഹാരത്തിന് ഒരു ദിവസത്തെ സമയം കൂടി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനാലാണ് മാറ്റിവെക്കുന്നതെന്നും 24 മണിക്കൂറിനു ശേഷവും സ്ഥിതിഗതികള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ബുധനാഴ്ച പണിമുടക്ക് നടത്തുമെന്നും എ ഐ ടി യു സി അറിയിച്ചു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം മുറുകുമെന്നാണ് ലഭിക്കുന്ന വിവരം. സമരം ശക്തമാക്കുമെന്ന് ജില്ലാ സി ഐ ടി യു നേതൃത്വവും അറിയിച്ചിട്ടുണ്ട്.